എന്റെ ശരീരം ജീവിക്കാൻ ഉള്ള ഒരു ടൂൾ ആക്കി ഞാൻ മാറ്റിയിട്ടില്ല – 15 വയസ്സ് മുതൽ അധ്വാനിച്ചാണ് ഞാൻ ജീവിക്കുന്നത് എന്ന് രഞ്ജു രഞ്ജിമാർ

സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റും ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റും ആയ രഞ്ജു രഞ്ജിമാർ മലയാളികൾക്ക് എല്ലാം തന്നെ സുപരിചിതമാണ്. രഞ്ജു രഞ്ജിമാർ സോഷ്യൽ മീഡിയയിൽ സജീവമാണ്. തൻ്റെ വിശേഷങ്ങളൊക്കെ തന്നെ സോഷ്യൽ മീഡിയ വഴി പങ്കുവെക്കാറുമുണ്ട്. ഇല്ലായ്മയിൽ നിന്ന് വളർന്നുവന്ന മേക്കപ്പ് ആർട്ടിസ്റ്റ് ആണ് രഞ്ജു. പുരുഷ ശരീരത്തിൽ നിന്ന് സർജറി ചെയ്ത് സ്ത്രീയായി മാറിയതിനെ കുറിച്ച് രഞ്ജു സംസാരിക്കുന്ന വാക്കുകളാണ് സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്.

താൻ ഒരു സ്ത്രീയാണെന്ന് പറയുന്ന സമയത്ത് കുട്ടിത്തം മാറാത്തത് കൊണ്ട് പറയുന്നതാണ് എന്നായിരുന്നു അച്ഛനും അമ്മയും കരുതിയത്. രഞ്ജു അമ്പലത്തിൻ്റെ മുൻപിലൂടെ ആയിരുന്നു ദിവസവും സ്കൂളിലേക്ക് പോയിക്കൊണ്ടിരുന്നത്. പല കുട്ടികളും അമ്പലത്തിൽ പോയി തല്ലു കൊള്ളല്ലേ എന്ന് പ്രാർത്ഥിക്കുമ്പോൾ തന്നെ ഒരു പെണ്ണാക്കി മാറ്റണേ ദേവി എന്നായിരുന്നു രഞ്ജു പ്രാർത്ഥിക്കാറ്. സർജറി കഴിഞ്ഞ് പൂർണ്ണമായും സ്ത്രീയായി മാറിയതിനു ശേഷം ആ അമ്പലത്തിൽ ദേവിയെ കാണുവാൻ പോയിരുന്നെന്നും പറഞ്ഞു.

ദേവി കാരണം തന്നെയാണ് തനിക്ക് മഹാ സരസ്വതി പൂജയ്ക്ക് ഭദ്രദീപം കൊളുത്താൻ ക്ഷണം കിട്ടിയതെന്നും. അവിടെയുള്ള മറ്റൊരു സ്ത്രീകൾക്കും കിട്ടാത്ത ഭാഗ്യമാണ് തനിക്ക് കിട്ടിയതെന്നും ദേവിയുടെ അനുഗ്രഹം കൊണ്ട് മാത്രമാണെന്നും. ക്ഷേത്രത്തിൽ നിന്നുകൊണ്ട് രഞ്ജു അന്ന് അവിടുത്തെ ദേവിയോട് ചോദിച്ചത് തൻ്റെ ആഗ്രഹത്തിന് ഉത്തരം ഇന്നാണ് അല്ലേ അമ്മ തന്നത് എന്നാണ്. രഞ്ജു എപ്പോഴും പ്രാർത്ഥിക്കാറ് നാളെ രാവിലെ എണീക്കുമ്പോഴേക്കും തന്നെ ഒരു പെണ്ണാക്കി മാറ്റണമേ എന്നാണ്. ഓരോ ദിവസവും പ്രാർത്ഥിച്ച് ഉറങ്ങുന്നതും അങ്ങനെ തന്നെയാണ്. ദേവി രാവിലെ എണീക്കുമ്പോൾ തന്നെ ഒരു പെണ്ണാക്കി മാറ്റും എന്ന പ്രതീക്ഷയും ഉണ്ടായിരുന്നു. രഞ്ജു പറയുന്നത് ഇപ്പോൾ പൂർണ്ണ സ്ത്രീയായി ദേവിയുടെ മുന്നിലെത്തിയപ്പോൾ അഭിമാനം തോന്നുന്നുവെന്നാണ്. കൂടാതെ രഞ്ജു പറയുന്നത് ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റി നേരിടുന്ന ഫിസിക്കലിയും മെൻ്റലിയും ആയുള്ള പ്രശ്നങ്ങളെല്ലാം താനും നേരിടുന്നുണ്ടെന്നാണ്.

സ്കൂളിൽ പഠിക്കുന്ന കാലത്ത് തന്നെ കലാ കായിക രംഗത്ത് ഒക്കെ പങ്കെടുക്കാറുണ്ട് രഞ്ജു. തൻ്റെ കരിയർ നശിക്കാതെ പോയത് തൻ്റെ ബന്ധുക്കൾ തന്നെ അംഗീകരിച്ചതുകൊണ്ടാണ് എന്ന് പറഞ്ഞു. അതൊരുപക്ഷേ അമ്മയുടെ പ്രാർത്ഥനയുടെ ഫലമോ അല്ലെങ്കിൽ ചെയ്ത പുണ്യത്തിൻ്റെ ഫലമോ ആയിരിക്കുമെന്നും. ശരീരത്തെ ഒരു ടൂൾ ആക്കി ഉപയോഗിച്ചിട്ടില്ലെന്നും കഴിവുകളെയാണ് താൻ ടൂൾ ആക്കിയതെന്നും. അതുകൊണ്ടുതന്നെ സർജറി പോലും ലേറ്റ് ആയിട്ടായിരുന്നു ചെയ്തതെന്നും പറഞ്ഞു. പലസ്ഥലങ്ങളിലും കയറി ചെല്ലേണ്ടി വന്നപ്പോളെല്ലാം തന്നെ പിറകിലേക്ക് ഒരു ശക്തി വലിച്ചിട്ടുണ്ടെന്നും ആ ശക്തി എപ്പോഴും തൻ്റെ കൂടെയുണ്ടെന്നും പറഞ്ഞു. അതുകൊണ്ടുതന്നെ എല്ലാവരും പറയുന്നത് അതൊക്കെ തൻ്റെ ഓവർ കോൺഫിഡൻസ് ആണെന്നാണ്. എന്നാൽ രഞ്ജു പറയുന്നത് തൻ്റെ പിറകിൽ ഒരു ശക്തിയുണ്ടെന്നുതന്നെയാണ്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply