ഒമർ ലുലു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് നല്ല സമയം. ഈ ചിത്രത്തിന് സെൻസർ ബോർഡിൻ്റെ എ സർട്ടിഫിക്കേഷനും കിട്ടിയിട്ടുണ്ട് എന്നാൽ ചിത്രം ഇപ്പോൾ. എന്നാൽ ഒമര്‍ ലുലുവിൻ്റെ പുതിയ ചിത്രം ഇന്ന് വിവാദമായിക്കൊണ്ടിരിക്കുകയാണ്. ഈയടുത്താണ് ചിത്രത്തിൻ്റെ ട്രെയിലർ പുറത്തിറങ്ങിയിരിക്കുന്നത് അതിന് പിന്നാലെയാണ് ചിത്രത്തിന് വിവാദങ്ങളും പടർന്നിരിക്കുന്നത്. ഈ സിനിമയിൽ എംഡിഎംഎ എന്ന മയക്കുമരുന്നിൻ്റെ ഉപയോഗം കാണിക്കുന്നുണ്ടെന്ന് പറഞ്ഞാണ് ഇപ്പോൾ സിനിമയ്ക്കെതിരെ പലരും രംഗത്ത് എത്തിയിരിക്കുന്നത്.
ഇത് യുവാക്കളുടെ ഇടയിലും മറ്റും ലഹരി ഉപയോഗിക്കുന്നതിന് പ്രോത്സാഹനം നൽകുമെന്ന് പറഞ്ഞുകൊണ്ടാണ് ഇപ്പോൾ സിനിമയ്ക്കെതിരെ വിവാദം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. എന്നാൽ വിവാദങ്ങൾക്കെതിരെ ശക്തമായി പ്രതികരിച്ചു കൊണ്ടാണ് ഇപ്പോൾ സംവിധായകൻ ഒമര്‍ ലുലു രംഗത്തെത്തിയിരിക്കുന്നത്. കോഴിക്കോട് സ്വദേശിയുടെ പരാതിയിലാണ് കോഴിക്കോട് റേഞ്ചിലുള്ള എക്സൈസ് ഇപ്പോൾ കേസ് എടുത്തിരിക്കുന്നത്.
ഇതിനുമുമ്പും മലയാളത്തിൽ മറ്റു സിനിമകളിലും ഇങ്ങനെയുള്ള പ്രദർശനങ്ങൾ ഉണ്ടായിട്ടുണ്ടെന്നും എൻ്റെ ഈ പുതിയ സിനിമയിൽ മാത്രമല്ല ഇതിനും മുൻപേ എത്രയോ ചലച്ചിത്രങ്ങളിൽ ഇത്തരം രംഗങ്ങൾ ഉണ്ടെന്നും ഒമർ അവകാശപ്പെട്ടു. അവർക്കെതിരെയൊന്നും ഒരു നടപടിയും ആരും എടുത്തിട്ടില്ല പിന്നെ എന്തിനാണ് എനിക്കെതിരെ ഇങ്ങനെ വിവാദവുമായി രംഗത്തെത്തുന്നത്. എന്നെ നശിപ്പിക്കുന്നതിനും എൻ്റെ ചിത്രങ്ങൾ പരാജയപ്പെടുത്താനും വേണ്ടി ഒരുകൂട്ടം ആൾക്കാർ ചേർന്ന് നടത്തുന്ന ശ്രമമാണെന്നും ഒമര്‍ ലുലു പറഞ്ഞു.
ഇന്ന് പത്രങ്ങളിലും ദൃശ്യമാധങ്ങളും നിരന്തരം വരുന്ന ഒരു വാർത്തയാണ് ലഹരിയുടെ ഉപയോഗങ്ങളും അതിൻ്റെ പ്രശ്നങ്ങളും അതുപോലെ മാത്രം സിനിമയിൽ അതിൻ്റെ പ്രശ്നങ്ങളും മറ്റും കാണിക്കാൻ വേണ്ടി മാത്രമാണ് ഞാൻ ഇത് ഉപയോഗിച്ചതെന്നും അല്ലാതെ സമൂഹത്തിന് തെറ്റായ രീതിയിലേക്ക് നയിക്കാൻ അല്ലെന്നും ഒമർ ലുലു അവകാശപ്പെട്ടു. എന്നാൽ കേസ് ഇപ്പോൾ കോടതിയുടെ മുമ്പിലാണെന്നും കോടതിയിൽ തനിക്ക് പൂർണ വിശ്വാസം ഉണ്ടെന്നും കോടതിയുടെ വിധി വരട്ടെ എന്നും ഒമര്‍ ലുലു പറഞ്ഞു.
സെൻസർ ബോർഡിൻ്റെ മുമ്പിൽ ചിത്രം പ്രദർശിപ്പിച്ചിട്ടുണ്ട് എന്നും അതിൽ ഡ്രഗ്സിൻ്റെ ഉപയോഗം കാണിക്കുന്നത് കൊണ്ടും സിനിമയിൽ മറ്റ് രീതിയിലുള്ള രംഗങ്ങൾ ഉള്ളതുകൊണ്ടും ആണ് സെൻസർ ബോർഡ് സിനിമയ്ക്ക് എ സർട്ടിഫിക്കേഷന്‍ നൽകിയിട്ടുള്ളത്. കുറച്ച് ചിത്രങ്ങൾ എടുത്തു പരാമർശിച്ചുകൊണ്ടുതന്നെ ഒമറുൽ രംഗത്ത് വന്നു. ഈയിടെ പുറത്തിറങ്ങിയ ഇടുക്കി ഗോൾഡ് എന്ന ചിത്രം തന്നെ കഞ്ചാവിൻ്റെയും മറ്റു ലഹരിയുടെയും ഉപയോഗിക്കുന്നത് കാണിക്കുന്നുണ്ട്. ആ ചിത്രത്തിനൊന്നും വിളക്കുകൾ കണ്ടില്ല.
എനിക്കെതിരെ ഒരു കൂട്ടം ആൾക്കാർ കൂട്ടം ചേർന്ന് ആക്രമണം നടത്തുന്നുണ്ടെന്നും സംവിധായകൻ പറഞ്ഞു. എന്നാൽ എല്ലാ സിനിമകളിലും ലഹരിയും മറ്റ് സാധനങ്ങളും ഉപയോഗിക്കുമ്പോൾ നിയമപ്രകാരമുള്ള മുന്നറിയിപ്പ് എന്ന് കാണിച്ചുകൊണ്ട് അടിക്കുറിപ്പ് ഉണ്ടാകാറുണ്ട് എന്നാൽ ഈ സിനിമയിൽ അങ്ങനെയുള്ള നിയമപ്രകാരമുള്ള മുന്നറിയിപ്പില്ല എന്ന് എക്സൈസ് അവകാശപ്പെടുന്നുണ്ട് അങ്ങനെയാണെങ്കിൽ ഈ കേസ് കുറച്ചു കോംപ്ലിക്കേഷൻ ആകുന്നതാണ് എന്തായാലും ചിത്രത്തിൻ്റെ ട്രെയിലറും മറ്റും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയും ഒരുപാടു ലക്ഷം ആൾക്കാർ ഇപ്പോൾ ഇതിനകം തന്നെ ട്രെയിലർ കണ്ടിട്ടുള്ളതുമാണ്.
എന്തായാലും കോടതിവിധി എന്താവും എന്ന അറിയാനുള്ള ആകാംക്ഷയിലാണ് എല്ലാവരും. ചിത്രത്തിൻ്റെ വിശേഷങ്ങൾ അറിയാനും ചിത്രം തീയറ്ററിൽ എത്തുന്നത് കാണാനുമുള്ള ആകാംക്ഷയിലാണ് സിനിമ അണിയറ പ്രവർത്തകരും പ്രേക്ഷകരും. യുവ അഭിനേതാക്കളാണ് ഈ സിനിമയിൽ വേഷമിടുന്നത്. യുവാക്കളെ അണിനിരത്തിക്കൊണ്ട് ഇതിനുമുമ്പും ഒമര്‍ ലുലു സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. അദ്ദേഹം സംവിധാനം ചെയ്ത ഒരു അഡാർ ലവ് എന്ന ചിത്രം ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ ഒരു സിനിമയാണ്.
ഒമർ ലുലു സംവിധാനം ചെയ്ത അഡാർ ലവ് എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്തേക്ക് വന്ന നടിയാണ് പ്രിയ വാര്യർ ഈ ഒറ്റ ചിത്രത്തിലൂടെ തന്നെ താരം ജനങ്ങൾ ജനപ്രിയ ആവുകയും ഒരുപാട് അവസരങ്ങൾ താരത്തെ തേടിയെത്തുകയും ചെയ്തു ഇന്നിപ്പോൾ ഹോളിവുഡ് ഫിലിം മേഖലയിൽ സാന്നിധ്യമുറപ്പിച്ച നടി കൂടിയാണ് പ്രിയ വാര്യർ.