നാല് യുവതികൾ ചേർന്ന് ഒരു പുരുഷനെ ബലാത്സംഗം ചെയ്തു – പുറത്ത് വരുന്നത് ഞെട്ടിക്കുന്ന കാര്യം എന്ന് സ്ഥിതീകരിച്ചു പോലീസ്

വ്യത്യസ്തമായ ചില വാർത്തകൾ നമ്മെ അമ്പരപ്പെടുത്താറുണ്ട്. അത്തരത്തിൽ ഇപ്പോൾ വ്യത്യസ്തമായ ഒരു പീഡന വാർത്തയാണ് പഞ്ചാബിൽ നിന്നും എത്തുന്നത്. പഞ്ചാബിലെ ദൈനിക്ക് സവേറ എന്ന പത്രമാണ് ഒരു വ്യത്യസ്തമായ വാർത്താ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജലന്ധറിൽ നാല് യുവതികൾ ചേർന്ന് ഒരു പുരുഷനെ ബലാത്സംഗം ചെയ്തുവെന്ന വാർത്തയാണിപ്പോൾ പുറത്തു വന്നിരിക്കുന്നത്. 4 യുവതികളാണ് പുരുഷനെ തട്ടിക്കൊണ്ടു പോവുകയും വിജനമായ വനപ്രദേശത്ത് വെച്ച് ബലാത്സംഗം ചെയ്യുകയും ചെയ്തത്. 32 കാരനായ ജലന്ധർ സ്വദേശിയാണ് ഇത്തരത്തിൽ പീഡനത്തിനിരയായത് എന്നാണ് അഭിമുഖത്തിൽ മനസ്സിലാകുന്നത്. സംഭവത്തിൽ പരാതികൾ ഒന്നും ലഭിച്ചിട്ടില്ലന്നും പോലീസ് അറിയിക്കുന്നുണ്ട്. ജലന്ദർ തുകൽ ഫാക്ടറി ജീവനക്കാരനാണ് ആരോപണവുമായി രംഗത്ത് വന്നത്.

ഫസ്റ്റ് പോസ്റ്റാണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. റോഡിലൂടെ നടന്നു പോകുന്നതിനിടയിൽ എത്തിയ നാല് യുവതികൾ ആണ് തന്നെ ബലാത്സംഗം ചെയ്തത് എന്നാണ് ഇയാൾ പറയുന്നത്. നാലു യുവതികളും കണ്ണിൽ ഒരു സ്പ്രേ തളിച്ച ശേഷം കാറിലേക്ക് തന്നെ വലിച്ചു കയറ്റുകയും തുടർന്ന് തന്നെ വിജനമായ സ്ഥലത്തേക്ക് കൊണ്ടുപോവുകയുമായിരുന്നു ചെയ്തത്, അതിനുശേഷം ആണ് കൂട്ട ബലാത്സംഗം നടന്നിരിക്കുന്നത്. മാധ്യമപ്രവർത്തകരോടാണ് ഇവർ കാര്യം തുറന്നു പറഞ്ഞിരിക്കുന്നത്. കണ്ണുകെട്ടി തന്നെ ഒഴിഞ്ഞ സ്ഥലത്തെ തള്ളുകയും ചെയ്തിരുന്നു യുവതികൾ. അതിനുശേഷമാണ് യുവതികൾ സ്ഥലം വിട്ടതെന്ന് പറയുന്നു.

സംഭവത്തെക്കുറിച്ച് പോലീസിൽ പരാതി നൽകിയിട്ടില്ല എന്നാണ് പറയുന്നത്. കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കരുതെന്ന് ഭാര്യയുടെ നിർബന്ധത്തെ തുടർന്നാണ് താൻ പോലീസിൽ പരാതി നൽകാതിരുന്നത് എന്നും പറയുന്നുണ്ട്. പഞ്ചാബിലെ ജലന്ധറിലെ ഒരു തുകൽ ഫാക്ടറിയിൽ ജോലി ചെയ്യുകയാണ് താനൊന്നും അയാൾ പറഞ്ഞു. വൈകുന്നേരം ഫാക്ടറിയിൽ നിന്നും ജോലി കഴിഞ്ഞ് തിരികെ വരുകയായിരുന്നു. നാലുദിവസം മുൻപാണ് സംഭവം നടക്കുന്നത്. റോഡരികിലൂടെ നടന്നു പോവുകയായിരുന്നു. തന്റെ അരികിൽ ഒരു കാർ കൊണ്ടുവന്ന് നിർത്തുകയായിരുന്നു ചെയ്തത്. ശേഷം അവിടെയുണ്ടായിരുന്ന കാറിൽ ഉണ്ടായിരുന്ന ഒരു യുവതി ഒരു പേപ്പറിൽ എഴുതിയ അഡ്രസ്സ് തന്നെ കാണിക്കുകയും ഇത് എവിടെയാണെന്ന് തന്നോട് തിരക്കുകയുമാണ് ചെയ്തത്. കടലാസ് നോക്കുന്നതിനിടയിലാണ് അകത്തുണ്ടായിരുന്ന മറ്റൊരു യുവതി തന്റെ കണ്ണിൽ ഒരു സ്പ്രേ അടിച്ചത്.

അതോടെ കണ്ണിൽ തനിക്ക് ഇരുട്ട് കയറുകയായിരുന്നു ചെയ്തത്. പിന്നെ തന്നെ അവർ കാറിലേക്ക് വലിച്ചു കയറ്റി. വിദൂരമായ സ്ഥലത്തേക്ക് കൊണ്ടുപോയി. അബോദാവസ്ഥയിലുള്ള തന്റെ കണ്ണുകൾ തുണികൊണ്ട് കെട്ടിയശേഷം ഒരു വനപ്രദേശത്തേക്കാണ് കൊണ്ടുപോയത്. 20 – 25 വയസ്സ് തോന്നുന്ന യുവതികൾ ആയിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. തനിക്ക് വായിലേക്ക് അവർ മദ്യം ഒഴിച്ച് തന്നു. ശേഷം തന്റെ വസ്ത്രങ്ങൾ ഓരോന്നായി അഴിച്ചുമാറ്റുകയും ഓരോരുത്തരായി ബലാത്സംഗം ചെയ്യുകയും ചെയ്തു. ശേഷം തന്നെ കാറിലേക്ക് വലിച്ചിട്ട് തിരിച്ചു കൊണ്ടുപോവുകയും ആളൊഴിഞ്ഞ ഒരു തെരുവിൽ തള്ളുകയും ആയിരുന്നു. വീട്ടിലെത്തിയ താനിക്കാര്യം ഭാര്യയോട് പറഞ്ഞപ്പോൾ ഇത് പുറത്തു പറയണ്ട എന്നും പോലീസിനെ സമീപിക്കണ്ട എന്ന് അവൾ നിർബന്ധം പിടിച്ചു. അതിനുള്ള ഒരു സുഹൃത്തിനോട് വിവരം പറഞ്ഞു. അയാളാണ് മാധ്യമപ്രവർത്തകരെ വിവരം അറിയിച്ചത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply