ആരെയും അറിയിക്കാതെ ലക്ഷങ്ങളുടെ സഹായം ലാലേട്ടൻ പി കെ ആർ പിള്ളയിലേക്ക് എത്തിച്ചിരുന്നു ! എന്നിട്ടും ലാലേട്ടന് വിമർശനം മാത്രം

സിനിമാ നിർമ്മാതാവും വിതരണക്കാരനും നടനുമായ പരിശപ്പറമ്പിൽ കുഞ്ഞൻ പിള്ള രാമചന്ദ്രൻ പിള്ള എന്ന പി കെ ആർ പിള്ളയെ മലയാളികൾക്കെല്ലാം തന്നെ സുപരിചിതമാണ്. പി കെ ആർ പിള്ള ഒരു നേരത്തെ ആഹാരത്തിനു പോലും വഴിയില്ലാത്ത അവസ്ഥയിലായിരുന്നു. ആ സമയത്ത് ഒരു മാധ്യമപ്രവർത്തകൻ അദ്ദേഹത്തെ പാലക്കാട് കണ്ണാറയ്ക്കടുത്തുള്ള സായി നിവാസിൽ പോയി കാണുകയും ചെയ്തു.

അദ്ദേഹത്തെ നേരിൽകണ്ട് സംസാരിച്ചപ്പോഴാണ് പല കാര്യങ്ങളും ബോധ്യപ്പെട്ടത്. പി കെ ആറിൻ്റെ ഭാര്യ രമയും മകൾ പ്രീതിയും ആയിരുന്നു അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നത്. അവിടെ പോയപ്പോഴായിരുന്നു പുറത്തുവരുന്ന പല വാർത്തകളും തെറ്റായിരുന്നു എന്ന് മനസ്സിലാക്കാൻ സാധിച്ചതെന്നും പറഞ്ഞു. അദ്ദേഹത്തിൻ്റെ ഭാര്യ പറഞ്ഞത് ഞങ്ങൾക്കും ഇത്തരത്തിലുള്ള വാർത്തകളൊക്കെ കേൾക്കുന്നതിൽ വളരെയധികം വിഷമമുണ്ടെന്നാണ്.

അവർ പറഞ്ഞത് ഞങ്ങളെ പൊന്നുപോലെ നോക്കിയ ആളാണ്. ഞങ്ങൾക്ക് ജീവനുള്ള കാലം വരെ അദ്ദേഹത്തിന് ഒരു കുറവും വരാതെ ഞങ്ങൾ നോക്കും എന്നാണ്. എന്നാൽ അവിടെ നിന്നും പി കെ ആറിൻ്റെ ചികിത്സക്കും മരുന്നിനും ഒരുപാട് ചിലവുണ്ടെന്ന് മനസ്സിലായി. അങ്ങനെയായിരുന്നു അടുത്ത ലക്കത്തിലെ നാനയിൽ പി കെ ആർ പിള്ളയുടെ ജീവിതാവസ്ഥയെ കുറിച്ച് ലേഖനം എഴുതിയത്. ഈ ലേഖനം മോഹൻലാലിൻ്റെ ശ്രദ്ധയിൽപ്പെടുകയും അടുത്ത ദിവസം തന്നെ ആൻ്റണി പെരുമ്പാവൂർ വിളിക്കുകയും ചെയ്തു.

അദ്ദേഹം പറഞ്ഞത് മോഹൻലാലിന് മറക്കാൻ കഴിയാത്ത ആളാണ് പി കെ ആർ എന്നും എന്തു സഹായം ചെയ്യുവാനും തയ്യാറാണെന്നും. അങ്ങനെ പി കെ ആറിൻ്റെ പേരിൽ ഒരു അക്കൗണ്ട് തുടങ്ങുകയും ഒരു മാസത്തെ ചെലവിനും മരുന്നുകൾക്കുമായുള്ള തുക അദ്ദേഹത്തിൻ്റെ പേരിൽ ബാങ്കിൽ നിക്ഷേപിക്കുകയും ചെയ്തു. പിന്നീട് ആശിർവാദിൻ്റെ അക്കൗണ്ടിൽ നിന്നായിരുന്നു ആ തുക കൊടുക്കുന്നത്.
മാധ്യമപ്രവർത്തകനായ സുരേഷ് പറയുന്നത് പിന്നീട് രമ്യയെ വിളിച്ചപ്പോലെല്ലാം അവർ മുടങ്ങാതെ പൈസ ബാങ്കിൽ വരാറുണ്ടെന്ന് നന്ദിയോടെ പറയാറുണ്ടെന്നും പറഞ്ഞു.

സുരേഷ് പറയുന്നത് മോഹൻലാൽ പി കെ ആർ നെ സഹായിക്കുന്ന വിവരം ഞങ്ങൾ എഴുതിയപ്പോൾ മാത്രമാണ് പുറം ലോകം അറിഞ്ഞതെന്ന്. ലാലിന് നിർബന്ധമുണ്ടായിരുന്നു ഇക്കാര്യങ്ങൾ എന്നും ആരും അറിയണ്ട എന്നുള്ളത്. പി കെ ആറിന് വലിയൊരു ആഗ്രഹമുണ്ടായിരുന്നു മോഹൻലാൽ തന്നെ വീട്ടിൽ വന്ന് കാണുമെന്ന്. പാലക്കാട് എവിടെയെങ്കിലും ഷൂട്ടിങ്ങിനു വരുമ്പോൾ അദ്ദേഹത്തെ കാണാം എന്ന് ലാലും പറഞ്ഞിരുന്നു. എന്നാൽ ആ ഒരു ആഗ്രഹം മാത്രം നടക്കാതെ പോയി.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply