അമ്മയും മകളുമായി 21കാരന്റെ അവിഹിതബന്ധം..കാമുകിയുടെ കുടുംബം യുവാവിനെ തീർത്തു

ഒരേ സമയം ഒരുപാട് ആളുകളുമായി പ്രണയത്തിൽ ആവുകയും എല്ലാവരെയും ഒരു പോലെ വഞ്ചിക്കുകയും ചെയ്യുന്ന സ്ത്രീകളുടെയും പുരുഷന്മാരുടെയും കഥകൾ നമ്മൾ ഒരുപാട് കേട്ടിട്ടുണ്ട്. നമുക്ക് ചുറ്റിലും ഇതു പോലുള്ള സംഭവങ്ങൾ നടക്കുന്നു എന്നറിഞ്ഞിട്ടും പലരും ഇത്തരം ചതിക്കുഴികളിൽ വീണ്ടും അകപ്പെടുന്നു. ഇപ്പോഴിതാ നാടിനെ നടുക്കിയ ഒരു വാർത്തയാണ് പുറത്തു വരുന്നത്. ഒരേ സമയം അമ്മയും മകളുമായും ബന്ധം പുലർത്തിയ 21കാരനെ കാമുകിയുടെ കുടുംബം നിഷ്‌കരുണം കൊ,ല, പ്പെ- ടുത്തുകയായിരുന്നു.

അയൻ മൊണ്ടൽ എന്ന 21കാരന്റെ മൃതദേഹമാണ് ഹരിദേവ്പൂരിൽ നിന്നും കണ്ടെടുത്തത്. യുവാവ് ഒരു ക്യാബ് ഡ്രൈവർ ആയിരുന്നു. യുവാവിന്റെ കാമുകിയും ബന്ധുക്കളും ചേർന്ന് കൊലപ്പെടുത്തുകയായിരുന്നു. വിജയദശമി ദിനത്തിൽ അയൻ മൊണ്ടൽ കാമുകിയെ വിളിച്ചെങ്കിലും ഫോൺ എടുത്തില്ല. പകരം കോൾ കട്ട് ചെയ്തതോടെ യുവാവിന് ദേഷ്യം വന്നു. അങ്ങനെ മദ്യപിച്ച് ബോധമില്ലാതെ കാമുകിയുടെ വീട്ടിലെത്തി ബഹളം വെക്കുകയായിരുന്നു യുവാവ്.

എന്നാൽ കാമുകി ആ സമയത്ത് വീട്ടിൽ ഉണ്ടായിരുന്നില്ല. യുവതിയുടെ അമ്മ മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. യുവതിയുടെ അമ്മയും ഇയാളുടെ കാമുകിയാണെന്ന് നാട്ടിൽ വ്യാപകമായി സംസാരമുണ്ട്. അങ്ങനെ അമ്മയുമായി ഇയാൾ വഴക്കുണ്ടാക്കി. ഇതിനിടയിൽ ആയിരുന്നു കാമുകിയും സഹോദരനും പിതാവും അവിടെയെത്തി വഴക്ക് മൂർച്ഛിച്ചത്. അങ്ങനെ വഴക്കിനിടയിൽ കയ്യാങ്കളി ആവുകയും യുവതിയുടെ സഹോദരൻ അയൻ മൊണ്ടലിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു.

തലയ്ക്ക് അടിയേറ്റ ഉടൻ തന്നെ മൊണ്ടൽ കൊല്ലപ്പെട്ടു. ഇതോടെ പരിഭ്രാന്തരായ കുടുംബം മൃതദേഹം ഉപേക്ഷിക്കാൻ തീരുമാനിക്കുകയും മൃതദേഹം കെട്ടി പൊതിഞ്ഞ് മഗ്രാട്ടിലെ ഒരു സ്ഥലത്ത് കൊണ്ടു പോയി തള്ളുകയും ആയിരുന്നു. മകനെ കാണാതായതിനെ തുടർന്ന് യുവാവിന്റെ വീട്ടുകാരാണ് പോലീസിൽ പരാതി നൽകിയത്. തുടർന്ന് നടത്തിയ വിശദമായ പോലീസ് അന്വേഷണത്തിനാണ് മൊണ്ടലിന്റെ മൃതദേഹം സൗത്ത് 24 പർഗാനാസ് ജില്ലയിലെ മഗ്രഹട്ടിൽ നിന്ന് കണ്ടെടുത്തത്. കേസുമായി ബന്ധപ്പെട്ട് മൊണ്ഡലിന്റെ കാമുകി, കാമുകിയുടെ അമ്മ, അച്ഛൻ, സഹോദരൻ, അവരുടെ രണ്ട് കൂട്ടാളികൾ എന്നിവർ ഉൾപ്പെടെ ആറുപേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

മകനെ കാണാതായതിനു പിന്നാലെ മകന് കാമുകിയായും അവളുടെ അമ്മയുമായും ബന്ധം ഉണ്ടായിരുന്നുവെന്നും, അയൽവാസികൾക്ക് എല്ലാം ഇത് അറിയാമെന്നും ചൂണ്ടിക്കാണിച്ചു യുവാവിന്റെ പിതാവ് മറ്റൊരു പരാതി പോലീസിൽ നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ നടന്ന അന്വേഷണത്തിലാണ് യുവതിയും കുടുംബവും ആണ് യുവാവിന്റെ കൊലപാതകത്തിന് പിന്നിൽ എന്ന് പോലീസ് കണ്ടെത്തിയത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply