വിരുന്നിന് എത്തിയ വീട്ടിലെ കുളിമുറിയിൽ പെൻ ക്യാമറ ഒളിപ്പിച്ച് നഗ്ന ദൃശ്യം പകർത്താൻ ശ്രമിച്ച ഒരു ഐടി വിദഗ്ധൻ. വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കൊച്ചിയിൽ നിന്നുമാണ് ഈ വാർത്ത എത്തുന്നത്. കൊച്ചി സ്വദേശി സനലിനെയാണ് പോലീസ് പിടികൂടിയിരിക്കുന്നത്. ഭാര്യക്കൊപ്പം വിരുന്നിനെത്തിയ വീട്ടിലാണ് ഇയാൾ കുളിമുറിയിൽ പെൻ ക്യാമറ വച്ചത്. വീട്ടിലെ പെൺകുട്ടി കുളിമുറിയിൽ പോയപ്പോഴാണ് പേന കണ്ടെത്തിയത്. ആദ്യം ഇത് ക്യാമറയാണെന്ന് മനസ്സിലായിരുന്നില്ല. ഇതിനിടയിൽ പേന തന്റേതാണെന്നും അബദ്ധത്തിൽ മുറിയിൽ വച്ച് മറന്നു പോയതാണെന്നും സനൽ പറഞ്ഞു.
ഇയാളുടെ പെരുമാറ്റത്തിൽ വലിയ സംശയമായിരുന്നു വീട്ടുകാർക്ക് തോന്നിയത്. തുടർന്ന് പരിശോധന നടത്തിയപ്പോഴാണ് കുളിമുറിയിൽ നിന്നും പെൻ ലഭിച്ചത്. തുടർന്ന് ഇത് ഒരു പെൻ ക്യാമറയാണ് എന്ന് ബോധ്യമായി. തുടർന്ന് സനലിനെതിരെ വീട്ടുകാർ പോലീസിൽ പരാതി നൽകുകയും ചെയ്തു. കേസെടുത്തു അന്വേഷണം നടത്തിയ പോലീസ് കഴിഞ്ഞ ദിവസമാണ് സനലിനെ കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലാണ് പെൻ ക്യാമറ വെച്ച കാര്യം സനൽ തുറന്നു സമ്മതിച്ചത്.
ഉടനെ അറസ്റ്റും എറണാകുളം സൗത്ത് പോലീസ് രേഖപ്പെടുത്തിയിരുന്നു. ഇയാൾ ഈ പ്രവർത്തി ചെയ്തത് എന്നതാണ് ഏറ്റവും രസകരമായ കാര്യം. ഇയാളെ വിശ്വസിച്ച് വീട്ടിൽ കയറ്റാൻ പറ്റുമോ എന്നും ഇയാളെ വിരുന്നിന് വിളിച്ച വീട്ടുകാരുടെ അവസ്ഥ ഒന്ന് ചിന്തിച്ചു നോക്കണം എന്നുമൊക്കെയാണ് ചിലർ സോഷ്യൽ മീഡിയയിലൂടെ പറയുന്നത്. ടെക്നോളജി വളരെയധികം വളർന്നുവന്ന ഈ സാഹചര്യത്തിൽ ഇത്തരം കാര്യങ്ങൾ ഇതിന്റെ ദൂഷ്യവശമാണ് എന്നുകൂടി ചിന്തിക്കേണ്ടിയിരിക്കുന്നു.
ടെക്നോളജി ഒരു പരിധിയിൽ കൂടുതൽ മികച്ചതാകുമ്പോൾ അതിന് പലതരത്തിലുള്ള ദൂഷ്യവശങ്ങൾ ഉണ്ട് എന്ന് കൂടി മനസ്സിലാക്കേണ്ടി വരും. അത്തരത്തിലുള്ള ഒരു ദൂഷ്യവശം തന്നെയാണ് ഇത് എന്ന് പറയേണ്ടിയിരിക്കുന്നു. ഏതു കാര്യവും നല്ല രീതിയിൽ ഉപയോഗിക്കുകയാണ് എങ്കിൽ അത് എപ്പോഴും മനോഹരമാകും. എന്നാൽ ഓരോ കാര്യങ്ങളും ഉപയോഗിക്കുന്ന രീതിയാണ് അതിനെ മോശമാക്കുന്നത്. ഐടി ഫീൽഡിൽ ജോലി ചെയ്യുന്ന ഒരു വ്യക്തി ഇത്രയും മോശമായ രീതിയിൽ തന്റെ കഴിവ് ഉപയോഗപ്പെടുത്തുക എന്നത് വേദനിപ്പിക്കുന്ന ഒരു അവസ്ഥ തന്നെയാണ്. ഇത്തരം വാർത്തകൾ നമ്മളെ വല്ലാതെ അമ്പരപ്പിക്കുകയാണ് ചെയ്യുക. വിരുന്നിനു പോയ ഒരു വീട്ടിൽ ഇത്തരത്തിലുള്ള പ്രവർത്തികൾ ചെയ്യുക എന്നത് അങ്ങേയറ്റം മ്ലേച്ചകരമായ ഒരു കാര്യം തന്നെയാണ്.