സിനിമ സംവിധായകനായ ശാന്തിവിള ദിനേശനെ അറിയാത്തവർ മലയാള സിനിമയിൽ തന്നെ വളരെ കുറവായിരിക്കും. കാരണം പലകാര്യങ്ങളിലും തൻറെ അഭിപ്രായം വ്യക്തമാക്കാറുണ്ട്. അഭിപ്രായങ്ങൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയും ചെയ്യാറുണ്ട്. അത്തരത്തിൽ ശാന്തിവിള ദിനേശ് ഇപ്പോൾ പുതിയൊരു അഭിപ്രായവുമായി രംഗത്തു വന്നിരിക്കുകയാണ്. നിർമ്മാതാവായ പി കെ ആർ പിള്ളയെ കുറിച്ചാണ് പുതിയ അഭിപ്രായം ശാന്തിവിള ദിനേശ് പറയുന്നത് . അടുത്ത സമയത്തായിരുന്നു നിർമ്മാതാവായ പി കെ ആർ പിള്ളയുടെ മരണം നടക്കുന്നത്.
ഇക്കാര്യത്തെ കുറിച്ചാണ് അദ്ദേഹം വ്യക്തമാക്കുന്നത്.. മോഹൻലാലിനെ നായകനാക്കി നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങൾ നിർമ്മിച്ച നിർമ്മാതാവ് കൂടിയാണ് പി കെ ആർ പിള്ള. മറവി രോഗത്തെ തുടർന്നായിരുന്നു അദ്ദേഹം മരണപ്പെട്ടിരുന്നത്. ഏറെ നാളുകളായി മറവിരോഗം കാരണം വളരെയധികം ബുദ്ധിമുട്ട് അദ്ദേഹം അനുഭവിച്ചിരുന്നു. സിനിമ ലോകത്തെ തന്നെ അദ്ദേഹത്തിൻറെ മരണം വേദനിപ്പിക്കുകയായിരുന്നു ചെയ്തത്. ഇപ്പോൾ ഇതിനെക്കുറിച്ചാണ് ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ശാന്തിവള ദിനേശ് സംസാരിക്കുന്നത്. മോഹൻലാൽ ഇദ്ദേഹത്തിന്റെ ചികിത്സാസഹായം നൽകുന്നു എന്ന വാർത്തകൾ വന്നിരുന്നു. ഇതിനെക്കുറിച്ചും ദിനേശ് പ്രതികരിക്കുന്നുണ്ട്.
മാസ്റ്റർ ബീൻ ചാനലിൽ നൽകിയ അഭിമുഖത്തിലാണ് മനസ്സ് തുറക്കുന്നത് . അദ്ദേഹത്തിൻറെ കുടുംബത്തിന് പണത്തിന്റെ ആവശ്യമില്ല. അദ്ദേഹത്തിന് കുറച്ചു കാശു കൊടുക്കണം എന്ന് മോഹൻലാൽ പറഞ്ഞിട്ടുണ്ടാകും. പക്ഷേ ആ പണം അവരുടെ പക്കൽ എത്തിയിട്ടില്ല. അതെനിക്ക് 100% ഉറപ്പിച്ചു പറയാൻ ആകും. പി കെ ആർ പിള്ളയുടെ മകൻ ഗോവയിൽ വച്ചാണ് മരണപ്പെടുന്നത്. അതോടുകൂടിയാണ് അദ്ദേഹം ജീവിതത്തിന് പിന്നിലേക്ക് പോവുകയും മറവിരോഗം അദ്ദേഹത്തെ ബാധിക്കുകയും ചെയ്യുന്നത്. മകൻറെ മരണം പോലും മറന്നപ്പോഴും അദ്ദേഹം വീടിൻറെ മുകളിലത്തെ നിലയിൽ നിന്നും ഗേറ്റിലേക്ക് നോക്കി നിൽക്കുമായിരുന്നു.
ആരെങ്കിലും വരികയായിരുന്നുവെങ്കിൽ ലാലു മോനാണോ വന്നത് എന്ന് ചോദിക്കും. അതുമാത്രമാണ് ഞാൻ വീഡിയോ ചെയ്തത്. ഈ വീഡിയോ ബി ഉണ്ണികൃഷ്ണൻ മോഹൻലാലിനെ കാണിച്ചു. കണ്ട ഉടനെ മോഹൻലാൽ പിള്ള സാറിൻറെ ചികിത്സയ്ക്ക് വേണ്ടി എത്ര ലക്ഷം രൂപ വേണമെങ്കിലും ഞാൻ നൽകാം എന്ന് പറഞ്ഞു. തുടർന്ന് അദ്ദേഹത്തെയും കുടുംബത്തെയും ഈ വിവരം അറിയിച്ചു. എന്നാൽ ഞങ്ങൾക്ക് ഒരു രൂപ പോലും വേണ്ട എന്നായിരുന്നു അവരുടെ മറുപടി എന്നും ദിനേശ് പറയുന്നു. 10 പൈസ ഞങ്ങൾക്ക് വേണ്ട അദ്ദേഹത്തിന്റെ കാര്യം നോക്കാൻ ഞങ്ങൾക്കറിയാം. അവർ നന്നായിട്ടാണ് ജീവിക്കുന്നത് എന്ന് വിളിച്ച് അറിയിച്ചു.
അവർക്ക് ആകെയുള്ള ആഗ്രഹം മോഹൻലാൽ ഒന്ന് വന്ന് കാണണം എന്നതായിരുന്നു. അത് അറിയിച്ചതായും പറയുന്നു. മോഹൻലാൽ എത്തിയില്ല എന്നത് ഒരു വിമർശനം പോലെ തന്നെയാണ് ദിനേശ് പറയുന്നത്. അദ്ദേഹത്തിന്റെ ഈ വാക്കുകൾ വളരെയധികം ശ്രദ്ധ നേടുകയാണ് ചെയ്തത്. പലപ്പോഴും ഇത്തരത്തിലുള്ള പലകാര്യങ്ങളും തുറന്നു പറയാൻ യാതൊരു മടിയും ഇല്ലാത്ത വ്യക്തിയാണ് ശാന്തിവിള ദിനേശ്.