മല്ലു ട്രാവലർ എന്ന പേര് എന്റെ ഔദാര്യം – ഉമ്മയെ പോലും അയാൾ ബ്ലാക്ക് മെയിൽ ചെയ്തു – ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മല്ലു ട്രാവലറിൻറെ ആദ്യ ഭാര്യ

മല്ലു ട്രാവലർ എന്നറിയപ്പെടുന്ന വ്‌ളോഗറായ ഷാക്കീർ സുബ്ഹാൻ്റെ പേരിൽ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ആദ്യ ഭാര്യ. വ്‌ളോഗർ ആയ ഷാക്കീറിൻ്റെ മറ്റൊരു മുഖം വെളിപ്പെടുത്തി കൊണ്ടാണ് ആദ്യ ഭാര്യ രംഗത്ത് എത്തിയിരിക്കുന്നത്. താൻ ഗർഭിണിയായിരുന്ന സമയത്ത് പോലും തന്നെ ക്രൂരമായി പീഡിപ്പിച്ചിട്ടുണ്ട് എന്നാണ് ആദ്യ ഭാര്യ പറഞ്ഞത്. തന്നെ മാത്രമല്ല തൻ്റെ കുടുംബത്തിലെ പല സ്ത്രീകളെയും ഒളിക്യാമറകൾ വെച്ചുകൊണ്ട് ചിത്രങ്ങൾ പകർത്തുകയും പിന്നീട് അത് ഉപയോഗിച്ച് തന്നെ ബ്ലാക്ക് മെയിൽ ചെയ്തു എന്നും പറഞ്ഞു.

കൂടാതെ ഇദ്ദേഹം ഒരു സെക്സ് എഡിറ്റ് കൂടിയാണ് എന്നാണ് വെളിപ്പെടുത്തിയത്. തനിക്ക് 15 വയസ്സുള്ളപ്പോൾ ആയിരുന്നു ആദ്യമായി ഗർഭിണിയായിരുന്നത്. ആ സമയത്ത് ബിയർ കുടിക്കാൻ തന്നെ നിർബന്ധിച്ചപ്പോൾ അതിനെ എതിർത്തതുകൊണ്ട് തൻ്റെ വയറിലേക്ക് ചവിട്ടുകയും അബോഷൻ ആവുകയും ചെയ്തിരുന്നു എന്നും പറഞ്ഞു. തൻ്റെ ഉമ്മയെപ്പോലും മറ്റൊരു കണ്ണിലൂടെ ആയിരുന്നു ഷാക്കീർ കണ്ടതെന്നും വളരെ വിഷമത്തോടു കൂടിയായിരുന്നു പറഞ്ഞത്.

കൂടാതെ തൻ്റെ പേരിൽ പല ആണുങ്ങളോടും ചാറ്റ് ചെയ്യുകയും അതിലൂടെ പണം സമ്പാദിക്കുകയും ചെയ്തിട്ടുണ്ടെന്നും പറഞ്ഞു. മല്ലു ട്രാവലർ എന്ന പേരിൽ ഇപ്പോഴും നിലനിന്നു പോകുന്നത് തൻ്റെ വെറും ഔദാര്യം മാത്രമാണ് എന്നും. തന്നെക്കുറിച്ച് വളരെ മോശമായ രീതിയിൽ അപവാദങ്ങൾ സോഷ്യൽ മീഡിയയിലൂടെ പറഞ്ഞുണ്ടാക്കുകയും ചെയ്തിട്ടുണ്ട് ഷാക്കീർ. താൻ ഒളിച്ചോടി പോയതല്ല എന്നും നിയമപരമായി തന്നെ ഡിവോഴ്സ് നേടിയ ആളാണെന്നും അതിനു കാരണവും ഷാക്കീർ തന്നെയാണെന്നാണ് പറഞ്ഞത്.

തനിക്ക് സ്ട്രോക്ക് വന്നിട്ടുണ്ടായ സമയത്ത് ബ്ലീഡിങ്ങും ഉണ്ടായിരുന്നു. ഡോക്ടറെ കാണിക്കുന്നതിന് പകരം തനിക്ക് മെൻ്റൽ ആണെന്ന് പറഞ്ഞുകൊണ്ട് ഷാക്കീർ മെൻ്റൽ ഹോസ്പിറ്റലിലാണ് കൊണ്ടുപോയത്. താൻ ഒരു ഹാർട്ട് പേഷ്യൻ്റും കൂടാതെ വളരെ അപൂർവമായി കണ്ടുവരുന്ന ബ്ലഡ് ക്യാൻസർ പേഷ്യൻ്റും ആണ്. ഈ അസുഖങ്ങൾക്ക് കാരണം യഥാസമയത്ത് ചികിത്സ നൽകാത്തതുകൊണ്ടാണെന്നും അതുകൊണ്ടുതന്നെ തൻ്റെ ഈ അവസ്ഥയ്ക്ക് കാരണം ഷാക്കീർ ആണെന്നും പറഞ്ഞു.

ഷാക്കീറിൻ്റെ പേരിൽ മുൻപ് കേസ് കൊടുത്തിട്ടുണ്ട് എന്നും സൈബർ കേസും ഉണ്ടായിരുന്നെന്നും പറഞ്ഞു. തെളിവ് സഹിതം കോടതിയിൽ കേസ് കൊടുത്തിരുന്നു. ചൈൽഡ് മേരേജ് ആയതുകൊണ്ട് ഷാക്കീറിൻ്റെ പേരിൽ പോക്സോ കേസും ഉണ്ടായിരുന്നു. ഷാക്കീറിൻ്റെ പാസ്പോർട്ട് ഹാജരാക്കാൻ പറഞ്ഞിരുന്നു. എന്നാൽ അയാൾക്ക് വിദേശത്ത് പോകാൻ കഴിയില്ല എന്ന് വന്നതുകൊണ്ട് ഷാക്കീറിൻ്റെ ഉമ്മ തന്നെ വിളിക്കുകയും കേസ് പിൻവലിക്കണം എന്നും ആവശ്യപ്പെട്ടു. പാവം തോന്നിയപ്പോൾ ഡെലിവറിയുടെ തലേദിവസം കോടതിയിൽ പോയി കേസ് പിൻവലിക്കുകയായിരുന്നു.

എന്നാൽ താൻ അന്ന് കേസ് ക്ലോസ് ചെയ്യേണ്ടിയിരുന്നില്ല എന്ന് ഇപ്പോൾ പല പെൺകുട്ടികൾക്കും മോശം അനുഭവം അയാളിൽ നിന്നും ഉണ്ടായപ്പോൾ തോന്നുന്നു എന്നും പറഞ്ഞു. തനിക്കെതിരെ സോഷ്യൽ മീഡിയയിലൂടെ ഷാക്കീർ നടത്തുന്ന അപവാദങ്ങൾക്കെതിരെ കേസുമായി മുന്നോട്ടു പോകുവാൻ തന്നെയാണ് തൻ്റെ തീരുമാനം എന്നും ആദ്യ ഭാര്യ പറഞ്ഞു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply