മുൻകമുകനായ അനൂപ് പിള്ളയ്‌ക്കെതിരെ ആരോപണവുമായി നടി അനിക്ക വിക്രമൻ രംഗത്തെത്തിരിക്കുകയാണ്. കാമുകൻ്റെ മർദ്ദനത്തിൽ ക്ഷതമേറ്റ് കരിവാളിച്ച ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു കൊണ്ടായിരുന്നു അനിക്ക എത്തിയത്. അനൂപൂമായുള്ള വഴിവിട്ട ബന്ധത്തേക്കുറിച്ചും ഇവർ തമ്മിലുള്ള പ്രശ്നങ്ങളെ കുറിച്ചും അനിഖ തുറന്നു പറഞ്ഞു. കാമുകനെതിരെ പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും പറഞ്ഞു.
അനൂപിൽ നിന്നും ക്രൂരമായ പീഡനങ്ങൾ ആയിരുന്നു താൻ അനുഭവിച്ചതെന്നും ഷൂട്ടിങ്ങിന് പോകാതിരിക്കാൻ വേണ്ടി അയാൾ ഫോൺ എറിയുകയും ചെയ്തിരുന്നു. എന്നാൽ അനിക്കക്കെതിരെ കാമുകനായ അനൂപും രംഗത്തെത്തി. അദ്ദേഹം പറയുന്നത് അനിക്ക പറയുന്നതൊക്കെ പച്ചക്കള്ളമാണെന്നും അവൾ ഒരേ സമയം തന്നെ നിരവധി ബന്ധങ്ങൾക്ക് സൂക്ഷിക്കുകയാണെന്നും പറഞ്ഞു. തനിക്കു മുന്നേയുള്ള അനിക്കയുടെ കാമുകൻ സിനിമ ഛായാഗ്രാഹകൻ ആയിരുന്നെന്നും അവൾക്കുവേണ്ടി സിനിമ ചെയ്തു കൊടുക്കാമെന്ന കാരണത്താലായിരുന്നു പ്രണയിച്ചത്.
അയാളുടെ കയ്യിൽ പൈസ ഇല്ലെന്നു മനസ്സിലായപ്പോൾ ആ ബന്ധം ഉപേക്ഷിച്ചു അനിക്ക എന്നും പറഞ്ഞു. പ്രണയത്തിൽ ആകുമ്പോൾ തനിക്ക് ഒരു കുട്ടിയുണ്ടായിരുന്നെന്ന് അനിക്കക്ക് അറിയാമായിരുന്നു. അവൾ പണത്തിനു വേണ്ടി മാത്രമായിരുന്നു എന്നെ ഉപയോഗിച്ചതെന്നും അയാൾ പറഞ്ഞു. അനൂപ് പറയുന്നത് രണ്ടുവർഷത്തോളം ഞങ്ങൾ തമ്മിൽ ഡേറ്റിങ്ങിൽ ആയിരുന്നു. അതിനുശേഷം ആയിരുന്നു ഒന്നിച്ച് താമസിക്കാൻ തുടങ്ങിയത്.
ഇന്ത്യയിൽ വരുമ്പോഴൊക്കെ അവളോടൊപ്പം ആയിരുന്നു അനൂപ് താമസിച്ചതും യാത്ര ചെയ്തതും. എന്നാൽ അനിക്കക്ക് സിനിമയിൽ വേഷങ്ങൾ ലഭിക്കാത്തതിനാൽ അവളുടെ ആവശ്യപ്രകാരം ഒരു ആൽബം വരെ നിർമ്മിച്ചു. ആൽബത്തിൻ്റെ പേര് കന എന്നായിരുന്നു. ഈ ആൽബത്തിലൂടെയും അവൾ പ്രതീക്ഷിച്ച പ്രശസ്തി ലഭിച്ചിരുന്നില്ല. അനിക്കയ്ക്ക് ലക്ഷക്കണക്കിന് രൂപ നൽകിയിട്ടുണ്ടെന്നും അവൾ തന്നോടുള്ള സ്നേഹം കൊണ്ടല്ല പണത്തിനും നിലനിൽപ്പിനും വേണ്ടിയാണ് കൂടെ വന്നതെന്നും മനസ്സിലാക്കിയപ്പോഴാണ് ഈ ബന്ധത്തിൽ നിന്ന് പിന്മാറിയതെന്നും അനൂപ് പറഞ്ഞു.
അനൂപ് പറയുന്നത് തന്നെ ശാരീരികമായും മാനസികമായിട്ടും അനിക്ക ഉപദ്രവിച്ചിട്ടുണ്ടെന്നും ചെവിയുടെ കർമ്മപടം പോലും പൊട്ടിയിട്ടുണ്ടെന്നുമാണ്. ആ ഒരു സംഭവത്തെ തുടർന്നായിരുന്നു വിദേശത്തേക്ക് പോയതെന്ന് അനൂപ് പറഞ്ഞു. ജനുവരി 28ന് ആ സംഭവം നടന്നെന്ന് പറയുന്ന ദിവസം അവൾ വളരെയേറെ മദ്യലഹരിയിൽ വന്നുകൊണ്ട് വഴക്കിട്ടിരുന്നു. ഈ ഞായറാഴ്ച ഫ്രീയാണെന്നും അതുകൊണ്ട് ഹൈദരാബാദിലേക്ക് മാറുവാൻ വേണ്ടിയുള്ള സഹായം ചെയ്യാമെന്ന് പറഞ്ഞപ്പോൾ ദേഷ്യപ്പെടുകയും സ്വയം നെഞ്ചത്തടിച്ചു മുറിവുകൾ ഉണ്ടാക്കുകയും ആയിരുന്നു.
പിന്നീട് അനൂപിൻ്റെ ചെവിയിൽ ബിയർ ഒഴിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു. അവളുടെ മാനസികാവസ്ഥ ശരിയല്ലെന്ന് മനസ്സിലായപ്പോൾ അനൂപ് ആ ഫ്ലാറ്റിൽ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. അനിക്ക അനൂപിനെതിരെ നൽകിയ പരാതി ജാമ്യമില്ല വകുപ്പുകൾ ചുമത്തിയാണ്. അനിക്കയുമായുള്ള ലക്ഷകളുടെ പണമിടപാട് രേഖകൾ ഹാജരാക്കിയത് കൊണ്ടാണ് തനിക്ക് ജാമ്യം ലഭിച്ചതെന്നും അനൂപ് പറഞ്ഞു.