നടൻ വിനായകനെ പോലീസ് അറസ്റ്റ് ചെയ്ത പ്രശ്നത്തിൽ നടന് പിന്തുണയുമായി രംഗത്ത് വന്നിരിക്കുകയാണ് അഖിൽ മാരാർ. നടനായ വിനായകൻ മദ്യപിച്ചുകൊണ്ട് പോലീസ് സ്റ്റേഷനിൽ എത്തി ബഹളം ഉണ്ടാക്കി എന്ന ആരോപണവുമായി ബന്ധപ്പെട്ടുകൊണ്ടായിരുന്നു വിനായകനെ പോലീസ് അറസ്റ്റ് ചെയ്തത്. ഈ ഒരു സംഭവവുമായി ബന്ധപ്പെട്ടു കൊണ്ട് പലതരത്തിലുള്ള വിവാദങ്ങളാണ് ഉയർന്നുവരുന്നത്. നടനെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ടു കൊണ്ട് പോലീസിനെതിരെ നിരവധി ആളുകളാണ് രംഗത്ത് വരുന്നത്.
ഇതിന് മുൻപ് അഖിൽ മാരാർ നടൻ വിനായകനെതിരെ പല പ്രസ്താവനകളും നടത്തിയിട്ടുണ്ടെങ്കിലും ഈ ഒരു കാര്യത്തിൽ വിനായകനൊപ്പം ആണ് താൻ നിൽക്കുന്നത് എന്നും പറഞ്ഞു. നടൻ വിനായകനോട് പോലീസ് കാണിച്ചതിന് എതിരെ മാന നഷ്ടത്തിന് കേസ് കൊടുക്കണം എന്നാണ് അഖിൽ പറഞ്ഞത്. വിനായകനെ പോലീസ് സ്റ്റേഷനിൽ കൊണ്ടുപോയതിനുശേഷം അദ്ദേഹത്തിൻ്റെ അനുവാദം ഒന്നും കൂടാതെ തന്നെ ഒരു ഭാഗം മാത്രം ന്യായീകരിച്ചുകൊണ്ട് വീഡിയോ ഷൂട്ട് ചെയ്ത കേരള പോലീസിൻ്റെ രീതി തനിക്ക് ഒരിക്കലും അംഗീകരിക്കുവാൻ സാധിക്കില്ല എന്നും അഖിൽ പറഞ്ഞു.
അഖിൽ പറയുന്നത് കേരളത്തിലെ ഏത് പോലീസ് സ്റ്റേഷനിൽ പോയി കഴിഞ്ഞാലും സാധാരണക്കാരോട് ഏറ്റവും മോശമായ രീതിയിൽ പെരുമാറുന്ന പോലീസുകാർ ഇക്കാലത്തും ഉണ്ടെന്നാണ്. സോഷ്യൽ മീഡിയകളുടെ അതിപ്രസരണം കാരണം തങ്ങളുടെ പഴയ അധികാരം പിടിച്ചുകൊണ്ടുവരുന്നവരുടെ മുകളിൽ പ്രയോഗിക്കാൻ സാധിക്കാതെ വരാത്ത നിരവധി പോലീസുകാരും ഉണ്ട്. പോലീസുകാർ എടുത്ത ഈ വീഡിയോയിൽ വിനായകൻ വളരെ വലിയ രീതിയിൽ പ്രതികരിക്കുന്നതും കാണാവുന്നതാണ്.
പൊതുവായ ഒരു ധാരണ കൂടിയുണ്ട് വിനായകൻ പ്രശ്നക്കാരനാണെന്നും കുഴപ്പക്കാരനാണെന്നും കഞ്ചാവ് ലഹരി തുടങ്ങിയ ഉപയോഗിക്കുന്ന ആളാണ് എന്നുള്ളതും. അതുകൊണ്ടുതന്നെ നിരവധി ആരോപണങ്ങൾ വിനായകൻ്റെ മേൽ ഉള്ളത് കൊണ്ട് തന്നെ പോലീസുകാർ അവരുടെ ഭാഗം ന്യായീകരിച്ചുകൊണ്ട് വിനായകനെ മോശമായി ചിത്രീകരിക്കുകയാണെന്നും അഖിൽ മാരാർ പറഞ്ഞു. അതുകൊണ്ടുതന്നെ ഈ വീഡിയോ കാണുന്ന ആളുകൾ വിനായകനാണ് തെറ്റുകാരൻ എന്ന ചിന്തിക്കുകയും ചെയ്യും.
അത് പോലീസുകാരുടെ വിജയമാണെന്നും പറഞ്ഞു. മലയാളം റിയാലിറ്റി ഷോ ആയ ബിഗ് ബോസ് സീസൺ 5 ലെ മത്സരാർത്ഥി ആയിരുന്നു അഖിൽ മാരാർ. അഖിലിനെ ജനങ്ങൾ ശ്രദ്ധിക്കുവാൻ തുടങ്ങിയത് ബിഗ്ബോസിൽ വന്നതിനുശേഷം ആണ്. മലയാളം ബിഗ് ബോസ് സീസൺ 5 വിന്നർ ആയിരുന്നു അഖിൽ മാരാർ. തൻ്റെതായ തീരുമാനങ്ങൾ ഏതു വേദിയിലും തുറന്നുപറയാൻ അഖിലിന് യാതൊരു മടിയുമില്ല. സോഷ്യൽ മീഡിയയിൽ സജീവമാണ് അഖിൽ. വിനായകനെതിരെ വന്ന പുതിയ വിവാദത്തിൽ തൻ്റെ അഭിപ്രായം തുറന്നു പറഞ്ഞുകൊണ്ടാണ് അഖിൽ രംഗത്ത് വന്നിരിക്കുന്നത്.