സംസ്ഥാന അവാർഡ് നേടിയിട്ടും ആഘോഷങ്ങളിലൊന്നും പങ്കെടുക്കാതെ നടൻ മമ്മൂട്ടി; ഉമ്മൻ ചാണ്ടിയുടെ വേർപാടിൽ പങ്കുചേർന്ന് വീണ്ടും ജനഹൃദയങ്ങൾ കീഴടക്കി താരം പറഞ്ഞത് കേട്ടോ

മലയാളികളുടെ മാത്രമല്ല ഇന്ത്യൻ സിനിമ ലോകത്തെ ഒരു അഹങ്കാരമാണ് നടൻ മമ്മൂട്ടി. ഇന്ത്യൻ സിനിമ ഹിസ്റ്ററിയിൽ മമ്മൂക്ക എന്ന് ആരാധനയോടെ എല്ലാവരും വിളിക്കുന്ന മമ്മൂട്ടിയുടെ ചില പ്രസ്താവനകൾ എന്നും സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. കഴിഞ്ഞദിവസം താരം പങ്കുവെച്ച ഒരു പോസ്റ്റാണ് ഇപ്പോൾ എല്ലാവരും ചർച്ചചെയ്യുന്നതും മമ്മൂട്ടിയെ അഭിനന്ദിച്ച് കൊണ്ട് മുന്നോട്ടു വരുന്നതും. ഈ കഴിഞ്ഞ വർഷത്തെ സംസ്ഥാന സർക്കാരിൻ്റെ ഏറ്റവും മികച്ച നടനുള്ള സംസ്ഥാന അവാർഡ് ലഭിച്ചിരിക്കുന്നത് മമ്മൂട്ടിക്ക് ആയിരുന്നു.

അദ്ദേഹത്തിൻ്റെ ആറാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരമായിരുന്നു നൻപകൽ നേരത്ത് മയക്കം എന്ന സിനിമയിലൂടെ അദ്ദേഹത്തിന് ലഭിച്ചത്. സിനിമയ്ക്ക് വളരെ മികച്ച അഭിപ്രായമായിരുന്നു കേരളത്തിലും രാജ്യാന്തര ലെവലിലും കിട്ടിക്കൊണ്ടിരുന്നത്. അതിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെ പ്രശംസിച്ചുകൊണ്ട് അഭിനയരംഗത്ത് ഉള്ളവരും സാമൂഹ്യരംഗത്തുള്ള വരും മുന്നോട്ടുവന്നിരുന്നു. 13 വർഷത്തിനുശേഷം ആയിരുന്നു മെഗാസ്റ്റാർ മമ്മൂട്ടിക്ക് വീണ്ടും സംസ്ഥാന പുരസ്കാരം ലഭിക്കുന്നത്.

ഇതിനെതിരെ സിനിമാ ലോകത്തുനിന്ന് ആശംസകളും ആയി പലരും മുന്നോട്ടുവന്നെങ്കിലും ഒരു ആഘോഷങ്ങളിലും പങ്കെടുക്കാതെ മാറിനിൽക്കുകയായിരുന്നു മെഗാസ്റ്റാർ ഈ അവാർഡ് പ്രഖ്യാപനം വരുമ്പോൾ ബസൂക്ക എന്ന സിനിമയുടെ ലൊക്കേഷനിൽ ആയിരുന്നു മമ്മൂക്ക. ഇതിനിടയിലാണ് ഉമ്മൻചാണ്ടിയുടെ മരണവാർത്ത അദ്ദേഹത്തെ തേടിയെത്തിയത്. അതുകേട്ട ഉടനെ തന്നെ മമ്മൂട്ടി ഷൂട്ടിംഗ് സൈറ്റിൽ നിന്നും ഷൂട്ടിംഗ് അവസാനിപ്പിച്ച് മമ്മൂക്ക ഉമ്മൻചാണ്ടിയെ ഒരു നോക്കു കാണാൻ വരികയായിരുന്നു.

അതിനുശേഷം മമ്മൂക്ക വീണ്ടും ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് പോവുകയായിരുന്നു. ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത നൻപകൽ നേരത്ത് മയക്കം എന്ന സിനിമയ്ക്കായിരുന്നു മമ്മൂക്കയ്ക്ക് മികച്ച നടനുള്ള സംസ്ഥാന സർക്കാർ അവാർഡ് കിട്ടിയത്. അവാർഡ് വിവരം അറിഞ്ഞ ഉടനെ ലിജോ ജോസ് പല്ലിശ്ശേരി നേരിട്ട് വന്ന് മമ്മൂക്കയെ അഭിനന്ദിക്കുകയും ചെയ്തു. ഇതിനുശേഷം നിർമ്മാതാവായ ആൻ്റോ ജോസഫ് മാധ്യമങ്ങൾ മമ്മൂക്കയുടെ അഭിമുഖത്തിനായി മമ്മൂക്കയ്ക്ക് വേണ്ടി കാത്തിരിക്കുകയാണെന്ന് പറഞ്ഞു.

മറുപടിയായി ആൻ്റോ ജോസഫിന് മമ്മൂക്ക നൽകിയ ഉത്തരമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ ചർച്ച ചെയ്തുകൊണ്ടിരിക്കുന്നത്. മമ്മൂക്ക പറഞ്ഞത് പ്രിയപ്പെട്ട ആൾക്കാരുടെ വേർപാടിനേക്കാൾ വലുതല്ല ഒരു അവാർഡും അവാർഡ്‌ദാനചടങ്ങും എന്നാണ്. ഇത് മാധ്യമങ്ങളെ അറിയിക്കണമെന്നുമായിരുന്നു മമ്മൂക്ക ആൻ്റോ ജോസഫിനോട് പറഞ്ഞത്. ഈ ഒരു വാക്കിൽ നിന്ന് തന്നെ നമുക്ക് മനസ്സിലാക്കാം മെഗാസ്റ്റാർ മമ്മൂട്ടിക്ക് ഉമ്മൻചാണ്ടിയുമായുള്ള ആത്മബന്ധം.

ഇതിനെ അനുകൂലിച്ച് സിനിമ സാമൂഹിക രംഗത്തുള്ള പലരും മുന്നോട്ടുവന്നിരുന്നു. കാരണം ഒരു അഭിനേതാവ് എന്നതിലുപരി മനുഷ്യമനസ്സുകളെ മനസ്സിലാക്കാൻ മമ്മൂക്കയ്ക്ക് ഒരു പ്രത്യേക കഴിവുണ്ടെന്നും മാനുഷിക മൂല്യങ്ങൾക്കാണ് അദ്ദേഹം കൂടുതൽ വിലകൽപ്പിക്കുന്നത് എന്നും ആണ് ആളുകൾ പറയുന്നത്. മമ്മൂക്ക ആഘോഷങ്ങളിൽ നിന്ന് പിന്മാറിയെങ്കിലും മമ്മൂക്കയുടെ ആരാധകർ ഈ അവാർഡ് ആഘോഷമാക്കി മാറ്റിയിട്ടുണ്ട്. താരത്തിൻ്റേതായി ഒരുപാട് മികച്ച സിനിമകൾ അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. അതിനുള്ള കാത്തിരിപ്പിലാണ് എല്ലാ ആരാധകരും.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply