മദ്രസയെ സംബന്ധിച്ചുള്ള പല തട്ടിപ്പുകളും അടുത്ത സമയത്ത് വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. അത്തരത്തിൽ മറ്റൊരു വാർത്ത കൂടി ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ് മദ്രസയിൽ വച്ച് പ്രിൻസിപ്പലിന് യുവതിയുടെ മസാജ് ചെയ്തു കൊടുക്കുന്ന ഒരു വീഡിയോയാണ് പുറത്തുവരുന്നത് ഉത്തരപ്രദേശിലെ സിദ്ധാർത്ഥ നഗറിലെ മദ്രസ പ്രിൻസിപ്പൽ നിസാമുദ്ദീൻ ആണ് ഇപ്പോൾ വിവാദത്തിൽ ആയത്. മദ്രസയിലെ തന്നെ പാചകക്കാരിയായ യുവതിയാണ് ഇയാൾക്ക് മസാജ് ചെയ്ത് നൽകുന്നത്.
ഏകദേശം ഒരു മിനിറ്റ് 41 സെക്കൻഡ് ദൈർഘ്യം ഉള്ളതാണ് ഈ ഒരു വീഡിയോ. നിസാമുദ്ദീൻ ഒരു കിടക്കയിൽ കിടക്കുന്നതും ലുങ്കിതുട വരെ കയറ്റി വച്ചിരിക്കുന്നതും ഒരു സ്ത്രീ ഓയിൽ മസാജ് ചെയ്യുന്നതും ഒക്കെ തന്നെ ഈ വീഡിയോയിൽ കാണാൻ സാധിക്കും. മസാജ് നടക്കുന്ന മുറിയിലുള്ള മൂന്നാമതൊരാൾ വീഡിയോ എടുത്തിട്ടുണ്ടെന്ന് വ്യക്തമാണ്. ഈ മദ്രസ സർക്കാർ അംഗീകരിച്ചതാണ് എന്ന് പുറത്തുവരുന്ന റിപ്പോർട്ടുകളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നു.
ഇവിടെ മതപഠനത്തിന് പുറമേ ഐടിഐ, തയ്യൽ എംബ്രോയിഡറി തുടങ്ങിയ പരിശീലനങ്ങളും വിദ്യാർത്ഥികൾക്ക് നൽകുന്നുണ്ട് എന്നാണ് അറിയുന്നത്. അതേസമയം സോഷ്യൽ മീഡിയയിൽ വലിയ തോതിലുള്ള വിമർശനങ്ങളാണ് ഇതിന് വന്നു കൊണ്ടിരിക്കുന്നത്. ഒരു മദ്രസയിൽ ഇത്തരത്തിലുള്ള മോശം പരിപാടികൾ നടക്കാമോന്നും ഇത് വളരെ മോശമായിപ്പോയി എന്നുമാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്. ഇത്തരത്തിൽ ഒന്നും ഇടപെടാൻ പാടില്ല എന്നും അതേസമയം ഈ വാർത്തയുടെ യഥാർത്ഥ സത്യം എന്താണെന്ന് അറിഞ്ഞിട്ടില്ല എന്ന് ഒക്കെ പലരും കമന്റുകളിലൂടെ പറയുന്നു.
ഒരുപക്ഷേ ആ സ്ത്രീയുടെ അടുത്ത ബന്ധുക്കൾ ആരെങ്കിലുമാണോ അദ്ദേഹം എന്നുമാണ് ചിലർ ചോദിക്കുന്നത്. ബന്ധത്തിലുള്ള ആർക്കെങ്കിലും കാലുവേദനയോ മറ്റോ വന്നപ്പോൾ അവർ മസാജ് ചെയ്തതാണെങ്കിലോ എന്നും കാര്യം അറിയാതെ ആരെയും വിധിക്കാൻ പാടില്ല എന്ന് ഒക്കെയാണ് ചിലർ കമന്റുകളിലൂടെ അറിയിക്കുന്നത്. സത്യം എന്താണെന്ന് അറിയാത്ത ഒരു അവസ്ഥയിലാണ് എല്ലാവരും. എന്തായാലും ഒരു മദ്രസക്കുള്ളിൽ വച്ച് ഇത് ചെയ്തത് ശരിയല്ല എന്നാണ് ഭൂരിപക്ഷം ആളുകളും അഭിപ്രായങ്ങളായി പറയുന്നത്.
പലരും ഇതിനെ വിമർശന കമന്റുകളും നൽകുന്നുണ്ട്. ഇത്തരത്തിലുള്ള വാർത്തകളൊക്കെ വലിയ തോതിൽ തന്നെ പുറത്തുവരുന്നു. ഇതൊന്നും നമ്മുടെ സംസ്കാരത്തിന് യോജിച്ചതല്ല എന്നുമാണ് പലരും കമന്റ് ചെയ്യുന്നത്. ഇത്തരം വാർത്തകൾ പുറത്തുവരുമ്പോൾ പല ആളുകളോടും ഉള്ള സ്നേഹവും വിശ്വാസവും ഒക്കെയാണ് നഷ്ടപ്പെടുന്നത് എന്നും ഉള്ളിലെ പല വിഗ്രഹങ്ങളും ഉടഞ്ഞു പോവുകയാണ് ചെയ്യുക എന്നും പലരും പറയുന്നു.