ഭാര്യയെ കുറിച്ച് വാചാലനായ് ധ്യാൻ ! അർപ്പിത കഴിഞ്ഞിട്ടേ എന്തും ഉള്ളൂ എന്നും തന്നെ ഒഴിവാക്കി പോകേണ്ട അവസ്ഥ വന്ന സമയത്തും കൂടെ നിന്നവളാണ് അർപ്പിതയെന്നും വിനീത് ശ്രീനിവാസൻ

മലയാളികൾക്ക് എല്ലാം തന്നെ പ്രിയപ്പെട്ട നടനാണ് ധ്യാൻ ശ്രീനിവാസൻ. വളരെ തിരക്കേറിയ താരമായി മാറിയിരിക്കുകയാണ് ധ്യാൻ ഇപ്പോൾ. അച്ഛൻ്റെയും അതുപോലെ തന്നെ ചേട്ടനായ വിനീത് ശ്രീനിവാസൻ്റെയും പാത പിന്തുടർന്നുകൊണ്ടുതന്നെ സംവിധാനത്തിലും അഭിനയത്തിലും തിളങ്ങി നിൽക്കുകയാണ് ധ്യാൻ. അഭിമുഖങ്ങളിലെ രാജാവായിട്ടാണ് ധ്യാൻ അറിയപ്പെടുന്നത്. ധ്യാനിൻ്റെ അഭിമുഖങ്ങൾ കാണുവാൻ പ്രേക്ഷകർ കാത്തുനിൽക്കാറുണ്ട്.

കാരണം എല്ലാം തുറന്നു പറയുന്ന സംസാരരീതിയാണ് ധ്യാനിൻ്റെത്. തൻ്റെ ആദ്യകാലങ്ങളിലെയും അച്ഛൻ്റെയും അമ്മയുടെയും ചേട്ടൻ്റെയുമൊക്കെ കഥകളാണ് ധ്യാൻ പങ്കുവയ്ക്കാറ്. ധ്യാൻ ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ തൻ്റെ ഭാര്യയെക്കുറിച്ചും പ്രണയത്തെക്കുറിച്ചുമൊക്കെ സംസാരിക്കുന്നതാണ് സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. തൻ്റെ ഭാര്യയായ അർപ്പിത കഴിഞ്ഞിട്ടേ എന്തും ഉള്ളൂ എന്നാണ് ധ്യാൻ പറഞ്ഞത്. ഈ കാര്യം അർപ്പിതയോട് പറയുമ്പോൾ അവൾ ചോദിക്കാറ് ഞാൻ കഴിഞ്ഞിട്ട് ആളുണ്ടോ എന്നാണെന്നും പറഞ്ഞു. ആദ്യം ഞങ്ങൾ തമ്മിൽ സുഹൃത്തുക്കൾ ആയിരുന്നു,

ഒരുപാട് നാളുകൾക്കു ശേഷം ആയിരുന്നു പിന്നീട് വിവാഹം ചെയ്യുവാൻ തീരുമാനിച്ചത്. ആ സമയത്തൊക്കെ തനിക്ക് മറ്റാളുകളോടൊക്കെ ഇഷ്ടമുണ്ടായിരുന്നു എന്നും അതൊക്കെ അർപ്പിതയ്ക്ക് അറിയാമായിരുന്നെന്നും പറഞ്ഞു. എൻ്റെ എല്ലാ കുറവുകളും കുറ്റങ്ങളും നല്ലതുമൊക്കെ അറിയുന്നയാളായിരുന്നു അർപ്പിത എന്നും. ഒഴിവാക്കി പോകേണ്ട അവസ്ഥ വരെ ഉണ്ടായിരുന്നിട്ടു പോലും അർപ്പിത തന്നെ വിട്ടു പോയില്ലെന്നും പറഞ്ഞു. അതുകൊണ്ടുതന്നെ താൻ സ്വന്തമായി പലപ്പോഴും പറഞ്ഞിട്ടുണ്ട് ചില പെണ്ണുങ്ങൾക്ക് വൃത്തികെട്ടവൻമാരെ ആയിരിക്കും ഇഷ്ടമെന്ന്.

എന്നാൽ തൻ്റെ ലൈഫിൽ ഉണ്ടാകുന്ന നല്ലതും മോശവുമായ എല്ലാ കാര്യങ്ങളും അർപ്പിതയോട് തുറന്നു പറയാറുണ്ടെന്നും ധ്യാൻ പറഞ്ഞു. ആദ്യം കരുതിയത് നല്ല സുഹൃത്തുക്കൾ ആയി മുന്നോട്ടു പോകാമെന്നായിരുന്നു. ഞങ്ങളുടെ ബന്ധം വിവാഹം വരെ എത്തുമോ എന്ന് സംശയമായിരുന്നു. വിവാഹം കഴിക്കാം എന്ന് തീരുമാനിച്ചത് 2015 ൽ ആയിരുന്നു. അർപ്പിതയും ധ്യാനും ഇത് തീരുമാനിക്കുന്നത് മുൻപേ തന്നെ വീട്ടുകാരായിരുന്നു ഈ കാര്യം ആലോചിച്ചതെന്നും പറഞ്ഞു.

കാരണം അർപ്പിതയ്ക്ക് ധ്യാനിൻ്റെ അമ്മയുമായി നല്ല കൂട്ടായിരുന്നു. അങ്ങനെ ആദ്യം അമ്മയായിരുന്നു തന്നോട് ഈ കാര്യം പറഞ്ഞതെന്നും ധ്യാൻ പറഞ്ഞു. അച്ഛനും അമ്മയും അവളുടെ വീട്ടിൽ പോയായിരുന്നു വിവാഹമാലോചിച്ചതും ഉറപ്പിച്ചതും. ജാതി എന്നൊരു പ്രശ്നം അവിടെ ഇതുവരെ വന്നിരുന്നില്ല എൻ്റെ വീട്ടിൽ നിന്നും അർപ്പിതയുടെ ജാതിയോ മതമോ എന്താണെന്നുള്ള തരത്തിലുള്ള ചർച്ച ഇതുവരെ ഉണ്ടായിട്ടില്ലെന്നും പറഞ്ഞു.

അമ്മ അച്ഛനോട് പറഞ്ഞത് ധ്യാനിന് ഒരു പെൺകുട്ടിയെ ഇഷ്ടമാണെന്ന് മാത്രമായിരുന്നു. 2017ലായിരുന്നു ഇവർ വിവാഹിതരായത്. ഒരു മകളുണ്ട് ഇവർക്ക് മകളെക്കുറിച്ച് ധ്യാൻ അഭിമുഖങ്ങളിലൊക്കെ സംസാരിക്കാറുണ്ട്. അച്ഛനെ നല്ലൊരു മനുഷ്യൻ ആക്കുക എന്ന ഉദ്ദേശമാണ് മകളുടേതെന്ന് അഭിമുഖത്തിനിടെ പറഞ്ഞിരുന്നു. വളരെയധികം തിരക്കുള്ള താരമാണെങ്കിലും തൻ്റെ കുടുംബത്തോടൊപ്പം ടൈം സ്പെൻഡ്‌ ചെയ്യാനും യാത്രകൾ പോകാനുമൊക്കെ സമയം കണ്ടെത്താറുണ്ട് ധ്യാൻ.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply