ദിലീപിനെതിരെ ശക്തമായ വെളിപ്പെടുത്തലുകൾ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാർന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ ? ശത്രുക്കൾക്ക് പോലും ഇതുപോലൊരു ഗതി വരരുത് എന്ന് ചിലർ

dileep balachandhra kumar

മലയാളികൾക്ക് ഏറെ സുപരിചിതരായ താരങ്ങളിൽ ഒരാളാണ് ബാലചന്ദ്രകുമാർ. എന്നാൽ ഇദ്ദേഹം സംവിധാനം ചെയ്തിട്ടുള്ള സിനിമകളിലൂടെ ആയിരുന്നില്ല ഇദ്ദേഹം ശ്രദ്ധിക്കപ്പെട്ടത് എന്നതായിരുന്നു യാഥാർത്ഥ്യം. ദിലീപിനെതിരെ നടത്തിയ വെളിപ്പെടുത്തലുകളിലൂടെ ആയിരുന്നു ബാലചന്ദ്രകുമാർ ജനശ്രദ്ധ നേടിയത്. നടിയെ ആക്രമിച്ച കേസിൽ നിന്നും വളരെ സൂക്ഷ്മതയോടെ ദിലീപ് ഊരി കൊണ്ടിരിക്കുന്ന ഒരു സാഹചര്യത്തിൽ ആയിരുന്നു വലിയ രീതിയിലുള്ള വെളിപ്പെടുത്തലുകളുമായി ബാലചന്ദ്രകുമാർ രംഗത്തെത്തിയത്.

ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകൾ വീണ്ടും ദിലീപിനെ കേസിൽ കൊടുക്കുകയായിരുന്നു. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപ് വീട്ടിൽ വച്ച് കണ്ടിരുന്നു എന്നും തന്റെ മുന്നിൽ വച്ചാണ് അത് കണ്ടത് എന്നും സംവിധായകൻ പോലീസിന് മൊഴി നൽകി. തുടർന്ന് കോടതി ഈ വിഷയത്തിൽ തുടരന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. നടിയെ ആക്രമിച്ച കേസിന്റെ വിചാരണ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ ഏവരെയും ഞെട്ടിപ്പിക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ബാലചന്ദ്രകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് എന്നതായിരുന്നു ആ വാർത്ത.

ബൈജു കൊട്ടാരക്കരയാണ് ഈ വാർത്ത മാധ്യമങ്ങളോട് ആദ്യമായി പങ്കുവെച്ചത്. കിഡ്നി സംബന്ധമായ രോഗങ്ങൾ കാരണമാണ് ബാലചന്ദ്രകുമാറിനെ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചത്. നിസ്കാരത്തിനു വേണ്ടി കോടതിയിൽ ഇരിക്കുമ്പോൾ ആയിരുന്നു കാലിൽ വലിയ രീതിയിലുള്ള നീര് അനുഭവപ്പെട്ടത് എന്നും പിന്നീട് സംസാരിക്കാൻ പോലും പറ്റാത്ത അവസ്ഥയിലായി എന്നും താൻ വീണു പോകും എന്നും ബാലചന്ദ്രകുമാർ ജഡ്ജിനോട് പറയുകയുണ്ടായിരുന്നു. ഇക്കാര്യങ്ങളെല്ലാം മാധ്യമങ്ങളോട് തുറന്നു പറഞ്ഞത് ബൈജു കൊട്ടാരക്കരയാണ്.

2019 വർഷത്തിൽ ബാലചന്ദ്രകുമാറിന് സുഖമില്ലാതെ വന്ന സമയത്ത് ആശുപത്രിയിൽ പരിശോധന നടത്തിയിട്ടുണ്ട് എന്നും ക്രിയാറ്റിൻ ലെവൽ കൂടുതൽ വരുന്നത് കൊണ്ട് കിഡ്നിയുടെ അസുഖം അന്നു മുതലേ അദ്ദേഹത്തിന് ഉണ്ടായിരുന്നുവെന്നും ഇതിനിടയിലാണ് കോടതി വിചാരണ നടന്നത് എന്നും അതുകൊണ്ടു വിചാരണയ്ക്കിടയിൽ ഇദ്ദേഹത്തെ വീണ്ടും സുഖമില്ലാതെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് ഇതുവരെ ലഭിച്ച വിവരങ്ങൾ. ദിലീപിനൊപ്പം ‘പിക്ക് പോക്കറ്റ്’ എന്ന സിനിമ ആസൂത്രണം ചെയ്തതിനിടയിലായിരുന്നു ഈ കേസ് ഉണ്ടായത്. എന്നിരുന്നാലും ചിത്രം പിന്നീട് ഉപേക്ഷിച്ചു.

നടിയെ ആക്രമിച്ച കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി കൊല്ലാൻ നടൻ ദിലീപും കൂട്ടരും നടത്തിയ ഗൂഢാലോചന വെളിപ്പെടുത്താൻ ബാലചന്ദ്രകുമാറിന് നാലുവർഷത്തോളം കാലതാമസം ഉണ്ടായത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന്, തുടക്കം മുതൽ തന്നെ റെക്കോർഡിംഗുകൾ തന്റെ പക്കലുണ്ടായിരുന്നു എന്നും ഇക്കാലമത്രയും പ്രതിയുടെ കുടുംബവുമായി അദ്ദേഹം അടുത്ത ബന്ധത്തിലായിരുന്നു എന്നും ആയിരുന്നു വിശദീകരണം.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply