ആലപ്പുഴയിൽ വീട്ടമ്മയുമായി സൗഹൃദം സ്ഥാപിച്ച ശേഷം ലൈംഗിക പീഡനത്തിന് ഇരയാക്കി എന്ന കേസിൽ മാവേലിക്കര ക്ഷേത്രത്തിലെ പൂജാരി അറസ്റ്റിലായി. 55 കാരനായ സനു ആണ് വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന കേസിൽ അറസ്റ്റിലായത്. വൈക്കം ടി വി പുരം ഗോകുലം വീട്ടിൽ സനു എന്ന ക്ഷേത്ര പൂജാരിയായിരുന്നു വീട്ടമ്മയുമായി സൗഹൃദം സ്ഥാപിച്ച ശേഷം അവരെ വശീകരിക്കുകയും പിന്നീട് പീഡനത്തിന് ഇരയാക്കുകയും ചെയ്തത്.
കട്ടച്ചിറ സ്വദേശിനിയായ വീട്ടമ്മ പോലീസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആയിരുന്നു ക്ഷേത്ര പൂജാരിയായ സനുവിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വർഷം നവംബറിൽ കാസർഗോഡിലെ ഹോസബുടുവിലെ മങ്കേശ മഹാലക്ഷ്മി ക്ഷേത്രത്തിൽ നിന്നും തിരുവാഭരണം മോഷണം നടത്തി മുങ്ങിയ കെ സി ഇയാളെ പോലീസ് അന്വേഷിച്ചു വരികയായിരുന്നു. അതിനിടയിൽ ആയിരുന്നു വീട്ടമ്മയെ ഇയാൾ പീഡിപ്പിച്ച ഈ കേസ് വന്നത്.
ഇതടക്കം സംസ്ഥാനത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ നിരവധി കേസുകൾ ഉണ്ടെന്ന് പോലീസ് തുറന്നു പറയുന്നു. പ്രതിയായ സനുവിനെ പോലീസ് അറസ്റ്റ് ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സൗഹൃദം മുതലെടുത്തായിരുന്നു കട്ടച്ചിറ സ്വദേശിനിയായ വീട്ടമ്മയെ ഇയാൾ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചത്.
ക്ഷേത്രങ്ങളിൽ തൊഴാൻ എത്തുന്ന സ്ത്രീകളെ പരിചയപ്പെട്ട് ശേഷം സൗഹൃദം സൃഷ്ടിച്ച പിന്നീട് ഇയാൾ അവരുടെ വീടുകളിൽ എത്തി അവരെ വശത്താക്കുന്നതായിരുന്നു രീതി. ചെങ്ങന്നൂർ ഡി വൈ എസ് പി എം കെ വിനുവിന്റെ നിർദ്ദേശ പ്രകാരം എസ് ഐ അജിത്താണ് പ്രതിയായ സാനുവിനെ പിടികൂടിയത്. സി പി ഓ മാരായ ജിഷ്ണു, സാജൻ ലാൽ എന്നിവരും അന്വേഷണ സംഘത്തിൽ ഒപ്പം ഉണ്ടായിരുന്നു.