ആശുപത്രികളും ഡോക്ടർമാരും സംബന്ധിച്ചുള്ള പല തട്ടിപ്പിന്റെ വാർത്തകളും ഈ അടുത്ത കാലങ്ങളിൽ പുറത്തു വന്നിട്ടുണ്ട്. എന്നാൽ ഇപ്പോൾ ഒരു ഡോക്ടർ തന്റെ എത്തിക്സിനെ പോലും മറന്നു കൊണ്ട് ചെയ്ത ഒരു കാര്യമാണ് പുറത്തു വരുന്നത്. ഇതിന്റെ പേരിൽ ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. കോഴിക്കോട് ആണ് ചികിത്സ തേടിയെ യുവതിയുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ച ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കോഴിക്കോട് നന്മണ്ട സ്വദേശിയായ ഡോക്ടർ ബി പി വിപിൻ ആണ് അറസ്റ്റിൽ ആയിരിക്കുന്നത്.
ജനപ്രതിനിധികളുടെ ഇടപെടൽ മൂലമാണ് പോലീസ് ഡോക്ടറെ അറസ്റ്റ് ചെയ്തത്. കുറ്റ്യാടി സർക്കാർ ആശുപത്രിയിലാണ് ഈ സംഭവം നടന്നിരിക്കുന്നത്. ചികിത്സ തേടിയെത്തിയ യുവതിയോടാണ് അപമര്യാദയായി പെരുമാറിയത്. യുവതിയുടെ രഹസ്യ ഭാഗങ്ങളിൽ സ്പർശിക്കുകയും ചെയ്തു.. തുടർന്ന് യുവതി ബഹളം വയ്ക്കുകയും ഇതിനെക്കുറിച്ച് ഡോക്ടറോട് ചോദിക്കുകയും ചെയ്തു. ഇതിനിടയിലാണ് ജനപ്രതികൾ ഈ സംഭവമറിഞ്ഞ് സംഭവത്തിൽ ഇടപെടാനായി എത്തുന്നത്.
ഡോക്ടർ മദ്യലഹരിയിലാണ് ആശുപത്രിയിൽ എത്തിയത് എന്നും കൂടുതൽ അന്വേഷണങ്ങളിൽ നിന്നും മനസ്സിലാക്കാൻ സാധിച്ചു. ഡോക്ടര്‍ നടത്തിയ വൈദ്യ പരിശോധനയിലും ഇയാൾ മദ്യപിച്ചിട്ടുണ്ടായിരുന്നു എന്നതിന് തെളിവുകൾ ഉണ്ട്. ഡോക്ടർ ഇപ്പോൾ വിവിധ വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. ഡോക്ടർ എന്ന് പറഞ്ഞാൽ ദൈവത്തിന് തുല്യമായി രോഗികൾ കാണുന്നത്. ഈശ്വരന്റെ അനുഗ്രഹങ്ങൾ സിദ്ധിച്ച ഒരു വ്യക്തിയായി ആണ് ഡോക്ടറെ പൊതുവേ കാണുന്നത്.
അങ്ങനെയുള്ള ഒരു ഡോക്ടർ സ്വന്തം എത്തിക്സ് പോലും മറന്ന് ഇത്തരത്തിലുള്ള ഒരു നീച പ്രവർത്തി ചെയ്തത് വളരെ മോശമായിപ്പോയി എന്നാണ് സോഷ്യൽ മീഡിയയിലൂടെ പലരും കമന്റ് ചെയ്തിരിക്കുന്നത്. ഒരു രോഗി ഡോക്ടറുടെ അരികിലേക്ക് എത്തുന്നത് ഒരുപാട് പ്രതീക്ഷയോടെ ആയിരിക്കും. അപ്പോൾ അങ്ങനെയുള്ള ഒരാളിൽ നിന്നു തന്നെ അവർക്ക് മോശശം അനുഭവം ഉണ്ടാകുക എന്നു പറയുന്നത് വളരെയധികം വേദനിപ്പിക്കുന്ന ഒരു സംഭവമാണ്. ജീവൻ നിലനിർത്താൻ സാധിക്കുന്ന ഒരു വ്യക്തിയെ ദൈവമായി തന്നെയാണ് കണക്കാക്കുന്നത്.
അത്തരത്തിലുള്ള അനുഗ്രഹം ആണ് ഡോക്ടർമാർ എന്ന് പറയുന്നത്. അവരവരുടെ എത്തിക്സ് പോലും മറന്ന് ഇത്തരത്തിലുള്ള പ്രവർത്തികളിൽ ഏർപ്പെടുന്നത് വളരെ മോശമായ ഒന്നുതന്നെയാണ്. മാതൃകയാകേണ്ടവർ തന്നെ ഇത്തരത്തിൽ പ്രവർത്തിക്കുമ്പോൾ അത് എല്ലാവർക്കും വേദനയുള്ളവാക്കുന്ന ഒരു സംഭവവുമായി മാറും. ഇത്തരത്തിലുള്ള ആളുകളെ ഇനിയും ഡോക്ടർ സ്ഥാനത്ത് ഇരുത്താൻ പാടില്ലെന്ന് എത്രയും പെട്ടെന്ന് അയാളെ ആ സ്ഥാനത്ത് നിന്നും മാറ്റണമെന്ന് ഒക്കെയാണ് പലരും കമന്റ് ചെയ്യുന്നത്.