വേറെ ഒരു സ്ത്രീയെ സ്വപനം കണ്ടു -ഇതറിഞ്ഞ ഭാര്യ ഭർത്താവിന്റെ സ്വകാര്യഭാഗത്ത് ചെയ്തത് കണ്ടോ ? ആർക്കും ഉണ്ടാകരുത് ഇങ്ങനെ

വളരെ വ്യത്യസ്തമായ ചില വാർത്തകൾ ദിനംപ്രതി നമ്മൾ കേൾക്കാറുണ്ട്. അത്തരത്തിൽ വിചിത്രങ്ങളിൽ വിചിത്രമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. ഉറങ്ങിക്കിടന്ന ഭർത്താവിന്റെ സ്വകാര്യഭാഗത്ത് ചൂടുവെള്ളം ഒഴിച്ചതിന് എതിരെ ബോളിവിയൻ സ്ത്രീയെ പോലീസ് അ റ സ്റ്റ് ചെയ്തു എന്നതാണ് വാർത്ത. ഇങ്ങനെ ഒരു വാർത്തയുടെ കാരണമാണ് അതിലും വിചിത്രമായി മാറിയിരിക്കുന്നത്. അയാൾ മറ്റൊരു സ്ത്രീയെ സ്വപ്നം കണ്ടു എന്നതായിരുന്നു ഭാര്യ കണ്ടെത്തിയ കുറ്റം. കഴിഞ്ഞ ആഴ്ച ബൊളീവിയൻ നഗരമായ ലാപാസിൽ ആണ് ഈ ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്.

പൊള്ളലേറ്റ ഭർത്താവിന് 45 വയസ്സുണ്ട്. ഭർത്താവ് ഉറക്കത്തിൽ മറ്റൊരു സ്ത്രീയോട് തന്റെ ഇഷ്ടം വെളിപ്പെടുത്തി എന്നാണ് ഭാര്യയുടെ ആരോപണം. അയാൾ ഉറക്കത്തിൽ മറ്റൊരു പെണ്ണിനോടു പ്രണയം തുറന്നു പറയുന്നത് കേട്ട് ഭാര്യ പ്രകോപിതയായി നേരെ അടുക്കളയിലേക്കു ചെന്ന് ഒരു പാത്രത്തിൽ വെള്ളം തിളപ്പിച്ചതുമായി മുറിയിൽ വന്ന് അത് അയാളുടെ ജനനേന്ദ്രിയത്തിൽ തന്നെ ഒഴിച്ചു കൊടുത്തു. കയ്യിലും പുറകിലും ഒക്കെ വെള്ളം വീഴുകയും ചെയ്തു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് എന്നാണ് പോലീസ് പറയുന്നത്.

എന്റെ ഭർത്താവ് ഒരു സ്ത്രീയോട് കൊഞ്ചികുഴിയുന്നത് കണ്ടപ്പോൾ എനിക്ക് ദേഷ്യം വന്നു. അടുക്കളയിൽ പോയി ഒരു പാത്രം നിറയെ വെള്ളം തിളപ്പിച്ചത് കൊണ്ടുവന്ന ആ മനുഷ്യന്റെ ദേഹത്തൊഴിച്ച് കൊടുത്തു. ഇങ്ങനെയാണ് സ്ത്രീ പോലീസിനോട് പറഞ്ഞത്. ഭർത്താവ് എങ്ങനെയാണ് ആശുപത്രിയിലെത്തിയത് എന്ന് വ്യക്തമല്ലെന്നും പറയുന്നു. ഭർത്താവ് പോലീസിനെ അറിയിച്ചത് ആണോ അതോ വേദന കൊണ്ട് അലറി വിളിക്കുന്നത് കേട്ട് അവിടെ അടുത്തുള്ളവർ എത്തിയത് ആണോ എന്നത് മനസ്സിലാക്കാൻ സാധിച്ചിട്ടില്ല. അധികാരികളിപ്പോൾ കേസിൽ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

ഇന്റർനാഷണൽ ചാനൽ ആണ് ഇത് റിപ്പോർട്ട് ചെയ്യുന്നത്. അതോടൊപ്പം ആദ്യമായല്ല അയാൾക്ക് ഭാര്യയിൽ നിന്നും പീ നം ലഭിക്കുന്നത് എന്ന് പറയുന്നു. സ്പെഷ്യൽ ക്രൈം ഫൈറ്റിംഗ് കോഴ്സിന്റെ ഡെപ്യൂട്ടി ഡയറക്ടർ പറയുന്നുണ്ട്. മുൻപൊരിക്കലും ദേഷ്യം വന്നതിനെ തുടർന്ന് അവർ ശരീരത്തിലേക്ക് മ ദ്യ മൊ ഴി ച്ച് അദ്ദേഹത്തെ പച്ചയ്ക്ക് തീകൊളുത്താൻ ശ്രമിച്ചതായും റിപ്പോർട്ടുകളിൽ പറയുന്നു. ഭർത്താവിന്റെ എന്ത് പ്രവർത്തിയാണ് ഇവരെ പ്രകോപിപ്പിച്ചത് എന്ന് മനസ്സിലാക്കുന്നില്ല. അതിന്റെ കാരണം വ്യക്തമല്ലെങ്കിലും ഭർത്താവിനോട് ഇവർ കാണിക്കുന്നത് കൊടുംക്രൂരത ആണെന്നാണ് ഓൺലൈനിലൂടെ ആളുകൾ പ്രതികരിച്ചു കൊണ്ടിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ ഈ വാർത്ത സോഷ്യൽ മാധ്യമങ്ങളിൽ എല്ലാം തന്നെ നിറഞ്ഞു നിൽക്കുകയും ചെയ്തു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply