തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് പ്രവീൺ റാണ എന്ന വ്യക്തി അറസ്റ്റിൽ ആകുന്നത്. പ്രവീൺ റാണയുടെ അറസ്റ്റിനെ തുടർന്ന് വലിയ രീതിയിലുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ ഇന്ന് നടക്കുന്നത്. പ്രവീൺ റാണയുമൊത്ത് നിരവധി സെലിബ്രിറ്റികളും മറ്റ് പ്രമുഖരും എടുത്ത ഫോട്ടോസ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. ഒരുപാട് രാഷ്ട്രീയക്കാരും മറ്റ് സെലിബ്രിറ്റികളും ഈ ലിസ്റ്റിൽ ഉണ്ട്. വലതുപക്ഷത്തെയും ഇടതുപക്ഷത്തെയും ബിജെപിയിലെയും എല്ലാം പ്രമുഖർ ഇദ്ദേഹത്തോടൊപ്പം നിന്ന് ഫോട്ടോകൾ എടുത്തിട്ടുണ്ട് എന്നും അടുത്ത സൗഹൃദ പുലർത്തുന്നവരാണെന്നും ഇതിനോടകം മനസ്സിലാക്കാം.
നടൻ ബാലയുടെ വീട്ടിൽ ആക്രമണം നടത്തിയത് ആരെന്നു കണ്ടോ ? സിസിടിവി ദൃശ്യങ്ങൾ വ്യക്തമാക്കി താരം
അതുകൊണ്ടുതന്നെയായിരിക്കും ഈ വിഷയത്തിൽ രാഷ്ട്രീയക്കാർ പരസ്പരം ചെളി വാരി എറിയാത്തത്. ശ്രീജിത്ത് പണിക്കർ എന്ന വ്യക്തി ഇപ്പോൾ ഫേസ്ബുക്കിലൂടെ പങ്കുവെച്ച ഒരു പോസ്റ്റാണ് ഏറെ ശ്രദ്ധയാകർഷിക്കുന്നത്. വനിത മാസിക പ്രവീൺ റാണയെ കുറിച്ച് എഴുതിയ ഒരു ആർട്ടിക്കിൾ ആണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. പ്രവീൺ റാണ എന്ന വ്യക്തിയെ പ്രകീർത്തിച്ചു കൊണ്ടാണ് വനിതാ മാസിക അത്തരത്തിൽ ഒരു ആർട്ടിക്കിൾ എഴുതിയിരിക്കുന്നത്. പ്രവീൺ റാണ എന്ന വ്യക്തിയുടെ പാതയിലൂടെ സഞ്ചരിക്കുകയാണെങ്കിൽ ആർക്കുവേണമെങ്കിലും അദ്ദേഹത്തെപ്പോലെ സക്സസ് ഫുൾ ആയ ഒരു വ്യക്തി ആകാം എന്നാണ് മാസികയിലെ ആർട്ടിക്കിളിൽ പറയുന്നത്.
ഈ മാസികയുടെ ആർട്ടിക്കിൾ ശ്രീജിത്ത് പണിക്കർ പങ്കുവെച്ചതിന് പിന്നാലെ നിരവധി പേരാണ് മികച്ച കമന്റുകളുമായി രംഗത്തെത്തിയിരിക്കുന്നത്. കമന്റുകൾക്കിടയിൽ യദു പഴയിടം എന്ന വ്യക്തിയുടെ കമന്റ് ആണ് ഇന്ന് സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടത്. പഴയിടം മോഹനൻ നമ്പൂതിരിയുടെ മകനാണ് യദു പഴയിടം. പ്രവീൺ റാണ എന്ന വ്യക്തിയുടെ ഒരു പരിപാടിക്ക് തങ്ങൾ ഫുഡ് വിളമ്പാൻ പോയിരുന്നു എന്നാണ് യതു പഴയിടം കമന്റിലൂടെ പറഞ്ഞത്. ആ സമയത്ത് നടന്ന കാര്യങ്ങളാണ് യദു കമന്റിലൂടെ വ്യക്തമാക്കിയത്.
![yadhu pazhayidam](https://www.ruchimagazine.com/wp-content/uploads/2023/01/Screenshot-2023-01-15-at-10.08.09-AM.png)
യദുവിന്റെ ഈ കമന്റ് ഇപ്പോൾ വളരെ വലിയ രീതിയിൽ വൈറലായി മാറിയിരിക്കുകയാണ്. യദുവിന്റെ ഈ കമന്റ് സ്ക്രീൻഷോട്ടായും മറ്റും വാട്സാപ്പിലൂടെയും മറ്റ് സോഷ്യൽ മീഡിയയിലൂടെയും പ്രചരിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോൾ. പുള്ളിയുടെ കല്യാണത്തിന് തങ്ങളായിരുന്നു സദ്യ ഒരുക്കിയത് എന്നും ഇപ്പോൾ വാർത്തയിൽ കാണുന്ന റിസോർട്ടിൽ വച്ചായിരുന്നു പരിപാടിയെന്നും കമന്റിലൂടെ യദു പറഞ്ഞു. 5000 പേരുടെ സാധ്യതയായിരുന്നുവെന്നും 400 പേരെങ്കിലും ഭക്ഷണം കഴിച്ചു കാണും എന്നും അതിൽ 200 പേര് വിളമ്പുകാർ ആയിരുന്നു എന്നും ബാക്കിയുള്ള ഭക്ഷണം കൊണ്ട് അവിടുത്തെ പാഠം നിറഞ്ഞായിരുന്നു എന്നും യദു കമന്റിലൂടെ കുറിച്ചു.