മലയാള സിനിമയിൽ ജനിച്ചുവീഴുന്ന കുഞ്ഞുങ്ങൾക്ക് മുതൽ വൃദ്ധർ വരെ വലിയ ആരാധകരുള്ള ഒരു നടൻ തന്നെയാണ് മോഹൻലാൽ. വിവാദത്തിന്റെ കൂട്ടുകാരൻ കൂടിയാണ് മോഹൻലാൽ എന്ന് പറയണം. നിരവധി ഗോസിപ്പുകളാണ് മോഹൻലാലിനെ കുറിച്ച് വന്നിട്ടുള്ളത്. ഒരിക്കൽ മനോരമ ന്യൂസിന് നൽകിയ കാര്യം വ്യക്തമാക്കുകയും ചെയ്തു. ഒരുപാട് വന്നിട്ടുണ്ടല്ലോന്ന് അവതാരകന്റെ ചോദ്യത്തിനാണ് നടൻ ഇങ്ങനെ ഉത്തരം നൽകിയത്. ഞാൻ ശരിക്കും രണ്ട് മൂന്ന് തവണ മരിച്ചു പോയിട്ടുള്ള ആളാണ്. എനിക്ക് എയ്ഡ്‌സ് ആണെന്നും ക്യാൻസർ ആണെന്നും എഴുതിയിട്ടുള്ള എത്ര തമിഴ് പത്രങ്ങൾ ഞാൻ കണ്ടിട്ടുണ്ട് എന്ന് മോഹൻലാൽ പറയുന്നു.
ഞാൻ അസുഖം കാരണം ആശുപത്രിയിൽ ചികിത്സയിലാണെന്ന് വരെ അത് ഒരാൾ കണ്ടിട്ടുണ്ടെന്നും വരെ പലരും എഴുതാറുണ്ടായിരുന്നു. അതൊന്നും അല്ല അതിലും ഞെട്ടിപ്പിച്ച മറ്റൊരു രസകരമായ ഗോസിപ്പ് ഉണ്ട്. തന്റെ കൂടെ കഴിഞ്ഞിട്ടുള്ള പെണ്ണുങ്ങൾ 3000 പിന്നിട്ടു അതുപോലെ അതിന്റെ പേരിൽ ആഘോഷം വരെ ഉണ്ടായി എന്നും പറയുന്നുണ്ട് എന്നാണ് രസകരമായി മോഹൻലാൽ പറയുന്നത്. ഒരിക്കലും വിശ്വസിക്കാൻ പോലും സാധിക്കാത്ത കാര്യങ്ങളാണ് ഓരോ ദിവസവും ഒരു വാർത്തയെ എങ്ങനെ വേണമെങ്കിലും വളചോടിക്കാൻ കഴിയും. ഓരോ പത്രങ്ങളും മാസികകളും വിൽക്കാൻ വേണ്ടി ഏത് രീതിയിലുള്ള മാർഗങ്ങളും സ്വീകരിക്കുമെന്നുമാണ് പറയുന്നത്.
എത്രയോ പ്രാവശ്യം എന്റെ കുട്ടികൾ ഇവരല്ല എന്നും എനിക്ക് വേറെ കുട്ടികളുണ്ടായിരുന്നു അവരെവിടെയോ വളരുന്നുണ്ട് എന്നും ഒക്കെ പലരും എഴുതിയിട്ടുണ്ട്. തനിക്ക് വരുന്ന എല്ലാ ഗോസിപ്പുകളും സുചിത്ര പോസിറ്റീവായി മാത്രമാണ് കണ്ടിട്ടുള്ളത് എന്നും മോഹൻലാൽ പറയുന്നുണ്ട്. ഒരുകാലത്ത് മോഹൻലാലിന്റെ സ്വഭാവത്തെ കുറിച്ചുള്ള ഗോസിപ്പുകൾ ആയിരുന്നു നേരിട്ടത് എങ്കിൽ ഇപ്പോൾ വരുന്നത് മുഴുവൻ താരത്തിന്റെ അഭിനയത്തെ കുറിച്ചുള്ള ഗോസിപ്പുകൾ ആണ്. അഭിനയത്തിൽ കുറച്ചുകൂടി മോഹൻലാൽ ശ്രദ്ധിക്കണമെന്നും അഭിനയ രീതിയിൽ ഒരുപാട് മാറ്റങ്ങൾ വരുത്തണമെന്ന് ആണ് ഇപ്പോൾ വരുന്ന ഗോസിപ്പ്.
അതോടൊപ്പം ആന്റണി പെരുമ്പാവൂരാണ് മോഹൻലാലിന്റെ സിനിമകൾ തിരഞ്ഞെടുക്കുന്നത് എന്നും ചിലർ പറയുന്നുണ്ട്. മോഹൻലാൽ ഏത് ചിത്രത്തിൽ അഭിനയിക്കണമേന്നൊക്കെ തീരുമാനിക്കുന്നത് ആന്റണി പെരുമ്പാവൂർ ആണ് എന്നും മോഹൻലാൽ ഫീൽഡ് ഔട്ടായി പോകാറായി എന്ന് ഒക്കെയുള്ള തരത്തിലാണ് പലരും അഭിപ്രായങ്ങളുമായി എത്തുന്നത്. ഈ അഭിപ്രായങ്ങൾ ഒക്കെ തന്നെ വളരെ പെട്ടെന്ന് തന്നെ ശ്രെദ്ധ നേടുകയും ചെയ്തിരുന്നു. ഇപ്പോഴും വലിയ തോതിൽ തന്നെ മോഹൻലാലിനെതിരെ ഗോസിപ്പുകൾ ഉയർന്നു വരുന്നുണ്ട് എന്നതാണ് സത്യം. ഒരു ഗോസിപ്പിനും പ്രതികരിക്കാറില്ല മോഹൻലാൽ എന്നതാണ് മറ്റൊരു സത്യം.