എൻജിനീയറിങ് വിദ്യാർത്ഥിക്ക് ഒരേ സമയം രണ്ട് കാമുകന്മാർ; മറ്റൊരു ബന്ധം കൂടിയുണ്ടെന്നറിഞ്ഞ ആദ്യകാമുകൻ പെൺകുട്ടിയുടെ സ്വകാര്യ ഫോട്ടോ സുഹൃത്തുക്കളുമായി ഷെയർ ചെയ്തു; പെൺകുട്ടി മനോവിഷമത്താൽ ജീവനൊടുക്കി.

ഇപ്പോൾ പതിവായി കേൾക്കുന്ന വാർത്തയാണ് വിദ്യാർത്ഥി ജീവനൊടുക്കി എന്നത്. പുതുതലമുറയുടെ പോക്ക് എങ്ങോട്ടാണെന്ന് മനസ്സിലാകുന്നില്ല. ഹൈദരാബാദിലെ വാറങ്കലിലാണ് ഒരു പെൺകുട്ടി തൻ്റെ ജീവനൊടുക്കിയത്. എഞ്ചിനീയറിങ്ങിന് പഠിക്കുന്ന വിദ്യാർത്ഥിയാണ് ആത്മഹത്യ ചെയ്തത്. പെൺകുട്ടി ആത്മഹത്യ ചെയ്യാൻ ഉണ്ടായ കാരണം പെൺകുട്ടിയുടെ സ്വകാര്യ ചിത്രങ്ങൾ ആൺ സുഹൃത്ത് മറ്റുള്ളവരുമായി പങ്കിട്ടതിൻ്റെ വിഷമത്തിൽ ആയിരുന്നു എന്നാണ് പോലീസിൻ്റെ നിഗമനം.

ആത്മഹത്യ ചെയ്ത പെൺകുട്ടി ബിരുദ വിദ്യാർത്ഥിയായ ഒരു ആൺകുട്ടിയുമായി പ്രണയത്തിലായിരുന്നു. ഈ ബന്ധത്തിനിടയിൽ തന്നെ മറ്റൊരു എൻജിനീയറിങ് വിദ്യാർഥിയുമായി പരിചയപ്പെട്ടു. ഈ പരിചയം പിന്നീട് പെൺകുട്ടിക്ക് എഞ്ചിനീയറിംഗ് വിദ്യാർത്ഥിയുമായുള്ള പ്രണയത്തിലേക്ക് മാറി. പെൺകുട്ടിക്ക് ബിരുദ വിദ്യാർത്ഥിയെ കൂടാതെ എൻജിനീയറിങ് വിദ്യാർത്ഥിയും കാമുകനായി മാറി. ബിരുദ വിദ്യാർത്ഥിയായ കാമുകൻ പെൺകുട്ടിക്ക് പുതിയ കാമുകൻ ഉണ്ടെന്നു അറിഞ്ഞപ്പോൾ ദേഷ്യമാണ്.

ഇതിനെ കുറിച്ച് പെൺകുട്ടിയോട് ചോദിച്ചു .ഈ പ്രശ്നത്തെ കുറിച്ച സംസാരിച്ച കാമുകിയും കാമുകനും തമ്മിൽ പ്രശ്നത്തിലായി. ഈ പ്രശ്നത്തിൻ്റെ ഭാഗമായിട്ടാണ് ബിരുദ വിദ്യാർത്ഥിയായ കാമുകൻ അവൻ്റെ കയ്യിലുണ്ടായിരുന്ന ഈ പെൺകുട്ടിയുടെ സ്വകാര്യ ചിത്രങ്ങളൊക്കെ മറ്റുള്ള സുഹൃത്തുക്കളുമായി പങ്കുവെച്ചത്. പെൺകുട്ടി തന്നെ ചതിച്ച ദേഷ്യത്തിലായിരിക്കും അവൻ അങ്ങനെ ചെയ്തത്. കാമുകൻ തൻ്റെ സ്വകാര്യ ചിത്രങ്ങൾ മറ്റുള്ളവരുമായി പങ്കുവെച്ചെന്ന് അറിഞ്ഞ പെൺകുട്ടിക്ക് മാനക്കേട് ഉണ്ടായി.

പെൺകുട്ടിക്ക് മനോവിഷമം താങ്ങാൻ വയ്യാതെ ആവുകയും ചെയ്തു.തന്റെ മാനം നഷ്ടപ്പെട്ടുകൊണ്ട് എങ്ങിനെ മറ്റുള്ളവരെ ഫേസ് ചെയ്യും എന്ന് ചിന്തിച്ചുകാണും. വൈകീട്ട് തന്നെ ബന്ധുവിൻ്റെ വീട്ടിൽ വച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു പെൺകുട്ടി എന്നാണ് പോലീസ് പറഞ്ഞത്. പെൺകുട്ടിയുടെ ബന്ധുക്കൾ പറയുന്നത് രണ്ട് കാമുകന്മാരുടെയും ശല്യം സഹിക്കാൻ പറ്റാതെ ആയതിനാലാണ് പെൺകുട്ടി ആത്മഹത്യ ചെയ്തത് എന്നാണ്.

ബന്ധുക്കളുടെ പരാതിയിൽ പോലീസ് ഈ പെൺകുട്ടിയുടെ രണ്ടു കാമുകന്മാരെയും അറസ്റ്റ് ചെയ്യുകയും ചെയ്തു. വാറങ്കൽ ജില്ലയിൽത്തന്നെ സമാനമായ ഒരു കേസ് ഇതിനു മുന്നേയും ഉണ്ടായിരുന്നു. ഒന്നാം വർഷം മെഡിസിന് പഠിക്കുന്ന വിദ്യാർത്ഥി ആ കോളേജിലെ തന്നെ സീനിയർ ആയ പുരുഷ ഡോക്ടറിൽ നിന്ന് പീഡനത്തിന് ഇരയാവുകയും ഇതിൽ മനംനൊന്ത വിദ്യാർത്ഥി ആത്മഹത്യ ചെയ്യുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ തന്നെയായിരുന്നു എൻജിനീയറിങ്വിദ്യാർഥിയുടെ ആത്മഹത്യയും.

പുതിയ തലമുറയിലെ വിദ്യാർത്ഥികൾക്കൊന്നും തന്നെ കഷ്ടപ്പാടും വിഷമതകളും ഒന്നും തന്നെ അറിയില്ല. അതുകൊണ്ടുതന്നെയാണ് ഇത്തരം കുരുക്കിൽ പെടുന്നതും പിന്നീട് ആത്മഹത്യയിലേക്ക് എത്തിപ്പെടുന്നതും.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply