തൊട്ടതെല്ലാം പൊന്നാക്കിയ മലയാളത്തിൻ്റെ വിജയ സംവിധായകനാണ് ജൂഡ് ആൻ്റണി അദ്ദേഹത്തിൻ്റെ സിനിമകളെല്ലാം വൻ കൈയ്യടിയോടെ കൂടിയാണ് മലയാളി പ്രേക്ഷകർ തിയേറ്ററിൽ വരവേറ്റിട്ടുള്ളത്. ജൂഡ് ആൻ്റണി 2018 എന്ന സിനിമയുടെ ഭാഗമായി നൽകിയ ഒരു അഭിമുഖത്തിൽ തന്നെ ചതിച്ച ഒരു നടനെ കുറിച്ച് ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ വികാരതീതനായി സംസാരിച്ച വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
ജൂഡ് ആൻ്റണിയുടെ ഏറ്റവും പുതിയ സിനിമയാണ് 2018. 2018 ലെ കേരളത്തിലെ വെള്ളപ്പൊക്കത്തെ ആസ്പദമാക്കിയാണ് ഈ സിനിമ നിർമ്മിച്ചിരിക്കുന്നത്. ഈ ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. ജൂഡ് പറയുന്നത് 2018 ലെ വെള്ളപ്പൊക്കം കേരളത്തിലെ ജാതി, മത, രാഷ്ട്രീയ, വർഗീയതയ്ക്ക് അതീതമായി ഒറ്റക്കെട്ടായിക്കൊണ്ട് ആളുകളെ സഹായിച്ചിരുന്നു. ഇതിലൂടെ മലയാളികളുടെ ഒരുമയെയാണ് കാണാൻ സാധിക്കുന്നതെന്നാണ്.
ജൂഡ് പറയുന്നത് സിനിമ കണ്ട് തൻ്റെ അമ്മ വരെ ഒന്ന് ഞെട്ടിപ്പോയിരുന്നെന്നാണ്. കൂടാതെ ദിവസവും പ്രാർത്ഥിക്കാറുണ്ട് ഈ സിനിമ ജനങ്ങൾ അംഗീകരിക്കണമെന്നും. നമ്മൾ ഹാർഡ് വർക്ക് ചെയ്യുകയാണെങ്കിൽ അതിൻ്റെ പ്രതിഫലം ലഭിക്കും. താൻ പാതി ദൈവം പാതി എന്നാണല്ലോ പഴമൊഴി. സിനിമ ഇത്രയും അധികം ഹിറ്റാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും പറഞ്ഞു. അടുത്ത സിനിമകൾ മോഹൻലാലിനെയും നിവിനിനെയും വെച്ചുചെയ്യണമെന്നത് തൻ്റെ ഒരാഗ്രഹമാണെന്നും.
തൻ്റെ ഏറ്റവും വലിയ സുഹൃത്ത് നിവിൻ ആണെന്നും ജൂഡ് പറഞ്ഞു. മലയാള സിനിമയിലേക്ക് തന്നെ കൊണ്ടുവന്നത് നിവിനും, വിനീത് ശ്രീനിവാസനും, അജു വർഗീസുമൊക്കെ ആണെന്നും. അതുകൊണ്ട് അവരോട് നന്ദി കാണിക്കുമെന്നും പറഞ്ഞു. അഭിമുഖത്തിനിടെ അമ്മൂമ്മയെ കുറിച്ച് പറഞ്ഞപ്പോൾ ജൂഡ് കരഞ്ഞു പോവുകയും ചെയ്തിരുന്നു. ഈ സിനിമയുടെ ഷൂട്ടിങ്ങിനിടയായിരുന്നു അമ്മൂമ്മ മരണപ്പെട്ടത്. ആ സമയത്ത് പോകാൻ കഴിഞ്ഞില്ലെന്നും ജൂഡ് പറഞ്ഞു.
ഇൻ്റർവ്യൂവർ ജൂഡിനോട് പറയുന്നുണ്ട് സിനിമയിലെ ക്ലൈമാക്സ് ഒരു രക്ഷയും ഇല്ല എന്ന്. ഈ സിനിമ നടക്കുമോ ഇല്ലയോ എന്ന അവസ്ഥയുണ്ടായിരുന്ന സമയത്ത് ജൂഡ് പൊട്ടിക്കരഞ്ഞ ഒരു സാഹചര്യമുണ്ടാവുകയും ചെയ്തിരുന്നു. ആൻ്റണി പെപ്പെ സിനിമയിൽ അഭിനയിക്കാൻ തയ്യാറായി അരവിന്ദ് എന്ന പ്രൊഡ്യൂസറുടെ കൈയ്യിൽനിന്നും 10 ലക്ഷം മേടിച്ചുകൊണ്ട് ഷൂട്ടിങ്ങിൻ്റെ 18 ദിവസം മുൻപ് സിനിമയിൽ നിന്നും പിന്മാറിയിരുന്നു.
അതുകൊണ്ടുതന്നെ കഞ്ചാവും മയക്കുമരുന്നും മാത്രമല്ല മനുഷ്യത്വ ഇല്ലായ്മയാണ് സിനിമയിലെ ഏറ്റവും വലിയ പ്രശ്നമെന്നും ജൂഡ് പറഞ്ഞു. ഒട്ടും നന്ദിയില്ലാത്തവൻ ആണ് പെപ്പേ. ഇനി തൻ്റെ ഒരു സിനിമയിലും പെപ്പേയെ അഭിനയിപ്പിക്കില്ലെന്നും പറഞ്ഞു. സിനിമ ഫീൽഡിൽ വരുന്നവരോട് ജൂഡിന് പറയാനുള്ളത് നന്ദി കാണിക്കണം എന്ന് മാത്രമാണ്. മലയാള സിനിമയിൽ ഒരുപാട് നല്ല നടന്മാരുണ്ടെന്നും എന്നാൽ ലഹരി മരുന്നിന് അടിമകളായ ചില മത്തങ്ങാ തലയന്മാർ ഉണ്ടെന്നും അവർ കാരണമാണ് മലയാള സിനിമയ്ക്ക് പേരുദോഷം ഉണ്ടാകുന്നതെന്നും പറഞ്ഞു.