മാനസിക രോഗിയായ ഭർത്താവിനെയും കുടുംബത്തെയും സമാധാനിപ്പിക്കാനെന്ന രൂപേണ വികാരി വീട്ടിൽ സ്ഥിര സന്ദർശകനായി; 3 മക്കളുള്ള യുവതിയെ ഭർത്താവിൽ നിന്നും അകറ്റി ഗർഭിണിയാക്കി

പള്ളി വികാരി യുവതിയെ ഗർഭിണിയാക്കി അവരെയും കൊണ്ട് ഒളിച്ചോടി എന്ന വാർത്തയാണ് സോഷ്യൽ മീഡിയയിലൂടെ ചർച്ചയായി കൊണ്ടിരിക്കുന്നത്. ഒളിച്ചോടിയ യുവതിയുടെ ഭർത്താവിന് മാനസികരോഗം ഉണ്ടായിരുന്നു. മാനസകരോഗം ഉണ്ടായിരുന്ന ഭർത്താവിൽ നിന്നും യുവതിയെ പലതും പറഞ്ഞ് അകറ്റുകയും പിന്നീട് അവരെ ഗർഭിണിയാക്കുകയും അവരുമായി ഒളിച്ചോടുകയും ചെയ്തതിനാണ് പാലാ രൂപത നടപടിയെടുത്തത്.

മാനസികരോഗമുള്ള യുവതിയെ ഭർത്താവിൽ നിന്ന് അകറ്റിയത് മണ്ണയ്ക്കനാട് സെൻ്റ് സെബാസ്റ്റ്യൻ പള്ളി വികാരി ആയ ജോസഫ് കുമ്മണിയിൽ ആണ്. ഫാദർക്ക് ശുശ്രൂഷകൾ ചെയ്യുന്നത് രൂപത വിലക്കുകയും ചെയ്തു. തനിക്കെതിരെ ഉയർന്ന പരാതി സത്യമാണെന്ന തരത്തിൽ വൈദ്യൻ കുറ്റസമ്മതവും നടത്തിയിരുന്നു. കുറ്റസമ്മതം നൽകിയതിൻ്റെ അടിസ്ഥാനത്തിലാണ് പാലാ രൂപത വികാരിക്കെതിരെ നടപടി സ്വീകരിച്ചത്. രൂപതയുടെ ചാൻസലർ ആണ് ഫാദർ ജോസഫിനെ പുറത്താക്കാനുള്ള സർക്കുലർ ഇറക്കിയത്.

ഫാദർ ഒളിച്ചോടിയത് 42 വയസ്സുള്ള അതും മൂന്ന് കുട്ടികളുടെ അമ്മയായ യുവതിക്കൊപ്പം ആയിരുന്നു. ഭർത്താവിൻ്റെ മാനസിക രോഗവുമായി ബന്ധപ്പെട്ടു കൊണ്ട് ആശ്വസിപ്പിക്കുവാൻ വീട്ടിലെത്തിയ വൈദികൻ യുവതിയുമായി അടുക്കുകയായിരുന്നു. ഇവരുടെ നിരന്തരമായുള്ള വരവും അടുപ്പവും പിന്നീട് പ്രണയമായി മാറുകയായിരുന്നു. പിന്നീട് യുവതി ഗർഭിണിയാവുകയും ചെയ്തു. എന്നാൽ മാനസിക രോഗിയായ ഭർത്താവിൽ നിന്നും ഗർഭം ധരിക്കാൻ സാധിക്കില്ല എന്ന് യുവതി അവരുടെ സഹോദരനോട് പറയുകയായിരുന്നു.

എന്നാൽ ഈ കേസ് പാലാ രൂപതയുടെ നേതൃത്വത്തിൽ ഒതുക്കുവാൻ ശ്രമിച്ച വിവരം മാനസികരോഗിയായ ഭർത്താവ് അറിയുകയായിരുന്നു. പിന്നീട് അയാൾ അക്രമാസക്തൻ ആവുകയും ചെയ്തു. വീട്ടിൽ പ്രശ്നമുണ്ടായതോടുകൂടി യുവതിയെയും മൂന്നു മക്കളെയും സഹോദരൻ മണ്ണയ്ക്കനാട് പള്ളിമുറിയിൽ കൊണ്ടുവിട്ടു. അവിടെനിന്നും വൈദികനൊപ്പം യുവതിയും മൂന്നു മക്കളും ഇടുക്കി വഴി തമിഴ്നാട്ടിലേക്ക് കടന്നു കളഞ്ഞു.

എന്നാൽ ഇപ്പോൾ യുവതിയും വൈദ്യനും മക്കളും എവിടെയാണെന്ന് ആർക്കും അറിയില്ല. ഫാദർ പലപ്പോഴായും മാനസിക രോഗിയായ ഭർത്താവിനെ കാണുവാനും അതുപോലെതന്നെ യുവതിയെയും കുടുംബത്തെയും ആശ്വസിപ്പിക്കുവാനും വേണ്ടി വർഷങ്ങളായി ആ വീട്ടിൽ പോകാറുണ്ടായിരുന്നു. വളരെ അടുത്ത ബന്ധവുമായിരുന്നു ഈ കുടുംബത്തിനും ഫാദറിനും തമ്മിൽ ഉണ്ടായിരുന്നത്. സ്ഥിരം സന്ദർശകനായി മാറിയ വൈദികന് യുവതിയോട് അടുപ്പം തോന്നുകയായിരുന്നു.

യുവതിക്കും തിരിച്ച് വൈദികനോട് പ്രണയം തോന്നി. ഭർത്താവിൻ്റെ വിവരങ്ങൾ അന്വേഷിക്കുവാനും കുടുംബത്തെ സമാധാനിപ്പിക്കുവാൻ വേണ്ടിയും ആണ് വികാരി അവരുടെ വീട്ടിൽ പോകുന്നത് എന്നാണ് മറ്റുള്ള ആളുകൾ കരുതിയത്. അതുകൊണ്ടുതന്നെ ഇവരുടെ ബന്ധത്തിൽ ആർക്കും ഒരു സംശയവും ഉണ്ടായിരുന്നില്ല. എന്നാൽ യുവതി ഗർഭിണി ആവുകയും സഹോദരനോട് ഇക്കാര്യം പറയുകയും ചെയ്തപ്പോഴാണ് ഇവർ തമ്മിൽ പ്രണയമുണ്ടെന്ന് തന്നെ സഹോദരനും അറിഞ്ഞത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply