ആന്റണി പെരുമ്പാവൂരിന്റെ കള്ളകളി ഞാൻ പുറത്താക്കി – അതോടെ താനും മോഹൻലാലും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ ഉണ്ടായി

സൂപ്പർ സ്റ്റാർ മോഹൻലാലും ആയുള്ള സൗഹൃദ ബന്ധത്തിൽ ഉണ്ടായ വിള്ളലിനെ കുറിച്ച് സഹോദരനായ ബിജു ഗോപിനാഥ് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. മോഹൻലാലിൻ്റെ അച്ഛൻ്റെ സഹോദരൻ്റെ മകനാണ് ബിജു ഗോപിനാഥ്. ബിജു പറഞ്ഞത് ജയിലർ എന്ന സിനിമയിൽ യാതൊരുവിധ പ്രാധാന്യവും ഇല്ലാത്ത കഥാപാത്രമാണ് മോഹൻലാൽ ചെയ്തതെന്ന്. മോഹൻലാൽ എന്ന മഹാനാടൻ ഒരു സിനിമയിൽ അഭിനയിക്കുന്നെന്ന് പറയുമ്പോൾ ആളുകളിൽ കൂടുതൽ പ്രതീക്ഷയുണ്ടാകും.

ഇതേ അവസ്ഥയായിരുന്നു കുഞ്ഞാലിമരയ്ക്കാർ എന്ന സിനിമയിലും സംഭവിച്ചത്. മോഹൻലാൽ ഇത്തരത്തിൽ താഴ്ന്നു പോകുന്നത് കാണുമ്പോൾ വിഷമമുണ്ടെന്നും അതുകൊണ്ടാണ് തനിക്ക് ചിലതൊക്കെ തുറന്നുപറയേണ്ടി വന്നതെന്നും പറഞ്ഞു. ബിജു പറഞ്ഞത് താൻ ആസ്ട്രോളജിയും ന്യൂമോറോളജിയും ഒക്കെ പഠിച്ചിട്ടുണ്ടെന്നും മന്ത്രങ്ങളും തനിക്കറിയാമെന്നും. അതുകൊണ്ടുതന്നെ ഒടിയൻ എന്ന പേര് കേട്ടപ്പോൾ തന്നെ നെഗറ്റീവ് എനർജിയാണ് ഫീൽ ചെയ്തതെന്നും പറഞ്ഞു.

തനിക്ക് ഇതൊക്കെ തോന്നിയ സമയത്ത് മോഹൻലാലിനോട് ഈ സിനിമയിൽ നിന്നും പിന്തിരിയുവാൻ വേണ്ടി അദ്ദേഹത്തെ പല വഴിയിലും ബന്ധപ്പെടാൻ ശ്രമിച്ചിട്ടും പറ്റിയില്ല. മോഹൻലാലിൻ്റെ സിനിമ റിലീസിൻ്റെ അന്ന് താൻ എപ്പോഴും അമ്പലത്തിൽ വഴിപാട് നടത്താറുണ്ട്. ഇതൊക്കെ പൈസ ഉണ്ടാക്കാൻ വേണ്ടി പറയുന്നതല്ല. സത്യമായ കാര്യങ്ങളാണ്. ഒടിയൻ എന്നത് മോശമാകുമെന്ന് തനിക്ക് അറിയാമായിരുന്നെന്നും അതുപോലെ തന്നെ സംഭവിക്കുകയും ചെയ്‌തെന്നും പറഞ്ഞു.

ബിജു പറഞ്ഞത് ആൻ്റണി പെരുമ്പാവൂരുമായി തനിക്ക് നല്ല ബന്ധം ആണെന്നാണ്. എന്നാൽ ഞങ്ങൾ തമ്മിൽ ചെറിയൊരു പ്രശ്നമുണ്ടായെന്നും ബിജു പറഞ്ഞു. ബിജുവിന് ഒരു പ്രശ്നമുണ്ടായ സമയത്ത് ഗുരുവായൂരിൽ ഭജനം ഇരിക്കാൻ 41 ദിവസം പോയി. ആ സമയത്ത് അവിടെവെച്ച് ഒരു കഥ എഴുതുകയും ചെയ്തു. മോഹൻലാലിനെ അഭിനയിപ്പിക്കാനായിരുന്നു താൻ ആഗ്രഹിച്ചതെന്നും പറഞ്ഞു. പോലീസും കോടതിയും വക്കീലും ഒക്കെ ഉള്ള ഒരു സസ്പെൻസ് കഥയായിരുന്നു.

നന്ദഗോപാൽ മാരാരെ പോലൊരു വക്കീലിനെപ്പോലെ പ്രാധാന്യമുള്ള വേഷം ആയിരുന്നു ആ സിനിമയിൽ. ഈ കഥയെക്കുറിച്ച് ആൻ്റണി പെരുമ്പാവൂരിനോട് പറഞ്ഞപ്പോൾ കഥ കേൾക്കാൻ പോലും തയ്യാറായില്ല. ആൻ്റണി പെരുമ്പാവൂർ പറഞ്ഞത് റാം എന്ന സിനിമ ചെയ്തു കഴിഞ്ഞാൽ മോഹൻലാലിനെ വെച്ച് ഇനി താൻ സിനിമ ചെയ്യുന്നത് നിർത്തുമെന്നുമാണ്. അതിനുശേഷം മോഹൻലാലിനെ വിളിച്ചാൽ കിട്ടാറില്ലെന്നും ബിജു പറഞ്ഞു.

എന്തിനാണ് മോഹൻലാൽ അവോയ്ഡ് ചെയ്യുന്നത് എന്നതിനുള്ള കാരണം മനസ്സിലായിട്ടില്ലെന്നും പറഞ്ഞു. എന്നാൽ തൻ്റെ കയ്യിൽ നിന്നും രണ്ട് തെറ്റുകൾ പറ്റിയെന്നും പറഞ്ഞു. അതിലൊന്ന് ആൻ്റണി ചെയ്ത ഒരു തെറ്റ് മോഹൻലാലിനെ തെളിവ് സഹിതം കാണിച്ചു കൊടുത്തെന്നതാണ്. ആ തെളിവ് കാണിച്ചുകൊടുത്തപ്പോൾ മോഹൻലാൽ പറഞ്ഞത് ആൻ്റണിയെ എനിക്ക് 35 വർഷമായിട്ട് അറിയാമെന്നാണ്. ഈ തെളിവ് എവിടുന്നു കിട്ടി എന്നും എന്തിന് ഇത് അന്വേഷിച്ചു എന്നും.

മോഹൻലാൽ ബിജുവിനോട് ദേഷ്യപ്പെടുകയും ചെയ്തു. അതിനുശേഷമാണ് ഞങ്ങൾ തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വന്നതെന്ന് പറഞ്ഞു. കൂടാതെ ബിജു പറഞ്ഞത് ആൻ്റണി പെരുമ്പാവൂർ കഥകേൾക്കാൻ തുടങ്ങിയതിനുശേഷമാണ് മോഹൻലാലിനെ വെച്ച് സിനിമകൾ എടുക്കാതിരിക്കാൻ പലരും തീരുമാനിച്ചതെന്ന്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply