സോഷ്യൽ മീഡിയ പ്രണയങ്ങൾ ഇക്കാലത്തു ഒരു പുതുമയല്ല. പ്രായഭേതമന്യേ ഇക്കാലത്തു ഓൺലൈൻ പ്രണയങ്ങൾ ഒരു പതിവായി മാറിയിരിക്കുകയാണ്. മുഖം നോക്കാതെയുള്ള ചാറ്റിങ്ങുകളും ശേഷം ഒളിച്ചോട്ടവും ഇന്നൊരു പുത്തരിയല്ല. ശേഷം നേരിൽ കാണുമ്പോൾ ഇത്തരത്തിലുള്ള ഓൺലൈൻ പ്രണയങ്ങളിൽ മിക്കതും പരാചയമാവുകയും ചെയ്യാറുണ്ട്. വലിയ പ്രായവ്യത്യാസമുള്ള ഓൺലൈൻ കമിതാക്കളെ പറ്റി നമ്മൾ മാധ്യമങ്ങളിലൂടെ അറിയാറുണ്ട്. അത്തരത്തിൽ ഒരു വാർത്തയാണ് ഇപ്പോൾ ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റുന്നത്.
പ്രായപൂർത്തി ആകാത്ത പത്താം ക്ലാസുകാരിയായ പെൺകുട്ടിയുമായി ഒളിച്ചോടിയ 55 കാരനായ കെ എസ് ആർ ടി സി ജീവനക്കാരനെ പോലീസ് അറസ്ട് ചെയ്തു. തിരുവനന്തപുരത്താണ് സംഭവം നടക്കുന്നത്. അൻപത്തിയഞ്ചു വയസ്സുള്ള വർക്കല അയിരൂർ സ്വദേശി പ്രകാശനാണ് അറസ്റ്റിലായത്. പോക്സോ കുറ്റം ചുമത്തിയാണ് പോലീസ് പ്രകാശനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഫേസ്ബുക്ക് വഴിയാണ് പത്താം ക്ലാസ് വിദ്യാർത്ഥിനിയുമായി ഇയാൾ സൗഹൃദത്തിൽ ഏർപ്പെടുന്നത്.
പിന്നീട് പെൺകുട്ടിയോട് വീട്ടിൽ നിന്നും ഇറങ്ങി വരാൻ ഇയാൾ ആവശ്യപ്പെടുകയായിരുന്നു. ശേഷം പെൺകുട്ടിയുമായി നാടുവിടുകയായിരുന്നു ഇയാൾ. മകളെ കാണാതായതിനെ തുടർന്ന് രക്ഷിതാക്കൾ പോലീസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം നടന്നത്. അന്വേഷണത്തിനോടുവിൽ പ്രതി പ്രകാശൻ അറസ്റ്റിലാവുകയായിരുന്നു. പെൺകുട്ടിയുടെ ഫേസ്ബുക്ക് ചാറ്റുകൾ പരിശോധിച്ചു കൊണ്ടായിരുന്നു പ്രതി പ്രകാശനെ കുറിച്ചുള്ള വിവരങ്ങൾ പോലീസ് മനസ്സിലാക്കിയത്.
വീട്ടിൽ നിന്നും ഇറക്കിയ പത്താം ക്ലാസ് വിദ്യാർത്ഥിനിയുമായി ട്രെയിൻ വഴി നാടുകടന്ന് എറണാകുളത്ത് എത്തി ഇരുവരും വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇതുവരെ. പിന്നീട് പ്രതിയുടെ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ ഇരുവരെയും കണ്ടെത്തുകയും പെൺകുട്ടിയെയും പ്രതിയെയും പോലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. ഫേസ്ബുക്കിലൂടെയുള്ള ബന്ധം കണക്കിലെടുത്ത് പ്രതി പെൺകുട്ടിയോട് വീട്ടിൽ നിന്നും ഇറങ്ങി വരാൻ പറയുകയും ശേഷം പെൺകുട്ടി വീട്ടിൽനിന്ന് ഇയാളോടൊപ്പം ഇറങ്ങി പോവുകയുമായിരുന്നു.
ഡിസംബർ മൂന്നിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം ആരംഭിച്ചത്. ശേഷം കഴിഞ്ഞ ദിവസമാണ് എറണാകുളത്തെ ഒരു വാടക വീട്ടിൽ വെച് ഇരുവരെയും പോലീസ് കസ്റ്റഡിയിടുക്കുന്നത്. പാറശ്ശാല കെഎസ്ആർടിസി ഡിപ്പോയിലെ വെഹിക്കിൾ സൂപ്പർവൈസർ ആണ് അറസ്റ്റിലായ 55 കാരനായ പ്രകാശൻ. ഫെയ്സ്ബുക്ക് വഴിയുള്ള സൗഹൃദം പിന്നീട് അതിരു കടന്ന് പ്രണയമായി മാറി എന്നാണ് അറിയപ്പെടുന്നത്.