പെൺകുട്ടികൾ ചതിയിൽ വീഴുന്നതിന്റെതായ പല വാർത്തകളും അടുത്ത സമയങ്ങളിലായി സോഷ്യൽ മാധ്യമങ്ങളിൽ എത്താറുണ്ട്. എന്നാൽ എത്ര വാർത്തകൾ കണ്ടാലും പലരും പഠിക്കാറില്ല എന്നതാണ് സത്യം. അത്തരത്തിൽ തിരുവനന്തപുരം വിഴിഞ്ഞത്ത് നിന്നും എത്തുന്നത് മറ്റൊരു വാർത്തയാണ്. വിദ്യാർഥിനിയെ വിവാഹ വാഗ്ദാനം നൽകി ലൈം ഗി ക പീ ഡ ന ത്തിന് ഇരയാക്കിയ സംഭവത്തിൽ ഡോക്ടർ അറസ്റ്റിൽ എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. ആറ്റിങ്ങൽ സ്വദേശിയായ സുബി എസ് നായരാണ് അറസ്റ്റിൽ ആയിരിക്കുന്നത്.
ഡോക്ടറായ ഈ പ്രതി വർക്കലയിൽ ഒരു സ്ഥാപനം നടത്തുകയാണ്. കഴിഞ്ഞവർഷം ജൂലായിലാണ് വിദ്യാർത്ഥിയായ പെൺകുട്ടിയെ സോഷ്യൽ മീഡിയ വഴി പരിചയപ്പെടുന്നത്. തുടർന്ന് വിവാഹ വാഗ്ദാനം നൽകി കോവളം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ എത്തിച്ച പീ ഡ ന ത്തിന് ഇരയാക്കുകയും ചെയ്തു. ഇതിനിടയിൽ വിദ്യാർത്ഥിനിയുടെ ന ഗ്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭയപ്പെടുത്തി നിരവധി തവണ പീ ഡി പ്പി ക്കു കയും ചെയ്തു എന്നാണ് പോലീസിൽ ഈ പെൺകുട്ടി മൊഴി നൽകിയിരിക്കുന്നത്.
ഇതിനിടയിൽ തന്നെ ഒരു തവണ പെൺകുട്ടി ഗർഭിണി ആവുകയും ഗർഭചിത്രം നടത്തുകയും ചെയ്തുവെന്നും വിദ്യാർത്ഥി മൊഴിയിൽ പറയുന്നുണ്ട്. വിവാഹ വാഗ്ദാനത്തിൽ നിന്നും ഇയാൾ പിന്മാറുകയായിരുന്നു പിന്നീട് ചെയ്തത്. തുടർന്നാണ് വിദ്യാർഥി പരാതിയുമായി പോലീസിനെ സമീപിച്ചത്. പ്രതി നേരത്തെ തന്നെ വിവാഹിതനായിരുന്നു എന്നും പിന്നീട് വിവാഹബന്ധം വേർപെടുത്തിയിരുന്നതാണ് എന്നുമാണ് പോലീസ് പറയുന്നത്. എത്രത്തോളം സംഭവങ്ങൾ ഉണ്ടായാലും യാതൊരുവിധത്തിലും പഠിക്കില്ല എന്ന നിലപാടിലാണ് നമ്മുടെയൊക്കെ നാട്ടിലെ പെൺകുട്ടികൾ.
അതുകൊണ്ടു തന്നെ ഒരുപാട് ബുദ്ധിമുട്ടുകൾ ആണ് ഓരോരുത്തരും അനുഭവിച്ചു കൊണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെയും മറ്റും നിരവധി വാർത്തകൾ വന്നാലും ഈ വാർത്തകൾ ഒന്നും തന്നെ എന്നെ ബാധിക്കില്ലന്ന മട്ടാണ് ചിലർക്ക്. അല്ലെങ്കിൽ എന്റെ കാമുകൻ അങ്ങനെയൊന്നും ചെയ്യില്ലന്ന് വിശ്വസിക്കുന്നവർ. പങ്കാളിയെ അത്രമേൽ വിശ്വസിക്കുന്നത് കൊണ്ടായിരിക്കാം ചിലർക്ക് ഇത്രത്തോളം ചതിവ് പറ്റുന്നത്.
എന്നാൽ സ്നേഹം എന്നു പറയുന്നത് വിശ്വാസത്തെ ഇല്ലാതെയാക്കാനുള്ള ഒരു ഉപാധി അല്ലന്ന് ഒപ്പമുള്ളവർ കൂടി വിചാരിക്കണം. രണ്ടുപേരും ഒരേപോലെ വിശ്വാസത്തോടെ മുന്നോട്ട് പോകുമ്പോൾ മാത്രമാണ് പ്രണയം മനോഹരമാകുന്നത്. ഇവിടെ ഇതൊരു പ്രണയമാണ് എന്ന് പോലും പറയാൻ സാധിക്കില്ല. പ്രണയം ആണെങ്കിൽ ഒരിക്കലും ഈ പെൺകുട്ടിയെ ഉപേക്ഷിക്കാൻ ഇയാൾ തയ്യാറാവില്ല. ഗർഭചിത്രം നടത്തിയ സമയത്ത് തന്നെ ഇയാളുടെ യഥാർത്ഥ സ്വഭാവം മനസ്സിലാക്കുകയായിരുന്നു ഈ പെൺകുട്ടി ചെയ്യേണ്ടിയിരുന്നത് എന്നാൽ അവർക്ക് അതിന് സാധിച്ചില്ല.