ഏതൊരു ഇന്ത്യക്കാരനും വളരെയധികം അഭിമാനം തോന്നുന്ന ഒരു ദിവസമാണ് ഇന്ന്. എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ് ഓരോ ഇന്ത്യക്കാരും. സ്വാതന്ത്ര്യത്തിലേക്ക് ചിറകടിച്ചുയർന്നു ശേഷമുള്ള 75 വർഷങ്ങൾ. മഹാത്മജിയും നെഹ്റുജിയും നമുക്ക് നേടിത്തന്ന സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം. എന്നാലിപ്പോൾ ഈ ദിവസം ദേശീയപതാകയെ അവഹേളിച്ച ഒരു വ്യക്തിയാണ് ഇപ്പോൾ അ റ സ്റ്റിലായിരിക്കുന്നത്. വഴിക്കടവിൽ ദേശീയപതാക കത്തിച്ച സംഭവത്തിൽ ഒരാൾ അ റ സ്റ്റിൽ ആയിരിക്കുന്നത് പോയിരിക്കുന്നത്.
പൂവത്തിപോയിൽ കുന്നത്ത് കുഴിയിൽ വീട്ടിൽ ചന്ദ്രനാണ് പോലീസ് അ റ സ്റ്റ് ചെയ്തിരിക്കുന്നത്. വഴിക്കടവ് പഞ്ചായത്തിലെ മുൻവശത്തുള്ള റോഡിലാണ് മാലിന്യങ്ങളുടെ കൂട്ടത്തിൽ ഇട്ട് പ്ലാസ്റ്റിക് നിർമിതമായ ദേശീയപതാക ഇയാൾ കത്തിക്കുന്നത്. വഴിക്കടവ് സിഐ മനോജ് പറയറ്റയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. വഴിക്കടവ് പഞ്ചായത്തിനു മുൻവശം കച്ചവടം നടത്തുന്ന വ്യക്തിയാണ് ചന്ദ്രൻ. വഴിക്കടവ് സിഐ മനോജ് പറയറ്റയുടെ നേതൃത്വത്തിലുള്ള സംഘം ഇയാളെ അ റ സ്റ്റ് ചെയ്തതിന്റെ കാരണമെന്നത് ദേശീയപതാകയെ അപമാനിച്ചതിനെതിരെയും ദേശീയ ബഹുമതികളുടെ നിയമപ്രകാരവും ആണ്. 1971 ss169, 278 120 വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
എസ് ഐ ജോസ് കെ ജി, എസ് സി പി ഒ സുനിൽ കെ കെ. അലക്സ് വർഗീസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. വളരെ തെറ്റായ ഒരു സന്ദേശം ആണ് ഇയാൾ സമൂഹത്തിന് കൊടുത്തിരിക്കുന്നത് എന്നത് വ്യക്തമായ കാര്യമാണ്. ദേശീയ പതാകയെ അപമാനിക്കാൻ ശ്രമിക്കുന്നവർക്ക് കടുത്ത ശിക്ഷയാണ് പൊതുവേ നൽകി വരുന്നത്. അതുകൊണ്ട് തന്നെ ഈയൊരു വാർത്ത സാമൂഹ്യ മാധ്യമങ്ങളിലും ശ്രദ്ധ നേടുന്നത് ആണ്. സാമൂഹിക മാധ്യമങ്ങളിൽ നിരവധി ആളുകളാണ് ഇയാളെ വിമർശിച്ചു കൊണ്ട് എത്തിയിരിക്കുന്നത്. എങ്ങനെയാണ് ഒരു ഇന്ത്യക്കാരനായ ഇയാൾക്ക് ഇത് ചെയ്യാൻ കഴിഞ്ഞത് എന്നാണ് ചിലർ ചോദിക്കുന്നത്.
വളരെ മോശമായിരിക്കുന്നു ഇത് എന്നോക്കെയാണ് പലരും പറഞ്ഞത്. ഇയാളെ പോലെയുള്ളവർ ആണ് നമ്മുടെ രാജ്യത്തിന്റെ പേര് കളയുന്നത് എന്നും പലരും കമന്റുകൾ ആയി എത്തിയിട്ടുണ്ട്. രൂക്ഷമായ കമന്റുകൾ ആണ് ഈ വാർത്തയ്ക്ക് താഴെ സോഷ്യൽ മാധ്യമങ്ങളിലും ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇയാൾക്ക് കടുത്ത ശിക്ഷ തന്നെ നൽകണം എന്നാണ് സോഷ്യൽ മീഡിയ ഒന്നാകെ പറഞ്ഞുകൊണ്ടിരിക്കുന്നത്. എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി എല്ലാ വീടുകളിലും ദേശീയ പതാക ഉയർത്തണം എന്നും പ്രധാനമന്ത്രി അറിയിച്ചിട്ടുണ്ടായിരുന്നു. ആ വേളയിലാണ് ഇദ്ദേഹം ദേശീയപതാകയെ ഇത്രത്തോളം അവഹേളിച്ചത്.