യുവതിയുടെ പൂർണ്ണ സമ്മതത്തോടെ ആയിരുന്നു ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത് – ഒടുവിൽ അന്ന് നടന്നത് തുറന്നു പറഞ്ഞു ഷിയാസ് കരിം

shiyas kareem on case

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ആയിരുന്നു ഷിയാസ് കരീമിനെ കൂടുതലായി മലയാളികൾ അടുത്തറിഞ്ഞത്. സിനിമാ നടനും മോഡലും ആണ് ഷിയാസ്. ഷിയാസിൻ്റെ ഏറ്റവും വലിയ ആഗ്രഹം ഒരു സിനിമാ നടനായി മാറണം എന്നുള്ളതാണ്. എന്നാൽ ചെറിയ റോളുകൾ മാത്രമേ ഷിയാസിന് സിനിമ ലഭിച്ചിട്ടുള്ളൂ. മോഡലിങ്ങ് രംഗത്ത് വ്യക്തിമുദ്ര പതിപ്പിക്കുവാൻ ഷിയാസിന് സാധിച്ചിട്ടുണ്ട്.

മിസ്റ്റർ ഫോട്ടോ മോഡൽ 2018 പോപ്പുലരിറ്റി മോഡൽ 2018 തുടങ്ങിയ നിരവധി അംഗീകാരങ്ങൾ ഷിയാസിന് ലഭിച്ചിട്ടുണ്ട്. ഷിയാസ് കരീം യുവതിക്ക് വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചു എന്ന വാർത്തയാണ് സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. എന്നാൽ ഇതിനൊക്കെ മറുപടിയായി ഷിയാസ് പോലീസിനോട് പറഞ്ഞത് യുവതി വിവാഹിതയാണെന്നും ഒരു കുട്ടിയുടെ അമ്മയാണെന്നുള്ള വിവരവും മറച്ചുവെച്ചായിരുന്നു തന്നോട് അടുപ്പം കാണിച്ചത് എന്നാണ്.

കൂടാതെ ലൈംഗിക പീഡനം നടന്നിട്ടില്ലെന്നും യുവതിയുടെ പൂർണ്ണ സമ്മതത്തോടെയാണ് ലൈംഗികബന്ധത്തിൽ ഏർപ്പെട്ടത് എന്നും ഷിയാസ് പറഞ്ഞു. മൂന്ന് വർഷത്തോളമായി യുവതിയുമായി നല്ല രീതിയിലുള്ള ബന്ധമായിരുന്നു. എന്നാൽ യുവതി തന്നോട് വിവാഹിതയും മകനും ഉണ്ടെന്നുള്ള കാര്യം മറച്ചുവെച്ചു എന്നാണ് പറഞ്ഞത്. യുവതിയായിരുന്നു ഷിയാസ് തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്നുള്ള പരാതി പോലീസിന് നൽകിയത്.

എന്നാൽ ഷിയാസ് കരീം പോലീസ് ചോദ്യം ചെയ്ത സമയത്ത് കുറ്റങ്ങളെല്ലാം നിഷേധിക്കുകയും ചെയ്തു. യുവതിയിൽ നിന്നും 11 ലക്ഷം രൂപയോളം തട്ടിയെടുത്തിട്ടില്ല എന്നും ഷിയാസ് മൊഴി നൽകിയിട്ടുണ്ട്. യുവതിയുടെ കയ്യിൽ നിന്നും 5 ലക്ഷം രൂപ താൻ വാങ്ങിയെന്ന് ഷിയാസ് കരീം പോലീസിന് മൊഴി നൽകി എന്നുള്ള റിപ്പോർട്ടുകളും വരുന്നുണ്ട്. ജിം പരിശീലകയായ യുവതിയെ വിവാഹവാഗ്ദാനം നൽകിക്കൊണ്ട് ലൈംഗികമായി പീഡിപ്പിച്ചു എന്ന കേസിലാണ് ഷിയാസ് കരീമിനെ കാസർഗോഡ് ചന്ദേര പോലീസ് അറസ്റ്റ് ചെയ്തത്.

കേസ് രേഖപ്പെടുത്തിയതിനു ശേഷം ഹോസ്ദുർഗ് കോടതിയിൽ ഷിയാസിനെ ഹാജരാക്കി. എന്നാൽ ഹൈക്കോടതി ഷിയാസ് കരീമിന് ഇടക്കാല ജാമ്യം അനുവദിക്കുകയും ചെയ്തു. യുവതി ഷിയാസിനെതിരെ നൽകിയ പരാതി തന്നെ പീഡിപ്പിച്ചു ഗർഭച്ഛിദ്രം നടത്തി എന്നും തൻ്റെ 11 ലക്ഷം രൂപ തട്ടി എടുത്തു എന്നും ആയിരുന്നു. വിദേശത്തുനിന്നും തിരിച്ചുവരുന്ന സമയത്ത് ചെന്നൈ എയർപോർട്ടിൽ വെച്ചായിരുന്നു ഷിയാസിനെ പിടികൂടിയത്.

ഷിയാസിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത് കൊണ്ട് തന്നെ കസ്റ്റംസ് വിഭാഗം ഷിയാസിനെ തടഞ്ഞു വെക്കുകയും പോലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. ട്രെയിനറെ ആവശ്യമുണ്ടെന്നുള്ള തരത്തിലുള്ള പരസ്യം കണ്ടായിരുന്നു 32 കാരിയായ യുവതി ഷിയാസുമായി ബന്ധപ്പെട്ടത്. പിന്നീട് ഇവർ തമ്മിൽ അടുപ്പത്തിലായെന്നും സ്ഥാപനത്തിൻ്റെ ഷെയർ നൽകാമെന്ന് പറഞ്ഞുകൊണ്ട് 11 ലക്ഷം രൂപ യുവതിയിൽ നിന്ന് ഷിയാസ് വാങ്ങി എന്നും ആയിരുന്നു പരാതി.

യുവതിയെ രണ്ടു തവണ അബോർഷൻ നടത്തിച്ചെന്നും പരാതി നൽകിയിരുന്നു. കൂടാതെ മാർച്ച് 21ന് ചെറുവത്തൂരിലെ ഒരു ഹോട്ടലിൽ യുവതിയെ വിളിച്ചുവരുത്തുകയും മർദ്ദിക്കുകയുംചെയ്‌തെന്നും പരാതി നൽകിയിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply