വളരെ ചെറിയ പ്രായത്തിൽ തന്നെ മലയാള സിനിമയിലേക്ക് എത്തിയ നടിയാണ് ദിവ്യ ഉണ്ണി. അഭിനയത്തിൽ ഇപ്പോൾ അത്ര സജീവമല്ല എങ്കിൽ പോലും താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. താൻ ആദ്യമായി അഭിനയിച്ച സിനിമ അനുഭവത്തെക്കുറിച്ചൊക്കെ ദിവ്യ അഭിമുഖത്തിൽ പറയുന്ന കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. കല്യാണസൗഗന്ധികം ആയിരുന്നു തൻറെ ആദ്യചിത്രം എന്ന് ദിവ്യ പറയുന്നു. ആ സമയത്താണ് പത്താം ക്ലാസിൽ പഠിക്കുകയാണ്. യൂണിറ്റ് ടെസ്റ്റൊക്കെ നടക്കുന്ന സമയം തന്നെയായിരുന്നു ഷൂട്ടിംഗ് നടന്നത്. അമ്മ ടീച്ചർ ആയത് കാരണം സൈറ്റിൽ ഇരുന്ന് പഠിക്കാൻ തന്നെ നിർബന്ധിക്കുമായിരുന്നു.
പരീക്ഷ എഴുതിയത് സെറ്റിൽ നിന്ന് പോയിട്ട് ആയിരുന്നു. അത് അറിയാതെയാണ് അന്ന് അഭിനയിച്ചിരുന്നത്. കൂടെ അഭിനയിച്ചിരുന്നവരൊക്കെ അത്രയും വലിയ ലജൻസ് ആയിരുന്നു. അവർ തരുന്ന ആക്ഷൻ റിയാക്ഷൻ ചെയ്യുക മാത്രമാണ് അന്ന് താൻ ചെയ്തിരുന്നത്. സിനിമയിൽ മികച്ച ഒരു റോൾ ചെയ്ത നടനാണ് മണിച്ചേട്ടൻ. അദ്ദേഹത്തിനൊപ്പം ഉള്ള അനുഭവം എങ്ങനെയായിരുന്നു എന്ന് ആങ്കർ ചോദിച്ചപ്പോഴും ദിവ്യ മറുപടി പറഞ്ഞു. ഭയങ്കര ഫണ്ണി ആയിരുന്നു.
ഒരുപാട് കോമഡി രംഗങ്ങൾ ഉണ്ടായിരുന്നു. മണിച്ചേട്ടൻ മാത്രമല്ല ജഗതി അങ്കിൽ, ഇന്നസെൻറ് ഏട്ടൻ ലളിത ചേച്ചി ജഗദീഷേട്ടൻ അങ്ങനെ ഭയങ്കര വലിയ സ്റ്റാർസ് ആയിരുന്നു. ഒരു കല്യാണവീട് പോലെയായിരുന്നു സെറ്റ് . ഒരു പുതുമുഖനടിയാണ് എന്നൊന്നും തന്നെ എനിക്ക് ആരും തന്നിട്ടില്ല. ദിലീപേട്ടൻ എല്ലാം വളരെ നന്നായി സഹായിച്ചിട്ടുണ്ട്. ദിവ്യ സോഷ്യൽ മീഡിയയിൽ സജീവമാണ്. നിരവധി നൃത്ത പരിപാടികളൊക്കെ സോഷ്യൽ മീഡിയയിലൂടെ ആരാധകർക്ക് മുൻപിലേക്ക് താരം എത്തിക്കാറുണ്ട്. അതോടൊപ്പം തന്നെ നൃത്ത വിദ്യാലയമായും താരം തിരക്കിലാണ്.
നിരവധി പരിപാടികളുടെ ഭാഗമായും ഇപ്പോൾ താരത്തെ കാണാൻ സാധിക്കും. വലിയൊരു വൃന്ദം ആരാധകർ തന്നെയാണ് താരത്തിന് നിലവിലുള്ളത്. ദിവ്യ സിനിമയിലേക്ക് തിരിച്ചു വരണം എന്നാണ് പ്രേക്ഷകർ ആഗ്രഹിച്ചു കൊണ്ടിരിക്കുന്നത്. സിനിമയിലേക്ക് തിരികെ വരൂ എന്ന് താരതോട് പ്രേക്ഷകർ പറയുകയും ചെയ്യുന്നുണ്ട്. അതേസമയം മലയാള സിനിമയ്ക്ക് ഒരിക്കലും മറക്കാൻ സാധിക്കാതെ നായകനാണ് കലാഭവൻ മണി.
മണിയെ കുറിച്ച് പറയുമ്പോൾ ഒരുപാട് ചിത്രങ്ങളെ കുറിച്ചും പറയേണ്ടി വരും. മിമിക്രിയിൽ നിന്നും തൻറെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ച മണി മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറി. പലതരത്തിലുള്ള പരിഹാസങ്ങളും താരത്തിന്റെ നേരിടേണ്ടതായി വന്നിട്ടുണ്ട്. അവയൊക്കെ അതിജീവിച്ച് മലയാള സിനിമയിൽ തന്റേതായി സ്ഥാനം ഉറപ്പിച്ച ഒരു നടൻ തന്നെയായിരുന്നു കലാഭവൻ മണി.