കേരളക്കരയെ തന്നെ ഒരേപോലെ നടുക്കിയ വാർത്തയായിരുന്നു നടി സംഭവം. ഈ സംഭവത്തിൽ പലതരത്തിലുള്ള വാർത്തകളാണ് പുറത്തുവന്നിരുന്നത്. ഇപ്പോൾ ദിലീപിനെതിരെ ചില തെളിവുകൾ കൂടി എത്തിയിരിക്കുകയാണ്. എന്നാൽ ഈ സാഹചര്യത്തിൽ ഹൈക്കോടതി അതിജീവിതയ്ക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. നടി കേസ് അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചാൽ കർശന നടപടി ഉണ്ടാകുമെന്നാണ് അതിജീവിത ഹൈക്കോടതിയ്ക്ക് മുന്നറിയിപ്പ് നൽകിയത്. കേസ് അന്വേഷണം അട്ടിമറിക്കപ്പെട്ടു എന്ന് ചൂണ്ടിക്കാട്ടി അതിജീവിത സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോഴാണ് അതിജീവിതയ്ക്ക് കോടതിയുടെ താക്കീത്.
ജസ്റ്റിസ് കുര്യൻ തോമസ് ആണ് ഹർജിക്കാരിക്കെതിരെ കർശനമായ നിലപാട് എടുത്തത്. കുറ്റപത്രം പരിശോധിച്ചശേഷം ഹർജിയിൽ നിന്ന് പിൻമാറണമെന്ന് തീരുമാനിക്കാമെന്ന് അതിജീവിത കോടതിയിൽ അറിയിച്ചു. ഹർജിയിൽ നിന്ന് പിന്മാറിയാൽ വിചാരണക്കോടതി ജഡ്ജിക്കെതിരായ അടിസ്ഥാനരഹിത ആരോപണമുന്നയിച്ച നടപടി ഉണ്ടാകുമെന്ന് എന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വിമർശനങ്ങൾ എന്തടിസ്ഥാനത്തിലാണ് എന്ന കോടതിയുടെ ചോദ്യത്തിന് പ്രോസിക്യൂഷൻ വിവരം നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എന്നായിരുന്നു മറുപടി എത്തിയത്. അന്വേഷണസംഘം വിവരങ്ങൾ ചോർത്തി നൽകുന്നുണ്ടോ എന്ന ചോദ്യമാണ് കോടതി ഉയർത്തിയത്. കേസിലെ നിർണായക തെളിവുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയക്കാതിരുന്നത് എതിരെ അതിജീവിത വിമർശനം ഉയർത്തിയിരുന്നത് എന്തടിസ്ഥാനത്തിലാണ് ഇതെന്നും കോടതി ചോദിക്കുന്നുണ്ട്.
കേസ് അടുത്തമാസം ഒന്നിന് വീണ്ടും പരിഗണിക്കാനായി മാറ്റിയിരിക്കുകയാണ്. അന്വേഷണം ശരിയായ ദിശയിൽ വേണമെന്ന് അതിജീവിതയുടെ ഹർജിയിൽ കക്ഷിചേരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിയായ ദിലീപ് നൽകിയ അപേക്ഷ കോടതി അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം മഞ്ജുവാര്യരും കാവ്യാമാധവനും കേസിൽ സാക്ഷികൾ ആകും എന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്. അതോടൊപ്പം തന്നെ കൂടുതലായും ശ്രെദ്ധ നേടുന്നത് നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപിന്റെ കയ്യിൽ ഉണ്ട് എന്നതാണ് പുറത്തുവരുന്ന ചില വാർത്തകളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്. അങ്ങനെയാണെങ്കിൽ പലതരത്തിലുമുള്ള സംഭവങ്ങൾക്ക് ആയിരിക്കും ഇനി ഒരുപക്ഷേ മലയാളം സിനിമ തന്നെ സാക്ഷ്യം വഹിക്കേണ്ടി വരുന്നതെന്നും മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്.
നിലവിൽ മഞ്ജുവാര്യരും കാവ്യാമാധവനും സാക്ഷികൾ ആകും എന്നതാണ് അറിയാൻ സാധിച്ചു. കാവ്യയ്ക്കെതിരെയും നിലവിൽ തെളിവുകളൊന്നും ഇല്ലാത്ത സാഹചര്യത്തിലാണ് കാവ്യ സാക്ഷിയാകുന്നത് എന്നാണ് പുറത്തുവരുന്ന ചില വിവരങ്ങളിലൂടെ മനസ്സിലാക്കാൻ സാധിക്കുന്നത്.