ട്രാൻസ്ജെൻഡേഴ്സ് കപ്പിൾസ് ആയ അർപ്പിതയും ശിവയും വെറൈറ്റി മീഡിയയിലെ പൂജയും ആയിട്ടുള്ള ഒരു ഇൻ്റർവ്യൂ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. ട്രാൻസ് ജെൻഡർ ആയ അർപ്പിത തനിക്ക് നേരിട്ട ദുരാനുഭവങ്ങൾ ആണ് ഇൻ്റർവ്യൂയിലൂടെ പറയുന്നത്. പൂജ പറയുന്നത് ഇവരെ കണ്ടാൽ ട്രാൻസ് കപ്പിൾസ് ആണെന്ന് പറയുകയില്ല എന്നാണ്. പൂജ അർപ്പിതയോട് ട്രാൻസ്ജെൻഡർ വുമണ്ണിലേക്കുള്ള ജേർണി എങ്ങനെയായിരുന്നു എന്ന് ചോദിച്ചപ്പോൾ പഠിക്കുന്ന കാലം തൊട്ട് തന്നിൽ മാറ്റങ്ങൾ വന്നിരുന്നു എന്നാണ് അർപ്പിത പറഞ്ഞത്.
വീട്ടിൽ നിന്നും ആരും അറിയാതെ ആയിരുന്നു അർപ്പിത ഇറങ്ങിപ്പോയത്. പിന്നീട് ട്രാൻസ് കമ്മ്യൂണിറ്റിയുമായി ബന്ധം ഒക്കെയായപ്പോൾ അവിടെ നിന്നും ഒരാൾ പറഞ്ഞു മൈസൂരിൽ പോയാൽ മതിയെന്നും അവിടെ പോയിട്ട് ഭിക്ഷാടനം നടത്തി കിട്ടുന്ന കാശൊക്കെ ഉപയോഗിച്ച് ഓപ്പറേഷൻ ചെയ്യാമെന്നും. അർപ്പിത രണ്ട് സുഹൃത്തുക്കളുമൊത്ത് മൈസൂരിൽ പോയി. അവിടെയെത്തിയപ്പോഴാണ് മനസ്സിലായത് കാശൊന്നും അവർ കൊടുക്കില്ലെന്നും ഭക്ഷണവും താമസ സൗകര്യവും മാത്രമാണ് നൽകുകയെന്നും.
അവിടെ നിന്നും മോശം അനുഭവങ്ങലായിരുന്നു ഉണ്ടായിരുന്നതെന്നും സർജറിക്ക് പൈസ തരാം എന്നൊക്കെ പറഞ്ഞാണ് അവിടെ നിർത്തിച്ചതെങ്കിലും അതൊന്നും നടന്നില്ലെന്നും പറഞ്ഞു. പൂജ പറയുന്നുണ്ട് ഒറ്റയ്ക്കാണ് അല്ലേ അവിടെ നിൽക്കുന്നത് ആരുമില്ലാതെ എന്ന് അപ്പോൾ അർപ്പതയുടെ ഭർത്താവായ ശിവ പറയുന്നുണ്ട് ഞാൻ ഇത്തരം കഥകൾ ഒന്നും കേൾക്കാറില്ല എനിക്ക് വിഷമമാകുന്നതുകൊണ്ടെന്ന്. ഭിക്ഷാടനത്തിന് പോയി അവർ പറയുന്ന അത്രയും കാശ് കിട്ടിയാൽ മാത്രമേ അവർ ഇവർക്ക് ഭക്ഷണം കൊടുക്കുകയുള്ളൂ.
അർപ്പിതയും ഒരു സുഹൃത്തും അർപ്പിതയ്ക്ക് ഒരു കേസുണ്ടെന്ന് പറഞ്ഞു അവിടെ നിന്നും പോന്നു . പിന്നീട് മെട്രോയിൽ ജോലി കിട്ടി. മൈസൂരിൽ നിന്നും നാട്ടിൽ വന്ന് ട്രെയിനിൽ ഇറങ്ങിയപ്പോൾ ഇവരുടെ കയ്യിൽ പൈസ ഒന്നും ഉണ്ടായിരുന്നില്ല അപ്പോൾ ഒരു ടൂവീലറിൽ ലിഫ്റ്റ് ചോദിച്ച് അർപ്പിത മാത്രം കയറുകയും അയാൾ വഴിമാറ്റി ഒരു കണ്ടെയ്നറിലേക്ക് കൊണ്ടുപോയി. അയാൾ മയക്കുമരുന്ന് ഒക്കെ ഉപയോഗിച്ചുകൊണ്ട് അർപ്പിതയുടെ ഡ്രെസ്സൊക്കെ വലിച്ചുകീറി ശാരീരികമായി പീഡിപ്പിച്ചു.
പിന്നീട് അടിവസ്ത്രം മാത്രം ഇട്ടുകൊണ്ട് അവിടെ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. ഒരു കോളനിയിൽ എത്തി വീട്ടിൽ കയറിയപ്പോൾ കാര്യങ്ങളൊക്കെ പറഞ്ഞപ്പോൾ എന്തിനാണ് നിങ്ങൾ അവരുടെ കൂടെ പോയത് എന്നാണ് ചോദിച്ചത്. പിന്നീട് അവിടെ അയലിൽ ഒരു തുണി കണ്ടപ്പോൾ അതെടുത്ത് ധരിച്ചെന്നും അവിടെ നിന്നും പോയെന്നും അർപ്പിത പറഞ്ഞു. പിന്നെ അടുത്ത ഒരു വീട് പണി നടക്കുന്ന സ്ഥലത്ത് നിന്നും ഒരാൾ തന്നെ കാണുകയും തന്നെ അവസ്ഥ കണ്ടപ്പോൾ വീടിനുള്ളിലേക്ക് പോയി ഭാര്യയെ വിളിച്ചു കൊണ്ടുവന്നു. അവരുടെ ഭാര്യ ഒരു നൈറ്റി കൊടുത്തു. പിന്നീട് പോലീസിനെ കാര്യങ്ങൾ അറിയിക്കുകയും ചെയ്തു എന്നാണ് അർപ്പിത പറയുന്നത്.