ഇനിയും ഞങ്ങളെ ഇങ്ങനെ വേദനിപ്പിക്കരുത് ! സുധിച്ചേട്ടന്റെ ആത്മാവ് ഇതൊന്നും ക്ഷമിക്കില്ലെന്നു കൈകൂപ്പി ഭാര്യ

മലയാളികളുടെ വീടുകളിൽ ചിരിപ്പെടുത്തിയ അതുല്യ കലാകാരൻ കൊല്ലം സുധി ഒരു വാഹനാപകടത്തിൽ മരിച്ചു എന്നത് വളരെ ഞെട്ടലോടുകൂടിയായിരുന്നു മലയാളികൾ കേട്ടത്. തൃശ്ശൂരിലെ കൈപ്പമംഗലം പനമ്പിക്കുന്നിൽ വച്ചുള്ള കാറപകടത്തിൽ ആയിരുന്നു സുധി മരണപ്പെട്ടത്. സുധിയുടെ ഭാര്യയും മക്കളും സോഷ്യൽ മീഡിയയിലൂടെ ഇപ്പോൾ പല അപമാനങ്ങളും നേരിടുകയാണ്. ഒരു അഭിമുഖത്തിനിടെ ഇവർ നേരിടുന്ന ചില കാര്യങ്ങളെക്കുറിച്ച് തുറന്നു പറയുകയാണ് മരണപ്പെട്ട സുധിയുടെ ഭാര്യ. പലരും ഇപ്പോൾ ചോദിക്കുന്നത് സുധിയുടെ ആദ്യ ഭാര്യയിലെ മകനായ കിച്ചു വീടുവിട്ടുപോയോ അവനെ കാണുന്നില്ലല്ലോ അവനെ ഉപേക്ഷിച്ചുവോ തുടങ്ങിയ പല ചോദ്യങ്ങളുമാണ്. രേണു പറയുന്നത് കിച്ചുവിനെ തൻ്റെ സ്വന്തം മകനായിട്ടാണ് കാണുന്നതെന്നും ആദ്യത്തെ മകനാണ് കിച്ചുവെന്നുമാണ്. പതിനൊന്നാമത്തെ വയസിലാണ് തനിക്കു കിച്ചുവിനെ കിട്ടിയതെന്നും താൻ പ്രസവിച്ച മോനാണ് കിച്ചു എന്നും രേണു പറഞ്ഞു. പലരും പലതും പറയുന്നുണ്ട് അത്തരക്കാർ അതൊക്കെ പറയട്ടെ നമ്മളെക്കൊണ്ട് ആരുടെയും വായമൂടികെട്ടാൻ പറ്റില്ലല്ലോ എന്നും പറഞ്ഞു.

സുധി പലപ്പോഴും പറയാറുണ്ട് കിച്ചുവിനെ വളർത്തി ഇത്രയും വലുതാക്കിയത് നിൻ്റെ കഴിവാണ് രേണു എന്ന്. പല പ്രതിസന്ധിഘട്ടങ്ങളിലും തന്നോടൊപ്പം തൻ്റെ അച്ഛനും അമ്മയും ചേച്ചിയും ഭർത്താവും സുധിയും കൂടെയുണ്ടായിരുന്നെന്നാണ് രേണു പറഞ്ഞത്. ഇപ്പോഴും സുധിചേട്ടൻ ഞങ്ങളെ വിട്ടു പോയിട്ടില്ല ചേട്ടൻ എപ്പോഴും സംസാരിക്കാറുണ്ട് എന്നും എനിക്കറിയത്തില്ല എൻ്റെ തോന്നലാണോ അതോ ഞാൻ കേൾക്കുന്നതാണോ എന്നോ.

എൻ്റെ കണ്ണ് നനയുന്നത് ഏട്ടന് ഒട്ടും ഇഷ്ടമില്ലെന്നും പറഞ്ഞു. ഞാൻ കരയുന്നതും ഭക്ഷണം കഴിക്കാതിരിക്കുന്നതുമാണ് ഏട്ടന് ഏറ്റവും വിഷമമെന്നും.തങ്ങളെക്കുറിച്ച് ഇങ്ങനെ പറയുന്നവരോട് രേണുവിന് ഒരു അപേക്ഷയെ ഉള്ളു ദയവുചെയ്ത് ഞങ്ങളെക്കുറിച്ച് ഇങ്ങനെയൊന്നും പറയല്ലേ എന്നാണ്. ഇതൊക്കെ കേൾക്കുമ്പോൾ സുധിയുടെ ആത്മാവ് വിഷമിക്കുമെന്നും കരയുമെന്നും രേണു പറഞ്ഞു. അതുകൊണ്ടുതന്നെ ഏട്ടൻ്റെ ആത്മാവിന് ഒരിക്കലും ശാന്തി കിട്ടില്ലെന്നും പറഞ്ഞു. മോനെ കാണുന്നില്ല എന്നായിരുന്നു എല്ലാവരും പറയുന്നത് എന്നാൽ സുഖമില്ലാതെ ഹോസ്പിറ്റലിൽ കൊണ്ടുപോയിരുന്നെന്നും കൂടാതെ ക്യാമറയ്ക്ക് മുന്നിൽ വരുവാൻ കിച്ചുവിന് ഇഷ്ടം ഇല്ലാത്തത് കൊണ്ടാണെന്നും രേണു പറഞ്ഞു. കുട്ടിക്കാലത്ത് തന്നെ സുധി സ്റ്റേജിലൊക്കെ കുഞ്ഞിനെ കൊണ്ടുപോകുമ്പോൾ അവൻ സുധിയുടെ പിറകെ മാത്രമേ നിൽക്കാറുള്ളൂ എന്നും പറഞ്ഞു. എല്ലാം കണ്ടറിഞ്ഞ് മുൻകൂട്ടി തന്നോട് പറഞ്ഞതുപോലെയാണ് ഇപ്പോൾ തനിക്ക് തോന്നുന്നത്.

ഒരു കാര്യം എപ്പോഴും പറയുമായിരുന്നു രണ്ടാമത്തെ മകൻ ഋതു കുട്ടൻ ഞാനാണെന്നും അവനിൽ ഞാൻ ഉണ്ടെന്നും. രേണു ഇപ്പോൾ കരയുമ്പോഴൊക്കെ തന്നെ ഋതു കുട്ടൻ പറയാറുണ്ട് അമ്മേ ഞാനാണ് അച്ഛൻ ഞാനാണ് അച്ഛൻ എന്ന്. സുധിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ടായ കായാബൂ കണ്ണിൽ വിടരും എന്ന പാട്ടും ഋതു കുട്ടൻ പാടി. തങ്ങളെക്കുറിച്ച് അന്വേഷിക്കുന്നവരോടൊക്കെ നന്ദിയും പറഞ്ഞു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply