ബിന്ദു പണിക്കർ വെള്ളം തരുമ്പോൾ പേടിയായിരുന്നു; കാരണങ്ങൾ വ്യക്തമാക്കിക്കൊണ്ട് നടൻ സായ് കുമാർ.

മലയാള ചലച്ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സു കീഴടക്കിയ നടിയാണ് ബിന്ദു പണിക്കർ. ഹാസ്യതാരമായിട്ടാണ് ബിന്ദു പണിക്കർ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റിയതെങ്കിലും ഇപ്പോൾ അമ്മ വേഷങ്ങളിലും താരം സജീവമാണ്. സിബി മലയിൽ സംവിധാനം ചെയ്ത കമലദളം എന്ന മലയാള സിനിമയിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് ബിന്ദു പണിക്കർ കാലെടുത്തുവെച്ചത്. ബിന്ദു പണിക്കരുടെ സ്വതസിദ്ധമായ അഭിനയ ശൈലി കാരണം ആരാധകർ ഏറെയാണ് താരത്തിന്.

റോഷാക് എന്ന മമ്മൂട്ടി നായകനായ ചിത്രത്തിൽ ബിന്ദു പണിക്കർ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. അതുകൊണ്ടുതന്നെ താരത്തിൻ്റെ ആ കഥാപാത്രം ഏറെ ജനശ്രദ്ധ നേടിയിരുന്നു.
ബിന്ദു പണിക്കർക്ക് റോഷാക് എന്ന സിനിമയിലെ പ്രകടനത്തിന് അവാർഡ് ലഭിക്കുമെന്ന് സായ് കുമാർ കരുതിയിരുന്നെന്ന് പറഞ്ഞിരുന്നു. ഒരു അഭിമുഖത്തിനിടെ ബിന്ദു പണിക്കർ പറഞ്ഞത് താൻ ഒരിക്കലും സെലക്ടീവ് അല്ല എന്നും തന്നെ തേടിവരുന്ന കഥാപാത്രങ്ങൾ ചെയ്യുന്നതാണ് തൻ്റെ ശീലം എന്നും.

ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം എന്ന സിനിമ തന്നെ തേടിവന്ന സമയത്ത് അതിലെ കോമഡി ചെയ്യുവാൻ തനിക്കറിയില്ലെന്നും പറഞ്ഞിരുന്നു. ആ സമയത്ത് തനിക്ക് ആത്മവിശ്വാസം തന്നത് രാജസേനൻ സാർ ആണെന്നും ബിന്ദു പണിക്കർ പറഞ്ഞു. അദ്ദേഹം ബിന്ദുവിനോട് പറഞ്ഞത് ഇതിലെ ക്യാരക്ടർ ആയാൽ മതി എന്നും അതിനനുസരിച്ച് അഭിനയിച്ചാൽ മതിയെന്നും ആയിരുന്നു. ആ സിനിമ തിയേറ്ററിൽ മികച്ച പ്രകടനമൊന്നും കാഴ്ചവച്ചിരുന്നില്ല.

എന്നാൽ സിനിമ ടിവിയിൽ വന്നപ്പോൾ ഹിറ്റായി മാറുകയും ചെയ്തിരുന്നു. സായികുമാർ പറയുന്നത് റോഷാക് എന്ന സിനിമ പൂർത്തിയാക്കിയതിനു ശേഷം തനിക്ക് ബിന്ദു വെള്ളം തരുമ്പോൾ പേടി തോന്നിയിട്ടുണ്ടായിരുന്നെന്ന്. അതെ സമയത്ത് തന്നെ ബാങ്കിൽ ജോലി ചെയ്യുന്ന തൻ്റെ ഒരു സുഹൃത്തും അയാളുടെ മറ്റൊരു സുഹൃത്തും ഞങ്ങളെ കാണുവാൻ വന്നിരുന്നെന്നും അപ്പോൾ ബാങ്കിൽ നിന്നുള്ളവരൊക്കെ അവിടെ പോയാൽ നാരങ്ങ വെള്ളം ഒന്നും കുടിക്കല്ലേ എന്ന് പറഞ്ഞിരുന്നു എന്നും അവർ പറഞ്ഞു.

റോഷാക്കിലെ കഥാപാത്രം ഇത്രയധികം ശ്രദ്ധിക്കപ്പെടും എന്ന് ആ സമയത്ത് ചിന്തിച്ചിരുന്നില്ല എന്നും പറഞ്ഞു. സായ് കുമാറിനോട് പലരും പ്രായം റിവേഴ്സ് ഗിയറിലാണോ എന്ന് ചോദിക്കുന്ന സമയത്ത് അതിൻ്റെ ക്രെഡിറ്റ് ബിന്ദുവിനാണെന്ന് പറഞ്ഞിട്ടുമുണ്ട്. സായ് കുമാർ പറയുന്നത് സമാധാനപരമായ അന്തരീക്ഷമുള്ള കുടുംബമാണ് താൻ ആഗ്രഹിക്കുന്നതെന്ന്. അങ്ങനെയുള്ള കുടുംബത്തിൽ സന്തോഷം തന്നെ വരുമെന്നും അദ്ദേഹം പറഞ്ഞു.

ബിന്ദുവിനൊത്തുള്ള ജീവിതത്തിൽ താൻ സന്തോഷവാനാണെന്നും സായ് കുമാർ പറഞ്ഞു. സായ് കുമാറിനും ബിന്ദുവിനും ഫുഡ് ഉണ്ടാക്കാൻ ഒരുപോലെ താല്പര്യമുണ്ട്. ബിന്ദു പണിക്കർ പറഞ്ഞത് സായ് കുമാർ നല്ല ഒരു കുക്ക് ആണെന്നാണ്. അതിന് മറുപടിയായി സായികുമാർ പറഞ്ഞത് ഞങ്ങൾ എട്ടു പേരാണ് 7 പെൺകുട്ടികളും ഒരു ആൺകുട്ടിയും ആണ്. അതുകൊണ്ടുതന്നെ അമ്മയും സഹോദരിമാരും ഒക്കെ നന്നായി പാചകം ചെയ്യുന്നതുകൊണ്ട് അവരുടെ ഇടയിൽ ആയതുകൊണ്ട് തനിക്കും ആ നൈപുണ്യം കിട്ടി എന്നാണ്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply