18 ആകുമ്പോൾ വിവാഹം കഴിക്കാം എന്ന് പറഞ്ഞു 13 കാരിയെ പലസ്ഥലത്തും കൊണ്ട് പോയി ലൈംഗികമായി പീഡിപ്പിച്ചു ! ചെണ്ടകൊട്ടുകാരനെ ഉത്സാവത്തിനു കണ്ടു അഞ്ചുമിനിറ്റ് കൊണ്ട് ആരംഭിച്ച പ്രണയം ഒടുവിൽ സംഭിച്ചത്

കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ 13 കാരി മരിച്ച സംഭവത്തിൽ വലിയ തോതിലുള്ള ഒരു വഴിത്തിരിവാണിപ്പോൾ സംഭവിച്ചിരിക്കുന്നത്. പെൺകുട്ടി ലൈം ഗി ക പീഡനത്തിനും ഇരയായിരുന്നതായാണ് പോലീസ് വ്യക്തമാക്കിയിരിക്കുന്നത്. പെൺകുട്ടിയുടെ മരണത്തിന് പിന്നാലെ ദുരൂഹതകൾ മറനീക്കി പുറത്തു വന്നു കൊണ്ടിരിക്കുകയാണ്. പെൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് തോട്ടക്കാട് ഇരുവേച്ചിറയിൽ വാടകയ്ക്ക് താമസിക്കുന്ന ഇടുക്കി പീരമേട് കുമളി കൈലാസ് മന്ദിരം വീട്ടിൽ വിഷ്ണു സുരേഷിനെ ആണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

26 വയസ്സായിരുന്നു ഇയാൾക്ക്. പെൺകുട്ടിയെ ലൈം ഗി ക പീ ഡ ന ത്തി നി ര യാക്കി എന്നും പോലീസ് വ്യക്തമാക്കുന്നുണ്ട്. കഴിഞ്ഞവർഷം സെപ്റ്റംബർ 9നാണ് 13 കാരി മരിക്കുന്നത്. തലവേദന ശരീരവേദന നെറ്റിയിലെ മുഴ എന്നീ അസുഖങ്ങളൊക്കെ പെൺകുട്ടിക്ക് ഉണ്ടായിരുന്നു. ഇതിനെ തുടർന്നാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടുന്നത്. രോഗികളുടെ ആദ്യഘട്ടങ്ങളിൽ ചങ്ങനാശ്ശേരി ജനറൽ ആശുപത്രി മല്ലപ്പള്ളി താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലും പെൺകുട്ടിയെ ചികിത്സിച്ചിട്ടുണ്ട്. തുടർന്നാണ് സെപ്റ്റംബർ അഞ്ചിന് പെൺകുട്ടിയെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുന്നത്. പെൺകുട്ടിയുടെ മരണത്തോടെ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിരിക്കുകയാണ്.

തുടർന്ന് നടത്തിയ പരിശോധനയിലാണ് പെൺകുട്ടി നിരന്തരം ലൈം ഗി ക ചൂഷണത്തിനിരയായതായി കണ്ടെത്തിയത്. അതിന് പിന്നാലെ പോലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു. അന്വേഷണത്തിന്റെ ഭാഗമായി പെൺകുട്ടിയുടെയും അമ്മയുടെയും ഫോൺകോളുകൾ പരിശോധിച്ചപ്പോഴാണ് അന്വേഷണത്തിലെ വഴിത്തിരിവ് കാണുന്നത്. ആ ഒരു നമ്പറിൽ നിന്നും കുട്ടിയുടെ ഫോണിലേക്ക് 29 ഓളം വിളികൾ ആണ് എത്തിയിരിക്കുന്നത്. ഇത് ശ്രദ്ധയിൽപ്പെട്ട പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ കൂടുതൽ അന്വേഷണം നടത്തി. അതോടെയാണ് ദുരൂഹതകൾക്ക് ഒരു അറുതി വരുന്നത്.

അന്വേഷണം എത്തി നിന്നതാകട്ടെ പ്രതിയായ വിഷ്ണുവിലും. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വിഷ്ണുവും പെൺകുട്ടിയും തമ്മിൽ അടുപ്പത്തിലായിരുന്നു എന്ന് പോലീസിന് വിവരം ലഭിച്ചു. 2022 ആഗസ്റ്റ് 16ന് വീടിന് സമീപമുള്ള ക്ഷേത്രത്തിൽ ഉത്സവം ആയിരുന്നു. അന്ന് ക്ഷേത്രത്തിൽ ചെണ്ട കൊട്ടാൻ വന്ന ഇയാൾ പെൺകുട്ടിയെ കാണുകയും പരിചയപ്പെടുകയും ചെയ്തു. പരിചയം പ്രണയത്തിലേക്ക് വഴിമാറി. വിവാഹ വാഗ്ദാനം നൽകി പ്രതി പെൺകുട്ടിയെ ലൈം ഗി ക പീ ഡ ന ത്തി നും ഇരയാക്കി. പെൺകുട്ടികൾ നിരന്തരം ലൈം ഗി ക ചൂ ഷ ണം നടത്തിയിരുന്നത് എന്നാണ് പോലീസ് പറയുന്നത്. അറസ്റ്റ് ചെയ്ത് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇൻസ്പെക്ടർ വിപിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply