പ്രേക്ഷകർക്ക് വളരെയധികം പ്രിയപ്പെട്ട ഒരു നടനും രാഷ്ട്രീയ പ്രവർത്തകനും ഒക്കെയാണ് സുരേഷ് ഗോപി. സുരേഷ് ഗോപിയും ജോഷിയും കുറെ കാലങ്ങൾക്ക് ശേഷം ഒരുമിക്കുന്ന ഏറ്റവും പുതിയ ചിത്രമായ പാപ്പാൻ. പാപ്പൻ റിലീസ് സംബന്ധിച്ച് പ്രമോഷൻ അഭിമുഖങ്ങൾക്ക് എത്തുകയാണ് ഇപ്പോൾ സുരേഷ് ഗോപി. കുറെ നാളുകൾക്കു ശേഷം ആ പഴയ സുരേഷ് ഗോപിയേ തിരികെ കിട്ടിയതായാണ് പ്രേക്ഷകരും പറയുന്നത്. ഇപ്പോൾ ഇതിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് മനോരമ ഓണ്ലൈന് നൽകിയ പ്രത്യേകമായി ആഭിമുഖ്യത്തിൽ ചില വൈകാരിക മുഹൂർത്തങ്ങൾക്കാണ് സാക്ഷ്യം വഹിക്കേണ്ടത് ആയി വന്നിരിക്കുന്നത്. ഒരു ഇടവേളയ്ക്കു ശേഷം ഇരുവരും ഒരുമിക്കുമ്പോൾ മകളെക്കുറിച്ച് ആണ് സുരേഷ് ഗോപി പറയുന്നത്.
തന്റെ മകൾ ഉണ്ടായിരുന്നെങ്കിൽ 32 വയസ്സാണ് അവൾക്ക് ഉണ്ടാവുക. 30 വയസ്സായ പെൺകുട്ടിയെ കണ്ടു കഴിഞ്ഞാലും കെട്ടിപ്പിടിച്ച് ഉമ്മ വയ്ക്കാൻ തനിക്ക് കൊതിയാണ് ലക്ഷ്മിയുടെ നഷ്ടം എന്ന് പറയുന്നത് എന്നെ പട്ടടയിൽ കൊണ്ടുചെന്ന് കത്തിച്ചു കഴിഞ്ഞാൽ ആ ചാരത്തിൽ പോലും ആ വേദന ഉണ്ടാകും. ഇന്റർവ്യൂ ചെയ്യുന്ന പെൺകുട്ടിയുടെ പേര് ലക്ഷ്മി എന്നാണ് എന്നറിഞ്ഞപ്പോൾ മകളുടെ ഓർമ്മയിൽ കണ്ണു നിറച്ചിരുന്ന സുരേഷ് ഗോപി സംസാരിച്ചത്. സുരേഷ് ഗോപിക്കൊപ്പം മകൻ ഗോകുൽ സുരേഷും ചിത്രത്തിലെത്തുന്നത്. ഒരു പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട് ആദ്യമായിട്ടാണ് അച്ഛനും മകനും ഒരു സിനിമയിൽ ഒന്നിക്കുന്നത്.
സിനിമയിൽ നായികയായി എത്തുന്നത് നൈല ഉഷയാണ്. പൊട്ടിക്കരഞ്ഞുകൊണ്ട് നടൻ പറഞ്ഞ വാക്കുകൾ വളരെ പെട്ടെന്ന് തന്നെ വൈറൽ ആയി മാറുകയും ചെയ്തു. അകാലത്തിൽ മരിച്ച തന്റെ മകളുടെ ഓർമ്മയ്ക്കാണ് ഇന്നും കാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായി സുരേഷ് ഗോപി നിൽക്കുന്നത്. അദ്ദേഹത്തിന്റെ സഹായഹസ്തങ്ങൾ നിൽക്കുന്നവരോട് എല്ലാം അദ്ദേഹം പറയുന്നത് ഒന്ന് മാത്രമാണ്. തന്റെ മകൾക്ക് വേണ്ടി പ്രാർത്ഥിക്കണമെന്ന്.. അത്രമാത്രം അദ്ദേഹം തന്റെ മകളെ സ്നേഹിക്കുന്നുണ്ട് എന്നതിന്റെ തെളിവ് തന്നെയാണ്.
അതിനാൽ തന്നെ ഈ വാക്കുകൾ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടുന്നുണ്ട്. ലക്ഷ്മി എന്ന പേരുള്ള ഒരു പെൺകുട്ടിയെ കാണുമ്പോൾ അദ്ദേഹത്തിന്റെ തന്റെ മകളെ ആണ് ഓർമ്മ വരുന്നത്.ഇന്ന് പലർക്കും അദ്ദേഹം സഹായങ്ങൾ ചെയ്യുമ്പോൾ തന്നെ മക്കൾക്ക് വേണ്ടിയാണ് ചെയ്യുന്നതെന്ന് തന്നെയാണ് ചിന്തിക്കുന്നത്. അദ്ദേഹത്തിന്റെ അഭിമുഖം ഏതൊരാളെയും വേദനയിൽ ആഴ്ത്താൻ കഴിവുള്ളത് തന്നെയാണ്.