കോഴിക്കോട് മെഡിക്കൽ കോളേജിലെ അറ്റൻഡർ ഓപ്പറേഷൻ കഴിഞ്ഞു അബോധാവസ്ഥയിൽ കിടന്ന സ്ത്രീയെ പീഡിപ്പിച്ചു – യുവതിയുടെ വസ്ത്രങ്ങളൊക്കെ സ്ഥാനം മാറി കിടക്കുന്നത് കണ്ട് നഴ്സ് ചോദ്യം ചെയ്തപ്പോൾ യൂറിൻ ബാഗ് ഉണ്ടോ എന്ന് നോക്കിയതാണെന്ന് പ്രതി പറഞ്ഞത്

കോഴിക്കോട് മെഡിക്കൽ കോളേജിൽ യുവതിയെ അറ്റൻഡർ പീഡിപ്പിച്ചു എന്ന വാർത്തയാണ് ഇപ്പോൾ ചർച്ചയായി കൊണ്ടിരിക്കുന്നത്. യുവതിക്ക് തൈറോയ്ഡ് ഓപ്പറേഷൻ ഉണ്ടായിരുന്നു അതിനുശേഷം ഐസിയുവിലേക്ക് മാറ്റിയപ്പോൾ ആയിരുന്നുഅറ്റൻഡറായ ശശീന്ദ്രൻ യുവതിയുടെ സ്വകാര്യഭാഗങ്ങളിൽ സ്പർശിച്ചത് എന്നായിരുന്നു യുവതിയുടെ പരാതി. യുവതിയുടെ പരാതിയെ തുടർന്ന് പോലീസ് കേസെടുക്കുകയായിരുന്നു.

ഈ സംഭവം നടക്കുന്ന ദിവസം കോഴിക്കോട് മെഡിക്കൽ കോളേജിലെ ഐസിയുവിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന മുഴുവൻ ജീവനക്കാരുടെയും മൊഴി പോലീസുകാർ എടുത്തു. എന്നാൽ അവിടെ ഉണ്ടായിരുന്ന ഒരു നേഴ്സ് ഈ അറ്റൻഡറോട് യുവതിയുടെ വസ്ത്രങ്ങളൊക്കെ സ്ഥാനം മാറി കിടക്കുന്നത് കണ്ട് എന്താണ് സംഭവിച്ചത് എന്ന് ചോദിച്ചപ്പോൾ താൻ യൂറിൻ ബാഗ് ഉണ്ടോ എന്ന് നോക്കിയത് മാത്രമാണെന്ന് പ്രതി നേഴ്സിനോട് പറഞ്ഞിരുന്നു.

ഇത് കേട്ട് ഉടനെ തന്നെ ആ നേഴ്സ് യൂറിൻ ബാഗ് തൈറോഡ് രോഗികൾക്ക് ആവശ്യമില്ല എന്ന് നിങ്ങൾക്കറിയില്ലെന്ന് അറ്റൻഡറായ ശശീന്ദ്രനോട് ചോദിക്കുകയും അയാളെ വഴക്കു പറയുകയും ചെയ്തിരുന്നു. ഈ സംഭവം ഉണ്ടായ ദിവസം യുവതിയുടെ കൂടെ നിന്നരുന്ന ആളിൻ്റെയും അതുപോലെതന്നെ യുവതിയുടെ ഭർത്താവിൻ്റെയും മൊഴി പോലീസ് രേഖപ്പെടുത്തി. എന്നാൽ അവിടെ നിന്നുള്ള അന്വേഷണത്തിൽ പോലീസിന് പ്രതിയായ ശശീന്ദ്രൻ മുൻപ് ഒരു നഴ്സിനെ ആക്രമിക്കാൻ ശ്രമിച്ചിരുന്നു എന്ന വിവരം ലഭിച്ചിട്ടുണ്ട്.

അറ്റൻഡറായ ശശീന്ദ്രനെ നേരത്തെ അറസ്റ്റ് ചെയ്യുകയും സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. പ്രതിയായ ശശീന്ദ്രൻ വടകര മയ്യന്നൂർ സ്വദേശിയാണ്. ഈ സംഭവത്തിനുശേഷം ശശീന്ദ്രൻ തൻ്റെ കൂടെ സ്കൂളിൽ പഠിച്ചിരുന്ന കാലത്ത് ഉള്ള സുഹൃത്തുക്കളും ഒത്ത് ടൂർ പോയിരിക്കുകയായിരുന്നു. ടൂർ കഴിഞ്ഞ് രാവിലെ കോഴിക്കോട് തിരിച്ചെത്തിയപ്പോൾ ആയിരുന്നു മെഡിക്കൽ കോളേജ് എസ് പി കെ സുദർശനും ഇൻസ്പെക്ടറായ എംഎൽ ബെന്നി ലാലുവും ചേർന്നാണ് പ്രതിയായ ശശീന്ദ്രനെ കസ്റ്റഡിയിലെടുത്തത്.

ഈ സംഭവം അറിഞ്ഞ ആരോഗ്യ മന്ത്രി വീണ ജോർജ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് നിർദ്ദേശം കൊടുത്തിരുന്നു. ശനിയാഴ്ച രാവിലെ ആയിരുന്നു ശസ്ത്രക്രിയ നടന്നത്. അതിനുശേഷമായിരുന്നു യുവതിയെ സ്ത്രീകളുടെ സർജിക്കൽ ഐസിയുവിൽ കൊണ്ടുപോയത്. അവിടെ വെച്ചായിരുന്നു സംഭവം നടന്നത്. മറ്റൊരു രോഗിയുടെ അവസ്ഥ ഗുരുതരമായതിനെ തുടർന്ന് ജീവനക്കാരെല്ലാം അവിടെ പോയ സമയത്ത് ആയിരുന്നു പീഡനം നടന്നത്. ഓപ്പറേഷനു ശേഷം പൂർണ്ണമായും മയക്കം വിട്ടുമാറാത്ത യുവതി ബോധം ശരിയായി വന്നപ്പോഴായിരുന്നു ബന്ധുക്കളോട് കാര്യങ്ങൾ പറഞ്ഞത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply