ചലച്ചിത്ര നിർമ്മാതാവും അഭിനയമായ സാന്ത്രാത്മ മലയാളികൾക്കെല്ലാം തന്നെ സുപരിചിതമാണ്. സാന്ദ്ര തോമസ് നിർമ്മിച്ച ആദ്യ ചിത്രം ഫ്രൈഡേ ആയിരുന്നു. പിന്നീട് മങ്കി സക്കറിയായുടെ ഗർഭിണികൾ, പെരുച്ചാഴി തുടങ്ങിയ ചിത്രങ്ങൾ നിർമ്മിച്ചു. വിജയ് ബാബുവുമായി തെറ്റിപ്പിരിഞ്ഞ സാന്ദ്ര ഇനി നിർമ്മാണത്തിലേക്കില്ല എന്ന് തീരുമാനിക്കുകയായിരുന്നു. എന്നാൽ വീണ്ടും ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് സാന്ദ്ര.
വളരെ വിഷമത്തോടെ കൂടിയായിരുന്നു അന്ന് നിർമ്മാണ രംഗത്തിൽ നിന്നും വിട്ടുനിൽക്കുന്നു എന്ന തീരുമാനമെടുത്തത് എന്നാൽ പ്രിയപ്പെട്ടവർ നിർബന്ധിച്ചത് കൊണ്ട് മാത്രമാണ് ആ തീരുമാനം മാറ്റി സ്വന്തമായി പ്രൊഡക്ഷൻ കമ്പനി തുടങ്ങിയത് എന്നും പറഞ്ഞു. അഭിമുഖത്തിനിടയിൽ സാന്ദ്ര സ്വന്തം ഭർത്താവിനെ കുറിച്ച് വാചാലയായി. വിജയ് ബാബുവുമായി പ്രശ്നമുണ്ടായപ്പോൾ തൻ്റെ ഭർത്താവായ വിൽസൻ പ്രശ്നം കൈകാര്യം ചെയ്ത രീതി സാന്ദ്രയെ ഞെട്ടിപ്പിച്ചിരുന്നു എന്നും പറഞ്ഞു.
അതുകൊണ്ടു തന്നെ വിൽസണെ ഒരിക്കലും കൈവിടില്ലെന്ന് തീരുമാനിച്ചെന്നും പറഞ്ഞു. ഇവരുടെ വിവാഹം അറേഞ്ച്ഡ് മാരേജ് ആയിരുന്നു. ആറുവർഷമായി വിവാഹം കഴിഞ്ഞിട്ട്. വിൽസൺ പറയുന്നത് സാന്ദ്ര ഉണ്ടാക്കുന്ന ഏലക്കയും ഇഞ്ചിയും ഒക്കെ ഇട്ട ചായ വളരെ ടേസ്റ്റി ആണെന്നാണ്. വിൽസൻ്റെ ഭാര്യ സങ്കൽപ്പത്തിന് നേരെ ഓപ്പോസിറ്റ് ആയിരുന്നു സാന്ദ്ര. ഇവർ ആദ്യമായി കണ്ടുമുട്ടിയത് ഇടപ്പള്ളി പള്ളിയിൽ നിന്നാണ്. അന്നുതന്നെ ഇവർ ഒരു ലോങ്ങ് ഡ്രൈവിന് പോവുകയും ചെയ്തെന്ന് പറഞ്ഞു.
വിൽസൺ പറഞ്ഞത് ഈ ആലോചന വന്നപ്പോൾ വേണ്ടെന്ന്. കാരണം സിനിമയുമായി യാതൊരു ബന്ധവും തനിക്ക് ഇല്ലാത്തതുകൊണ്ടാണെന്നും. സാന്ദ്ര വിൽസനെ മതി എന്നായിരുന്നു പറഞ്ഞത്. സാന്ദ്രയ്ക്ക് കണ്ടപ്പോൾ തന്നെ ഇഷ്ടമായിരുന്നു എന്നാൽ താനുമായി ഒത്തുചേർന്ന് മുന്നോട്ടുപോകാൻ കഴിയുമോ എന്നുള്ള സംശയമുണ്ടായിരുന്നെന്നും പറഞ്ഞു. സിനിമയിൽ ഉള്ളവരൊക്കെ സാന്ദ്രയെക്കുറിച്ച് പറയുന്നത് ടെറർ പ്രൊഡ്യൂസർ ആണെന്നാണ്. സാന്ദ്രയെ ഡീൽ ചെയ്യാൻ വിഷമമാണ് എന്നൊക്കെയാണ്.
സാന്ദ്രയുടെ പപ്പ ആലോചനകൾ ഒക്കെ കൊണ്ടുവരുമ്പോൾ തനിക്ക് വേണ്ടെന്ന് പറഞ്ഞ് വഴക്കിടുമായിരുന്നെന്നും എന്നാൽ ഫോട്ടോ കാണിച്ചപ്പോൾ കുഴപ്പമില്ലെന്നും പറഞ്ഞു. ഫോട്ടോയിൽ കണ്ട ആളെ അല്ലായിരുന്നു സാന്ദ്രയെന്നും ഹീൽസ് ഒക്കെ ഇട്ടാണ് വന്നത് എന്നും താൻ സാന്ദ്രയെ തന്നെ നോക്കിയിരുന്നെന്നും വിൽസൺ പറഞ്ഞു. കല്യാണം പെട്ടെന്ന് ആയതുകൊണ്ട് പേഴ്സണലായി കൂടുതൽ അടുക്കാൻ സമയം കിട്ടിയിരുന്നില്ലെന്നും പറഞ്ഞു.
ഇവർ രണ്ടുപേരും എത്ര റൊമാൻ്റിക് അല്ലെന്നും രണ്ടുപേരും യാത്രകൾ ഇഷ്ടപ്പെടുന്നവരാണെന്നും പറഞ്ഞു. യാത്രകൾ ഒന്നും തന്നെ പ്ലാൻഡ് അല്ല എന്നും അതുകൊണ്ടുതന്നെ വീട്ടുകാർ വിളിക്കുമ്പോള്‍ എവിടെയെങ്കിലും ആയിരിക്കും. അപ്പോൾ വഴക്ക് കിട്ടുമെന്നും പറഞ്ഞു. മക്കളും ഞങ്ങളും പ്രസൻ്റ് മോമെൻ്റിൽ ജീവിക്കുന്നവരാണെന്നും പറഞ്ഞു.