ഹുക്കയിലൂടെയാണ് ഞങ്ങളുടെ തീവ്ര പ്രണയം ആരംഭിക്കുന്നത് ! ഇക്ക തനിക്ക് വാങ്ങി തന്നത് പുറത്ത് പറഞ്ഞു ഷംന

കഴിഞ്ഞ ഒക്ടോബറിൽ ആയിരുന്നു ഷംന കാസിമിന്റെ വിവാഹം. ജെ ബി എസ് ഗ്രൂപ്പ് കമ്പനി സ്ഥാപകനും സി ഇ ഓയുമായ ഷാനിദ് ആസിഫ് അലിയായിരുന്നു ഷംനയുടെ വരൻ. ദുബായിൽ വച്ചായിരുന്നു മലയാളികളുടെ പ്രിയപ്പെട്ട താരസുന്ദരിയുടെ വിവാഹ ചടങ്ങുകൾ നടന്നത്. മലയാള സിനിമയിൽ മിന്നി തിളങ്ങുന്ന താരമാകാൻ കഴിഞ്ഞില്ലെങ്കിലും തമിഴിലും തെലുങ്കിലും ഒക്കെ നിറ സാന്നിധ്യമായിരുന്നു ഷംന. പൂർണ്ണ എന്ന പേരിലായിരുന്നു തമിഴിൽ ഷംന കാസിം അറിയപ്പെട്ടിരുന്നത്.

തന്റെ വിവാഹ നിശ്ചയം കഴിഞ്ഞു എന്ന വാർത്തയും സോഷ്യൽ മീഡിയയിലൂടെ താരം തന്നെ ആയിരുന്നു ഇതിനുമുമ്പ് പങ്കുവെച്ചിരുന്നത്. തന്റെ വിവാഹ ചിത്രങ്ങളും നടി തന്നെയാണ് പ്രേക്ഷകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. വരൻ ഷാനിദ് വിവാഹ ദിവസം ഷംനയ്ക്ക് നൽകിയ സമ്മാനം ആരാധകരെ ഏറെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നു.

ഏകദേശം 30 കോടിയോളം രൂപ വിലമതിക്കുന്ന സമ്മാനങ്ങളായിരുന്നു അത്. ഒന്നരക്കോടിയോളം വിലമതിക്കുന്ന സ്വർണം, 25 കോടിയുടെ ബംഗ്ലാവ്, ഒരു ആഡംബര കാർ എന്നിവയായിരുന്നു ഷംനയ്ക്കുള്ള ഭർത്താവിന്റെ ഗിഫ്റ്റ്. റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധിക്കപ്പെട്ട ഷംന കാസിം കണ്ണൂർ സ്വദേശിനിയായിരുന്നു. റിയാലിറ്റി ഷോകളിലൂടെ തന്നെയായിരുന്നു അഭിനയരംഗത്തേക്കുള്ള ഷംനയുടെ ചുവടുവെപ്പ്.

പിന്നീട് നിരവധി റിയാലിറ്റി ഷോകളിൽ വിധികർത്താവായും ഷംന പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വിവാഹത്തിന് മുമ്പ് തന്റെ വരനെക്കുറിച്ച് ഷംന പറഞ്ഞിട്ടുണ്ടായിരുന്നു. തനിക്കാണ് ആദ്യം ചെറിയ ഒരു ഇഷ്ടം ഉണ്ടായതെന്നും വീട്ടുകാർ തന്റെ കല്യാണത്തെപ്പറ്റി സംസാരിക്കുമ്പോൾ തനിക്ക് ഒരുപാട് നിബന്ധനകൾ ഉണ്ടായിരുന്നു എന്നും ഇക്കയുടെ കാര്യം തന്നോട് ചോദിച്ചപ്പോൾ തനിക്ക് ഇഷ്ടമായിരുന്നു എന്നും ഷംന തുറന്നു പറഞ്ഞു. പിന്നീട് അദ്ദേഹത്തോട് സംസാരിച്ചപ്പോഴും വലിയ കുഴപ്പമൊന്നുമില്ല എന്ന് മനസ്സിലായി.

താനൊരു അമ്മയാകാൻ പോകുന്നു എന്ന സന്തോഷവാർത്ത ആരാധകർക്ക് മുമ്പിൽ നേരത്തെ തന്നെ പങ്കുവെച്ചിരുന്നു താരം. തന്റെ യൂട്യൂബ് ചാനലിലൂടെ ഡെലിവറിക്കായി ദുബായിലേക്ക് പോകുന്നതിനെക്കുറിച്ചും ഷംന സംസാരിച്ചിരുന്നു. ശേഷം തനിക്ക് ഭർത്താവ് ആദ്യമായി തന്നെ സമ്മാനത്തെ കുറിച്ചും നടി പറഞ്ഞു. എന്റെ ഇക്ക ആദ്യമായി ഗിഫ്റ്റ് ചെയ്തത് ഒരു ഹുക്കയാണ് എന്നാണ് താരം പറഞ്ഞത്.

അന്ന് തങ്ങൾ തമ്മിൽ പ്രണയമൊന്നും ഉണ്ടായിരുന്നില്ല എന്നും മർഹബയുടെ ഷോയ്ക്ക് പോയപ്പോൾ എവിടെ നിന്നാണ് കിട്ടുക എന്ന് അറിയില്ലായിരുന്നു താൻ ഇക്കയെ വിളിച്ച് ഒരു ദിവസം അതിനെപ്പറ്റി ചോദിച്ചുവെന്നും പിന്നീട് തങ്ങളെല്ലാവരും ഒന്നിച്ചു പോയി വാങ്ങുകയായിരുന്നുവെന്നും അങ്ങനെയായിരുന്നു ആദ്യമായി ക്രഷ് തോന്നിയിരുന്നത് എന്നും ഷംന പറയുന്നു. അതുകൊണ്ട് തന്നെ ആ ഹുക്ക വളരെ സ്പെഷ്യൽ ആണെന്നും ഷംന കൂട്ടിച്ചേർത്തു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply