കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന വാർത്തകളാണ് കാസർഗോഡ് ഗവൺമെന്റ് കോളേജ് പ്രധാന അധ്യാപികയും കുട്ടികളും തമ്മിലുള്ള സംഘർഷം. ഇപ്പോഴിതാ മറുനാടൻ മലയാളി എന്നാൽ ചാനലിനു നൽകിയ അഭിമുഖത്തിൽ സംഘർഷം ഉണ്ടായതും തുടർന്നുള്ള കാര്യങ്ങളും എല്ലാം വ്യക്തമാക്കിയിരിക്കുകയാണ് പ്രധാന അധ്യാപിക. കഴിഞ്ഞ ദിവസങ്ങളിൽ ഡിപ്പാർട്ട്മെന്റ് വാട്ടർ ഫിൽട്ടർ തകരാറിലായി എന്നും കുടിവെള്ളം പ്രശ്നമാണ് എന്നും പറഞ്ഞുകൊണ്ട് കുട്ടികൾ തന്റെ അടുത്ത് വന്നതായി ടീച്ചർ പറയുന്നു.
ശേഷം അത് പരിശോധിക്കാനായി തീരുമാനിക്കുകയും വാട്ടർ അതോറിറ്റിയിൽ വെള്ളത്തിന്റെ സാമ്പിൾ നൽകിയതായും പിന്നീട് അത് പ്രൈവറ്റ് ആയി ടെസ്റ്റ് ചെയ്യിപ്പിച്ചതായും പ്രധാനാധ്യാപക പറയുന്നു. എന്നാൽ മറ്റുള്ള ഡിപ്പാർട്ട്മെന്റ്കളിലെയും ഓഫീസിലെയും വാട്ടർ ഫിൽറ്റർ പരിശോധിച്ചപ്പോൾ അതെല്ലാം നോർമൽ ആയിരുന്നുവെന്നും അത് കാരണം തനിക്ക് സംശയമുണ്ടായി എന്നും പിന്നീട് ഓഫീസിലേക്ക് തകരാറിലായി എന്ന് പറഞ്ഞ വാട്ടർ ഫിൽറ്ററിൽ നിന്നും ഒരു കുപ്പിയിൽ വെള്ളം എടുത്തപ്പോൾ ക്ലിയർ ആയിട്ടുള്ള വെള്ളം ആയിരുന്നു ലഭിച്ചത് എന്നും അധ്യാപിക പറയുന്നു.
ഒരു വെള്ളത്തിന്റെ പേര് ഇത്രയും വലിയ സംഘർഷം ഉണ്ടാക്കുന്നത് എന്തെങ്കിലും ഗൂഢാലോചന കാരണമാണോ എന്ന അവതാരകത്തിൽ ചോദ്യത്തിന് ഭയമില്ലാതെ അജണ്ട ഉണ്ട് എന്ന് തന്നെയായിരുന്നു. അധ്യാപിക മറുപടി പറഞ്ഞത്. എസ്എഫ്ഐയുടെ കോളേജ് നേതാക്കൾ തന്റെ ഓഫീസിൽ കയറിവന്ന് തനിക്കെതിരെ ശബ്ദമുയർത്തി എന്നും തന്റെ വീഡിയോകളും ചിത്രങ്ങളും എല്ലാം തന്റെ അനുവാദമില്ലാതെ പകർത്തിക്കൊണ്ടേയിരിക്കുകയായിരുന്നു എന്നും അധ്യാപിക പറഞ്ഞു.
എന്നാൽ ഇന്നത്തെ സംഘർഷത്തിനു മുന്നേ സ്കൂൾ ഗ്രൗണ്ടിലെ പവലിയൻ ആരോ ഇവർക്കൊക്കെ തുറന്നു കൊടുത്തിട്ടുണ്ടായിരുന്നു എന്നും അതിൽ നിന്നും ചില അധ്യാപകരും ഇവർക്കൊപ്പം ഉണ്ട് എന്ന് മനസ്സിലാക്കാമല്ലോ എന്നും അധ്യാപിക പറയുന്നു. മുമ്പുണ്ടായിരുന്നതുപോലെ തന്നെ ഇപ്പോഴും മയക്കുമരുന്ന് ഉപയോഗങ്ങൾ കോളേജിനുള്ളിൽ നടക്കുന്നുണ്ട് എന്നും മുഖ്യമായും എസ്എഫ്ഐക്കാർ തന്നെയാണ് ഇതിന് പിന്നിൽ എന്നും അത് പല കേന്ദ്രങ്ങളിലായി താൻ കണ്ടിട്ടുണ്ട് എന്നും അധ്യാപിക പറയുന്നു. അങ്ങനല്ലായിരുന്നെങ്കിൽ 7 മണി വരെ ഇവർക്ക് കോളേജ് നിൽകേണ്ട ഒരു കാര്യവും ഇല്ല എന്നും ടീച്ചർ പറയുന്നു.
കാര്യം ചോദ്യം ചെയ്ത അധ്യാപികയോട് കുട്ടികൾ പറഞ്ഞ മറുപടി ഇതായിരുന്നു, “ടീച്ചറെ എ പടം കാണണമെങ്കിൽ ഗ്രൗണ്ടിലേക്ക് വന്നാൽമതി തിയേറ്ററിലേക്ക് പോകണ്ട” എന്ന്. കാര്യങ്ങൾക്കെല്ലാം വളരെ ശക്തമായി താൻ പ്രതികരിക്കുന്നതിനുള്ള രോഷമാണ് എസ്എഫ്ഐക്കാർ തന്നോട് കാണിക്കുന്നത് എന്നും അധ്യാപകർ കൂട്ടിച്ചേർത്തു. വിദ്യാഭ്യാസ വകുപ്പ് സ്ഥലംമാറ്റി മാറ്റി എന്ന് അറിയാമെങ്കിലും ഇപ്പോഴുംതാ ൻ ചാർജിലുള്ളത് കാരണം താനിവിടുന്നു പോകുന്നതുവരെ ഈ കോളേജിലുള്ള എല്ലാ കുട്ടികൾക്കും ഉദ്യോഗസ്ഥന്മാർക്കും നീതി ഉറപ്പാക്കുക എന്നത് തന്റെ ഉത്തരവാദിത്യമാണ് എന്നും ടീച്ചർ പറഞ്ഞു.
ഇവിടെ നിന്നും പഠിച്ചിറങ്ങിയ എസ്എഫ്ഐക്കാർ പോലും തിരിച്ചു വരാറുണ്ട് എന്നും പെൺകുട്ടികളാണ് അവരുടെ ലക്ഷ്യം എന്നും അധ്യാപിക പറയുന്നു. അതുകൊണ്ടു തന്നെ ഇവിടെ പഠിക്കുന്ന പെൺകുട്ടികളുടെ മാതാപിതാക്കൾ ഇതൊക്കെ ശ്രദ്ധിക്കണമെന്നും അധ്യാപക കൂട്ടിച്ചേർത്തു. ഭീഷണിപ്പെടുത്തി കൊണ്ടാണ് എസ്എഫ്ഐക്കാർ ഇതൊക്കെ ചെയ്യുന്നത് എന്നും അധ്യാപിക പറഞ്ഞു. ഇത്തരത്തിൽ താൻ കണ്ട കാഴ്ചകൊണ്ട് കുട്ടികളോട് ഇവിടുന്ന് ചെയ്യരുത് എന്നും വേണമെങ്കിലും പോയി റൂമെടുത്ത ചെയ്യൂ എന്നുവരെ താൻ പറഞ്ഞിട്ടുണ്ട് എന്നും അധ്യാപകനും പറയുന്നു. ഇതൊക്കെ കൊണ്ട് കാരണമാണ് എസ്എഫ്ഐക്കാർ തന്നോട് ഇങ്ങനെ ചെയ്യുന്നത് എന്നും എന്നാൽ താൻ ഇതിനെതിരെ പ്രതികരിക്കുക തന്നെ ചെയ്യുമെന്നും അദ്ധ്യാപിക പറഞ്ഞു.