ഷാഫി നിത്യ സന്ദർശകൻ – ലൈലയുടെത് വ്യത്യസ്തമായ വസ്ത്രധാരണം – ഭർത്താവ്നു മുന്നിൽ ഇരുവരും ബന്ധപെട്ടിരുന്നത് ഇതിനു വേണ്ടി !

നാടിനെ നടുക്കിയ ഇലന്തൂരിലെ നരബലിയുടെ പുതിയ വാർത്തകളാണ് ഓരോ ദിവസവും പുറത്തു വന്നു കൊണ്ടിരിക്കുന്നത്. എല്ലാവരോടും സൗമ്യമായി മാത്രം ഇടപെട്ടിരുന്ന ഭഗവത് സിംഗിന് ഇങ്ങനെ ഒരു മുഖം ഉണ്ടെന്ന് ആർക്കും വിശ്വസിക്കാൻ സാധിക്കുന്നില്ല. അദ്ദേഹത്തിന് അടുത്ത സുഹൃത്തുക്കൾ പോലും ഉണ്ടായിരുന്നില്ലെന്നാണ് സമീപവാസികൾ പറയുന്നത്. മിക്കപ്പോഴും ഭഗവൽത്സിംഗും ഭാര്യയും ഒരുമിച്ചായിരുന്നു യാത്രകളൊക്കെ തന്നെ നടത്തിയിരുന്നത്. ഇരുവരും വീട്ടിലില്ലാതിരുന്ന സമയങ്ങളിൽ തീരുമാനം മറ്റുമായി ആളുകൾ വരുന്ന സമയത്ത് വിവരം പറയാൻ ആരെങ്കിലും വിളിക്കുമ്പോൾ പോലും ഇവർ പലപ്പോഴും ഫോൺ എടുത്തിരുന്നില്ലന്നും എടുക്കുകയാണെങ്കിൽ പോലും പരസ്പര വിരുദ്ധമായാണ് സംസാരിച്ചിരുന്നത് എന്നുമാണ് അയൽവാസികൾ പറയുന്നത്.

അപ്പോഴാണ് അയൽവാസികൾ ഇതിനെക്കുറിച്ച് ബുദ്ധിമുട്ട് അറിയിച്ചത്. തുടർന്ന് പുറത്തു പോകുന്ന സമയങ്ങളിൽ ഇവരുടെ ഫോൺ നമ്പറുകൾ എഴുതിയ ബോർഡ് ഗേറ്റിൽ തൂക്കിയിടുകയും ചെയ്യുമായിരുന്നു ഇവർ. പ്രതികളായ ഷാഫി, ഭഗവത് സിംഗ്, ലൈല എന്നിവരെ കാക്കനാട് ജില്ലാ ജയിലിലേക്ക് എത്തിച്ചത്. മുൻപ് തിരുമ് കേന്ദ്രത്തോട് ചേർന്ന് ഒരു കാവ് ഉണ്ടായിരുന്നുവെന്നും കാവിൽ ദിവസവും മുടങ്ങാതെ വിളക്ക് വെച്ചിരുന്നു എന്നുമൊക്കെയാണ് പ്രദേശവാസികൾ പറയുന്നത്.

എന്നാൽ അടുത്ത കാലത്തായി കാവിൽ വിളക്ക് വയ്ക്കുന്ന പതിവ് ഉപേക്ഷിക്കുകയായിരുന്നു. കാവിലേക്ക് വന്നിരുന്നു സമയത്ത് ലൈലയുടെ വസ്ത്രധാരണവും ഭാവങ്ങളും പോലും വളരെയധികം വ്യത്യസ്തത നിറഞ്ഞതായിരുന്നു. മറ്റാരും ഇല്ലാത്ത സമയങ്ങളിൽ രൂക്ഷമായി പേടിപ്പെടുത്തുന്ന രീതിയിലുള്ള നോട്ടങ്ങൾ ഒക്കെ തന്നെ ലൈലയിൽ നിന്നും നേരിടടേണ്ടതായി വന്നിട്ടുണ്ടെന്നാണ് അയൽപക്കത്തുള്ള സ്ത്രീകളുടെ മൊഴി. രണ്ട് വർഷത്തോളമായി ഷാഫി എന്ന വ്യക്തി ഈ വീട്ടിലെ സ്ഥിരം സന്ദർശകൻ കൂടിയാണ്. ഇന്നോവ പോലെയുള്ള വലിയ വലിയ വാഹനങ്ങളിൽ ആണ് ഇയാൾ എപ്പോഴും ഇവിടെയൊക്കെ എത്തുന്നതും. ഇതും പതിവായിരുന്നു. പുലർച്ചെ മുതൽ ഫോണിൽ സംസാരിച്ചുകൊണ്ട് റോഡിലൂടെ തലങ്ങും വിലങ്ങും നടക്കുന്നതും ഇയാളുടെ ഒരു പതിവ് രീതിയായിരുന്നു.

സ്ത്രീകളോട് അപമര്യാദയായി സംസാരിച്ച സംഭവങ്ങൾ പോലും ആളുകൾ പറയുന്നുണ്ട്. സാധാരണ നല്ല രീതിയിൽ ഇടപഴകിയിരുന്ന ലൈലയുടെ ഭാഗത്തുനിന്നും കഴിഞ്ഞ കുറച്ചു മാസങ്ങളായി പല അയൽവാസികൾക്ക് പോലും നല്ല രീതിയിലുള്ള ഇടപെടലുകൾ ലഭിച്ചിരുന്നില്ല എന്നും പറയുന്നുണ്ട്..പോലീസ് കസ്റ്റഡിയിൽ ആവുന്നതിനു തൊട്ടുമുൻപത്തെ ദിവസം പോലും വീടിനോട് ചേർന്ന് വഴിയരുകിലെ ചവർ വസ്തുക്കളെല്ലാം കൂട്ടിയിട്ട് കത്തിക്കുകയായിരുന്നു ഭഗവത് സിംഗ്. ഇത് കണ്ടവരും നിരവധിയാണ്. അത്തരം ആളുകൾക്ക് ഈ വാർത്ത ഒന്നുംതന്നെ വിശ്വസിക്കാൻ സാധിക്കുന്നില്ല എന്നതാണ് ഏറ്റവും ഞെട്ടിപ്പിക്കുന്ന വിവരം.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply