കോഴിക്കോട് ലഹരി പാനീയം നൽകി പെൺകുട്ടിയെ മയക്കി കിടത്തി സുഹൃത്തുക്കൾ ലൈംഗിക ഇരയാക്കി – ബോധം വന്നപ്പോൾ ആണ് താൻ ഇരയാക്കപ്പെട്ടതായി മനസ്സിലായത്

nursing-student-gets-assaulted-by-friend-in-kozhikode

പെൺകുട്ടികളെയും യുവാക്കളെയും ലക്ഷ്യം വെച്ച് വലിയൊരു മയക്കു മരുന്ന് മാഫിയ തന്നെ നമ്മുടെ നാടുകളിൽ പ്രവർത്തിക്കുന്നുണ്ട് എന്ന് എല്ലാവർക്കും അറിയാവുന്നതാണ്. പ്രണയം നടിച്ചും സൗഹൃദം അഭിനയിച്ചും പെൺകുട്ടികളെ വലയിൽ വീഴ്ത്തി ലഹരി മരുന്നുകൾക്ക് അടിമയാക്കി പീഡനത്തിന് ഇരയാക്കുകയും മയക്കുമരുന്ന് മാഫിയയുടെ കണ്ണികൾ ആക്കുകയും ചെയ്യുന്ന ഒരുപാട് വാർത്തകൾ നമ്മൾ കേട്ടിട്ടുണ്ട്.

ഇതെല്ലാം അറിഞ്ഞിട്ടും വീണ്ടും യുവാക്കൾ ഇത്തരം കെണിയിൽ അകപ്പെടുന്നു. കോഴിക്കോട് നഴ്സിംഗ് വിദ്യാർഥിനിയെ ലഹരി പാനീയം നൽകി കൂട്ടമലാസംഗം ചെയ്ത കേസിലെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്. സ്വന്തം സുഹൃത്തുക്കളും സഹപാഠികളും തന്നെയായിരുന്നു വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്തത് എന്ന് തെളിയുമ്പോൾ ആരെ വിശ്വസിക്കണം ആരെ വിശ്വസിച്ചു കൂടാ എന്ന് ചിന്തിച്ചു പോവുകയാണ്.

എറണാകുളം സ്വദേശിനി ആയ പെൺകുട്ടിയാണ് കൊടും പീഡനത്തിന് ഇരയായത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. ഗോവിന്ദപുരത്തെ താമസസ്ഥലത്ത് എത്തിച്ച് ആയിരുന്നു പ്രതികൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചത്. സുഹൃത്തും സഹപാഠിയുമായ രണ്ടു പേർ പെൺകുട്ടിക്ക് ലഹരി പാനീയം നൽകി മയക്കുകയും കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ആയിരുന്നു എന്ന് പോലീസ് വ്യക്തമാക്കി.

ലഹരി പാനീയം കഴിച്ചു മയങ്ങിപ്പോയ പെൺകുട്ടിക്ക് പുലർച്ച രണ്ടു മണിക്ക് ആയിരുന്നു ബോധം വീണത്. അപ്പോൾ ആയിരുന്നു ക്രൂരമായ പീഡനത്തിന് ഇരയായി എന്ന സത്യം പെൺകുട്ടി തിരിച്ചറിയുന്നത്. യാതൊരു ദയയുമില്ലാതെ പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത സുഹൃത്തുക്കളായ രണ്ടു പേരും ഈ സമയം മുറിയിൽ ഉണ്ടായിരുന്നു. എന്നാൽ മദ്യലഹരിയിൽ അവർ ബോധം കേട്ട് ഉറങ്ങുകയായിരുന്നു എന്ന് പെൺകുട്ടി പോലീസിനു മൊഴി നൽകി.

അപ്പോൾ തന്നെ മുറിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയ വിദ്യാർഥിനി സഹപാഠിയായ നഴ്സിംഗ് വിദ്യാർത്ഥിയെ കാര്യങ്ങൾ ഫോണിൽ വിളിച്ച് അറിയിക്കുകയായിരുന്നു. സുഹൃത്ത് ഉടൻ തന്നെ പെൺകുട്ടിയുടെ അടുത്തേക്ക് എത്തുകയും തിരികെ കൊണ്ടു പോവുകയുമായിരുന്നു. ഗോവിന്ദപുരം ബൈപാസിലാണ് പ്രതികളിൽ ഒരാൾ താമസിക്കുന്നത്. ഇവിടെ പ്രതി താമസിച്ചിരുന്ന വിദ്യാർത്ഥികൾ വീട്ടിൽ പോയ തക്കം നോക്കിയാണ് പെൺകുട്ടിയെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത്.

പ്രതികൾ ഇരുവരും ചേർന്ന് പെൺകുട്ടി ആയ സുഹൃത്തിനെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. രണ്ടാം പ്രതി എറണാകുളത്താണ് താമസിക്കുന്നത്. ഇരയായ പെൺകുട്ടിയുടെയും ഒന്നാം പ്രതിയുടെയും സുഹൃത്തായ രണ്ടാം പ്രതിയെ കോഴിക്കോട്ടേക്ക് വിളിച്ചു വരുത്തുകയായിരുന്നു എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. സുഹൃത്തിന്റെ സഹായത്തോടെ വീട്ടിലെത്തിയ പെൺകുട്ടി പിന്നീട് എറണാകുളത്തെ ബന്ധുക്കളെ വിവരങ്ങൾ അറിയിക്കുകയായിരുന്നു.

ഇവരുടെ നിർദ്ദേശപ്രകാരമാണ് പ്രതികൾക്കെതിരെ പോലീസിൽ പരാതി നൽകിയത്. കസബ ഇൻസ്പെക്ടർ എൻ പ്രജീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് നിലവിൽ കേസ് അന്വേഷിക്കുന്നത്. വിശദമായ അന്വേഷണത്തിൽ പ്രതികൾ പെൺകുട്ടിയെ പീഡിപ്പിക്കാൻ നേരത്തെ തന്നെ പദ്ധതി തയ്യാറാക്കിയിരുന്നു എന്നാണ് പോലീസ് കണ്ടെത്തിയത്. പ്രതികൾ ഉടൻ പിടിയിലാകുമെന്ന് പോലീസ് വ്യക്തമാക്കി.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply