കൊച്ചിയിൽ പോലീസ് വാഹന പരിശോധനയ്ക്കിടെ 18 കാരിയെ മൂന്ന് യുവാക്കൾക്കൊപ്പം കാണുകയും പിടിക്കുകയും ആയിരുന്നു – ഇവർ കാറിനകത്ത് വെച്ച് ചെയ്തിരുന്നത് എന്തെന്ന് കണ്ടോ

നമ്മുടെ കുട്ടികളുടെ ബാല്യവും കൗമാരവും ഒക്കെ ഇപ്പോൾ മയക്കുമരുന്ന് മാഫിയകളുടെ കൈകളിലാണ്. ഓരോ ദിവസവും ഉണരുമ്പോൾ നമ്മൾ കേൾക്കുന്നത് ഞെട്ടിപ്പിക്കുന്ന വാർത്തകളാണ്. കൊച്ചിയിൽ നിന്നും ഉള്ള ഒരു നടുക്കുന്ന വാർത്തയാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. 18 കാരിയാണ് ഇപ്പോൾ ലഹരി മരുന്നുമായി പോലീസിൻ്റെ പിടിയിലായത്. ഈ വാർത്ത ദൂരെയെങ്ങും ഒന്നുമല്ല നടന്നത്. നമ്മുടെ സ്വന്തം കൊച്ചിയിൽ തന്നെയാണ്.

18 കാരിയായ അനഘ തൻ്റെ മൂന്ന് സുഹൃത്തുക്കൾക്കൊപ്പം ആയിരുന്നു പോലീസിൻ്റെ പിടിയിലായത്. വെള്ളിയാഴ്ച നടന്ന വാഹന പരിശോധനയ്ക്കിടയിൽ ആയിരുന്നു അനഘയും കൂടെയുള്ള സുഹൃത്തുക്കളായ മുഹമ്മദ് ശിഹാബുദ്ദീൻ 28 വയസ്സ്, അഖിൽ 24 വയസ്സ്, ഫൈസൽ 35 വയസ്സ് തുടങ്ങിയവർ പോലീസിൻ്റെ പിടിയിലായത്. അനഘ ചൊവ്വര സ്വദേശിനിയും മുഹമ്മദ് നടുവന്നൂർ സ്വദേശിയും അഖിൽ കോട്ടായി സ്വദേശിയുമാണ്.

യുവാക്കളോടൊത്ത് ലഹരി മരുന്ന് ഉപയോഗിച്ചുകൊണ്ട് കാറിൽ യാത്ര ചെയ്യുന്ന പെൺകുട്ടിയെ കണ്ടു സംശയം തോന്നിയപ്പോൾ ആയിരുന്നു പോലീസുകാർ കാർ പരിശോധിച്ചത്. പരിശോധിക്കുന്ന സമയത്ത് കാറിൻ്റെ ഡിക്കിയിൽ ലഹരി മരുന്ന് കണ്ടെത്തുകയായിരുന്നു. ഇപ്പോൾ ഒരു സർവസാധാരണമായി മാറിയിരിക്കുകയാണ് ലഹരിവസ്തുക്കൾ കണ്ടെത്തുന്നത്. മൂന്നാഴ്ചയ്ക്ക് മുൻപ് സീരിയൽ സഹസംവിധായകനും സുഹൃത്തും ലഹരി മരുന്നുമായി തൃശ്ശൂരിൽ വച്ച് പിടിയിലായിരുന്നു.

പോലീസുകാർ പിടികൂടിയത് 23 കാരിയായ സുരഭിയെയും 30 കാരിയായ പ്രിയയെയുമാണ്. ഇവരുടെ അടുത്തു നിന്നും പിടികൂടിയത് 17.5 ഗ്രാം എംഡിഎംഎ ആയിരുന്നു. ലിവിങ് ടുഗതർ റിലേഷൻഷിപ്പിൽ ആണ് ഇവർ. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ആയിരുന്നു പോലീസുകാർ ഇവരെ പിടികൂടിയത്. പോലീസുകാർ പറഞ്ഞത് സുരഭിയും സുഹൃത്തായ പ്രിയയും ബുള്ളറ്റിൽ ബാംഗ്ലൂരിൽ പോയിട്ടാണ് എംഡിഎംഎ വാങ്ങാറുള്ളത് എന്ന്.

ബാംഗ്ലൂരിൽ നിന്നും ഈ യുവതികൾ ആയിരം രൂപയ്ക്ക് വാങ്ങുന്ന ഒരു ഗ്രാം എംഡിഎംഎ നാട്ടിൽ വിൽക്കുന്നത് 2000 രൂപയ്ക്കാണ്. സുരഭിക്ക് ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് കച്ചവടം. 9000 ത്തിൽ കൂടുതൽ ഇൻസ്റ്റഗ്രാം ഫോളോവേഴ്സ് ഉണ്ട് സുരഭിക്ക്. അതുകൊണ്ടുതന്നെ സുരഭി തൻ്റെ ഇൻസ്റ്റാഗ്രാം ചാറ്റിലൂടെയാണ് കസ്റ്റമേഴ്സിനെ പരിചയപ്പെടുന്നത്. സുരഭിയുടെ കൂടെയുള്ള പ്രിയ കുടുംബം ഉപേക്ഷിച്ചുകൊണ്ട് സുരഭിയുടെ കൂടെ ജീവിക്കുവാൻ തീരുമാനിക്കുകയായിരുന്നു.

രണ്ടുപേരും തൃശ്ശൂരിൽ ഒരു ഫ്ലാറ്റിലാണ് താമസം. സുരഭി ബുള്ളറ്റ് റൈഡറും കരാട്ടെ അഭ്യാസിയമാണ്. പ്രിയക്ക് ഒരു കുട്ടിയുണ്ട്. ഭർത്താവിനേയും കുഞ്ഞിനെയും ഉപേക്ഷിച്ചു കൊണ്ടാണ് സുരഭിയുടെ കൂടെ ജീവിക്കാൻ വന്നത്. ഇൻസ്റ്റാഗ്രാമിലൂടെയാണ് ഇവർ പരിചയപ്പെട്ടത്. പോലീസുകാർ ആവശ്യക്കാർ എന്ന വ്യാജേന ഇവരെ ബന്ധപ്പെട്ടപ്പോൾ ആയിരുന്നു ഇവർ എംഡിഎംഎയുമായി എത്താമെന്ന് പറഞ്ഞത്. അങ്ങനെ ബുള്ളറ്റിൽ എത്തിയ യുവതികളെ പോലീസ് പിടികൂടുകയായിരുന്നു. നിരവധി ആളുകളെയാണ് ലഹരി മരുന്നുമായി പോലീസുകാർ പിടികൂടുന്നത്. നമ്മുടെ സമൂഹം ലഹരി മരുന്നിന് അടിമപ്പെട്ടു കൊണ്ടിരിക്കുകയാണ് എന്ന തെളിവാണ് ഇതിലൂടെ മനസ്സിലാക്കുവാൻ സാധിക്കുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply