മലയാളികളുടെ പ്രിയപ്പെട്ട അമ്മയാണ് കവിയൂർ പൊന്നമ്മ. വട്ട മുഖവും, ചുരുണ്ട മുടിയും, നെറ്റിയിൽ ചുവന്ന വട്ടപ്പൊട്ടും, എപ്പോഴും ചിരിച്ചു കൊണ്ടിരിക്കുന്ന മുഖവും ഉള്ള കവിയൂർ പൊന്നമ്മയോട് ഒരു അമ്മയോട് എന്ന പോലുള്ള സ്നേഹമാണ് മലയാളികൾക്ക്. മലയാള സിനിമയിലെ സൂപ്പർതാരങ്ങളുടെ എല്ലാം അമ്മയായി അഭിനയിച്ചിട്ടുള്ള താരം ചെറിയ പ്രായത്തിൽ തന്നെ അമ്മ വേഷങ്ങൾ ചെയ്തിട്ടുണ്ട്. വാർധക്യ സഹജമായ അസുഖങ്ങൾ കാരണം ഇപ്പോൾ അഭിനയരംഗത്ത് സജീവമല്ല താരം.
കവിയൂർ പൊന്നമ്മയുടെ ഏക മകൾ വിദേശത്താണ് താമസിക്കുന്നത്. ഭർത്താവിന്റെ മരണവും ഒറ്റയ്ക്കുള്ള താരത്തിന്റെ ജീവിതവും എല്ലാം ഇപ്പോൾ സമൂഹമാധ്യമങ്ങൾ ചർച്ചയാവുകയാണ് ഇപ്പോൾ. ബ്രെയിൻ ട്യൂമറെ തുടർന്ന് ആയിരുന്നു താരത്തിന്റെ ഭർത്താവ് മരണപ്പെട്ടത്. നാടകങ്ങളിൽ നിന്നും സിനിമയിലേക്ക് എത്തിയ അനേകം കലാകാരന്മാരിൽ ശ്രദ്ധേയ ആയ താരമാണ് കവിയൂർ പൊന്നമ്മ. കൂടുതലും അമ്മ വേഷങ്ങളിലൂടെ ആണ് ശ്രദ്ധിക്കപ്പെട്ടത്.
മലയാള സിനിമയിൽ ഏറ്റവും കൂടുതൽ മോഹൻലാലിന്റെ അമ്മ വേഷമാണ് താരം ചെയ്തിട്ടുള്ളത്. മോഹൻലാലാണ് തനിക്ക് ഏറ്റവും പ്രിയപ്പെട്ട നടൻ എന്ന് കവിയൂർ പൊന്നമ്മ പറഞ്ഞിട്ടുണ്ട്. താരത്തിന്റെ സഹോദരി കവിയൂർ രേണുകയും മലയാള സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. 2004ൽ കവിയൂർ രേണുക അപ്രതീക്ഷിതമായി മരണപ്പെടുകയായിരുന്നു. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരസഹോദരിമാർ ആണ് ഇവർ.
കഴിഞ്ഞദിവസം നടി ഊർമ്മിള ഉണ്ണി കവിയൂർ പൊന്നമ്മയെ കാണുവാനായി വീട്ടിലെത്തിയിരുന്നു. ആ സമയത്ത് എടുത്ത ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് കവിയൂർ പൊന്നമ്മയെ കുറിച്ചുള്ള ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ വീണ്ടും ഇടം പിടിച്ചത്. തന്റെ ഇരുപതാമത്തെ വയസ്സിൽ സത്യന്റേയും മധുവിന്റെയും അമ്മയായി അഞ്ചിനായിക്കാൻ തുടങ്ങിയത് ആണ് കവിയൂർ പൊന്നമ്മ. അന്നു മുതൽ മോഹൻലാൽ, മമ്മൂട്ടി, ജയറാം, സുരേഷ് ഗോപി, ദിലീപ് തുടങ്ങി നിരവധി സൂപ്പർതാരങ്ങളുടെ അമ്മയായി അഭിനയിച്ചിട്ടുണ്ട് താരം.
ഭർത്താവിന്റെ വിയോഗത്തിനു ശേഷം ആലുവയിലെ വീട്ടിൽ ഒറ്റയ്ക്കാണ് കവിയൂർ പൊന്നമ്മയുടെ താമസം. മോഹൻലാലിനെ കുട്ടാ എന്നും മമ്മൂട്ടിയെ മമ്മൂസ് എന്നുമാണ് താരം വിളിക്കാറുള്ളത്. മമ്മൂട്ടിയെ കുറിച്ച് നല്ല ദേഷ്യക്കാരൻ ആണെന്ന് പലരും വിചാരിക്കുന്നുണ്ടെങ്കിലും അങ്ങനെയൊന്നുമല്ല ഉള്ളിന്റെ ഉള്ളിൽ ആളൊരു പാവമാണ് എന്ന് പല അഭിമുഖങ്ങളിലും താരം പറഞ്ഞിട്ടുണ്ട്. പ്രിയ താരത്തിനെ വീണ്ടും സിനിമയിൽ കാണുമെന്ന് പ്രതീക്ഷയിലാണ് ആരാധകർ.