അമൽ ജ്യോതി കോളേജിൽ ആണും പെണ്ണും ഒന്നിച്ചിരുന്നാൽ പുരോഹിതന്മാർ സദാചാര പോലീസാകും – ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്

അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ വ്യത്യസ്തമായ രീതികളെ കുറിച്ചുള്ള പല വാർത്തകളും മുമ്പും സോഷ്യൽ മീഡിയകളിലൂടെ പ്രചരിച്ചിരുന്നു. കാഞ്ഞിരപ്പള്ളി കത്തോലിക്കാ രൂപതയുടെ കീഴിലുള്ള കോളേജ് ആണിത്. അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. കോളേജിലെ ഒരാൺകുട്ടിയും പെൺകുട്ടിയും ഒന്നിച്ചിരുന്ന് സംസാരിക്കുന്ന സമയത്ത് കാറിൽ മാനേജർ വരികയും അവരെ അടുത്തേക്ക് വിളിച്ച് സംസാരിക്കുകയും ചെയ്യുന്ന വീഡിയോ ആണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

അമൽ ജ്യോതി കോളേജിൽ ആൺകുട്ടികളും പെൺകുട്ടികളും ഒന്നിച്ചിരുക്കുന്നതിനും സംസാരിക്കുന്നതിനും വിലക്കുകൾ ഉണ്ട്. ഒന്നിച്ചിരുന്ന് സംസാരിക്കുന്ന ആൺകുട്ടിയെയും പെൺകുട്ടിയെയും മാനേജർ അടുത്തേക്ക് വിളിക്കുകയും അവരോട് സംസാരിക്കുകയും പെൺകുട്ടിയുടെ കയ്യിൽ നിന്ന് ഐഡി കാർഡ് വാങ്ങിക്കുന്നതും ഒക്കെയാണ് വീഡിയോയിലൂടെ കാണുവാൻ സാധിക്കുന്നത്. അമൽ ജ്യോതി കോളേജിലെ എഞ്ചിനീയറിങ് വിദ്യാർത്ഥിയായ ശ്രദ്ധ സതീഷ് എന്ന 20 കാരിയുടെ മരണത്തിനുശേഷം കോളേജ് ക്യാമ്പസിനുള്ളിൽ വളരെയധികം പീഡനങ്ങൾ ആണ് വിദ്യാർത്ഥികൾ ഏറ്റുവാങ്ങി കൊണ്ടിരിക്കുന്നത്.

കോളേജിൽ അച്ചടക്കം ഉണ്ടെന്ന് കാണിക്കുവാൻ വേണ്ടി വിദ്യാർഥികളുടെ സമ്മതമില്ലാതെ സദാചാര പോലീസിഗും സ്‌ളട്ട് ഷെയിമിങ്ങും ഒക്കെയാണ് നടക്കുന്നത്. കോളേജിൽ നിന്നും പലതരത്തിലുള്ള പീഡനങ്ങളാണ് വിദ്യാർഥികൾ അനുഭവിക്കുന്നത് എന്നാണ് പലരും പറയുന്നത്. വിദ്യാർത്ഥികൾക്ക് ഇത്തരം പീഡനങ്ങൾ ഏറ്റുവാങ്ങിക്കഴിഞ്ഞാൽ എന്ത് ചെയ്യണം എന്നോ എങ്ങനെ പ്രതികരിക്കണം എന്നോ അറിയില്ലെന്നാണ് അവിടെയുള്ള വിദ്യാർത്ഥികൾ പറയുന്നത്.

കോളേജ് വിദ്യാർത്ഥികൾ പറയുന്നത് അവിടെയുള്ള പെൺകുട്ടികളും ആൺകുട്ടികളും ഒരുമിച്ച് കാണുകയോ സംസാരിക്കുകയോ അല്ലെങ്കിൽ ഒന്നിച്ച് ജോലി ചെയ്യുകയോ ചെയ്തു കഴിഞ്ഞാൽ ഉടനെത്തന്നെ മാനേജർ വരികയും പെൺകുട്ടികളുടെ വീഡിയോ എടുക്കുകയും അവരുടെ ഐഡി കാർഡ് വാങ്ങിച്ചു വയ്ക്കുകയും ചെയ്യും. അവരുടെ മാതാപിതാക്കളെ വിളിക്കുകയും ഈ കാര്യങ്ങൾ അറിയിച്ചു വലിയ പ്രശ്നമാക്കുകയും ചെയ്യും എന്നാണ്.

വീട്ടിൽ മാതാപിതാക്കളെ അറിയിക്കുമ്പോൾ വളരെയധികം പെരുപ്പിച്ചുകൊണ്ടാണ് കോളേജിൽ നടന്ന സംഭവങ്ങൾ കോളേജ് അധികൃതർ വിവരിച്ചു കൊടുക്കുന്നത്. കോളേജ് ക്യാമ്പസിനുള്ളിൽ ആൺകുട്ടികളെയും പെൺകുട്ടികളുടെയും ഒന്നിച്ച് കണ്ടാൽ മാനേജർ അവരോട് ഒരു വിശദീകരണം പോലും ചോദിക്കുകയോ അവരെ സംസാരിക്കുവാൻ പോലും അനുവദിക്കുകയോ ചെയ്യാറില്ലെന്നും അവിടെ പഠിക്കുന്ന വിദ്യാർത്ഥികൾ പറഞ്ഞിട്ടുണ്ട്.

ആൺകുട്ടിയും പെൺകുട്ടിയും സംസാരിച്ചു കഴിഞ്ഞാൽ അവർ തെറ്റിദ്ധരിക്കുന്നത് സെക്ഷ്വൽ ടോക്ക് ആണെന്ന രീതിയിലാണ്. മാനേജരായ പുരോഹിതൻ ഒരു ആൺകുട്ടിയെയും പെൺകുട്ടിയെയും ഒന്നിച്ചിരുന്നതിന് ഹരാസ് ചെയ്യുന്ന ഈ വീഡിയോയ്ക്ക് താഴെ നിരവധി കമൻ്റുകളാണ് വരുന്നത്. മോശം കമൻ്റുകളാണ് കൂടുതലായും കാണുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply